പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ വിളക്കുപാറ സ്വദേശി എ.ആർ ബാബു (74) ആണ് മരിച്ചത്. അർദ്ധരാത്രിയോടെയാണ് ബാബുവിനെ കട്ടിലിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കട്ടിലിന്റെ താഴെയുള്ള കമ്പിയിൽ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
പ്രമേഹത്തെത്തുടർന്ന് കാലിലെ ശസ്ത്രക്രിയയ്ക്കായാണ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പലതവണ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും ആരും ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വിവരമറിയിച്ചിട്ടും നഴ്സുമാർ എത്തിയില്ലെന്നും, ചികിത്സ നൽകാൻ തയ്യാറായില്ലെന്നും മറ്റ് രോഗികൾ പറയുന്നു.
മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം വേണമെന്നിരിക്കെ, അതിന് നിൽക്കാതെ മൃതദേഹം വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകിയത് വീഴ്ച മറയ്ക്കാനാണെന്ന് ആരോപണമുണ്ട്.
അതേസമയം, അസ്വാഭാവിക മരണത്തിന് കേസെടുക്കാൻ പുനലൂർ പൊലിസ് തയ്യാറാകാത്തതിലും പ്രതിഷേധം ഉയരുകയാണ്. നിലവിൽ ബാബുവിൻ്റെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞു.
A 74-year-old man, AR Babu, was found dead under his hospital bed at Punalur Taluk Hospital, sparking allegations of negligence against hospital authorities and staff.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."