യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം
അബുദബി: യുഎഇയിലും ഖത്തറിലും റമദാൻ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ചേർന്ന പ്രത്യേക കമ്മിറ്റിയാണ് റമദാൻ ആരംഭം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അബുദബിയിലെ ചരിത്രപ്രസിദ്ധമായ ഖസർ അൽ ഹോസ്ൻ സൈറ്റിൽ എമിറേറ്റ്സ് ഫത്‌വ കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഷെയ്ഖ് മഹ്ഫൂസ് ബിൻ ബയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനം ഉണ്ടായത്. കമ്മിറ്റി വൈസ് ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദേരിയും യോഗത്തിൽ പങ്കെടുത്തു.
മസ്ജിദുകളിൽ തറാവീഹ് നമസ്കാരങ്ങൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഷാർജ, ദുബൈ, അബുദബി തുടങ്ങിയ എമിറേറ്റുകളിൽ വിപുലമായ റമദാൻ ടെന്റുകളും പ്രാർത്ഥനാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. റമദാൻ കാലയളവിൽ അർഹരായവർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനായി വിവിധ ചാരിറ്റി പ്രവർത്തനങ്ങളും സജീവമാകും.
the crescent moon has been sighted in the uae, confirming the start of ramadan tomorrow. gulf countries, except oman, have also announced the beginning of fasting, following official moon sighting committee decisions and religious authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."