HOME
DETAILS

രാജ്യസഭാ സീറ്റ്: കലാപക്കൊടിയുമായി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍

  
backup
June 03, 2018 | 10:50 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം/കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ആരംഭിച്ച കലാപം കത്തിപ്പടരുന്നു. കേരളത്തില്‍നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭ സീറ്റുകളില്‍ കോണ്‍ഗ്രസിനു ലഭിക്കുന്ന ഒന്ന് വൃദ്ധ നേതാക്കളിലാര്‍ക്കും നല്‍കാതെ യുവാക്കളില്‍ നിന്നോ ഇതുവരെ അവസരം ലഭിക്കാത്തവരില്‍ നിന്നോ ആരെയെങ്കിലും പരിഗണിക്കണമെന്ന ആവശ്യവുമായി യുവ നേതാക്കള്‍ രംഗത്തു വന്നതോടെ തര്‍ക്കം പുതിയ തലത്തിലേക്കു നീങ്ങുകയാണ്.
ഗ്രൂപ്പുകള്‍ക്കതീതമായാണ് യുവ നേതാക്കള്‍ നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തുന്നത്. രാജ്യസഭാ സീറ്റിലേക്ക് മുതിര്‍ന്ന നേതാവായ പി.ജെ കുര്യനെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കു തുടക്കമായത്. തൊട്ടുപിറകെ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര, റോജി എം. ജോണ്‍, ഹൈബി ഈഡന്‍, കെ.എസ് ശബരീനാഥന്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് തുടങ്ങിയവരും സമാന അഭിപ്രായങ്ങളുമായി രംഗത്തു വന്നതോടെ രംഗം കൊഴുക്കുകയാണ്. ഫേസ്ബുക്ക് വഴിയും ചാനലുകള്‍ക്കു മുന്നിലും മറ്റുമാണ് യുവ നേതാക്കളുടെ പ്രതികരണം.
സ്ഥാനമാനങ്ങള്‍ ചിലരുടെ തറവാട്ടുവകയോ ഫിക്‌സഡ് ഡിപ്പോസിറ്റോ അല്ലെന്നാണ് ഷാഫിയുടെ പ്രതികരണം.
രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. യുവാക്കളെയാണ് പരിഗണിക്കേണ്ടത്. കണ്ടുമടുത്ത മുഖങ്ങള്‍ മാറ്റി യുവാക്കള്‍ക്കും വനിതകള്‍ക്കും രാജ്യസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കണം. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫാസിസത്തിനെതിരേ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയില്‍ വാര്‍ദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ് വേണ്ടതെന്നും മറ്റ് പ്രസ്ഥാനങ്ങള്‍ യുവാക്കള്‍ക്ക് അവസരം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് ഇത് അവഗണിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഇതിന് ഉദാഹരണമായി കഴിഞ്ഞ 15 വര്‍ഷത്തെ എല്‍.ഡി.എഫ് രാജ്യസഭ അംഗങ്ങളുടെ പേരുവിവരങ്ങളും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഒരു വനിത മാത്രമാണ് ഇതുവരെ ഇവിടെനിന്ന് പരിഗണിക്കപ്പെട്ടിട്ടുള്ളതെന്നും, പുതുമുഖം എന്ന് പറയുമ്പോള്‍ യുവാക്കള്‍ എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും, പ്രായഭേദമന്യേ പുതിയ വ്യക്തികള്‍ക്ക് അവസരം കൊടുക്കണമെന്നും പോസ്റ്റില്‍ പറയുന്നു. യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കുമെല്ലാം അവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രമായി ഈ പാര്‍ട്ടി അധഃപതിക്കുന്ന സാഹചര്യം ഉണ്ടാവും. ഇത് പാര്‍ട്ടിക്ക് ഭൂഷണമാവില്ലെന്നും ഹൈബി പറയുന്നു.
രാജ്യസഭാ സീറ്റില്‍നിന്ന് പി.ജെ കുര്യന്‍ മാറിനില്‍ക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ നല്‍കുന്ന പാഠം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയാറാകണം. ഇനി ആവശ്യം തൊലിപ്പുറത്തെ ചികിത്സയല്ല. സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ അനിവാര്യമാണ്. മരണംവരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കള്‍ പാര്‍ട്ടിയുടെ ശാപമാണ്. പല പാര്‍ട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാന്‍ പാര്‍ട്ടി തയാറായില്ലെങ്കില്‍ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഇനിയും അടങ്ങിയിരിക്കില്ലെന്നും റോജി എം. ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
കുര്യന് വിശ്രമം നല്‍കണമെന്നും പാര്‍ട്ടിക്ക് ഇത്രയേറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തെ ഭാരിച്ച ചുമതലകള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്നും അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.
സാധാരണ നേതൃത്വത്തിനെതിരേ പരസ്യ പ്രസ്താവനകള്‍ക്കു മുതിരാത്ത ശബരീനാഥനും മൃദുവായ ഭാഷയിലാണെങ്കില്‍ പോലും എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. യുവാക്കള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും യുവത്വവും പരിചയസമ്പത്തും ഒരുമിച്ചു പോകണമെന്നുമാണ് അദ്ദേഹം ഒരു ചാനലിനോടു പറഞ്ഞത്. മുകളില്‍നിന്ന് കെട്ടിയിറക്കുന്നവരെ ചുമക്കുന്ന കാലം കഴിഞ്ഞെന്ന് സിദ്ദീഖും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂരിലെ തോല്‍വിയുടെ പേരില്‍ കെ.എസ്.യു നേരത്തെ തന്നെ രംഗത്തു വന്നിരുന്നു.
കഴിഞ്ഞ ദിവസം കെ.എസ്.യുവിന്റെ സ്ഥാപകദിനാഘോഷ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തിക്കൊണ്ടാണ് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഇതിനിടയില്‍ കോണ്‍ഗ്രസില്‍ അണ്ടനും മൊശകോടനുമൊക്കെ നേതൃത്വത്തിലെത്തുന്ന സാഹചര്യമുണ്ടെന്നു പറഞ്ഞുകൊണ്ട് പാര്‍ട്ടി പത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  a day ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  a day ago
No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  a day ago
No Image

യുഎഇയിലെ കനത്ത മഴ; രണ്ട് ദിവസത്തിനുള്ളിൽ ദുബൈ പൊലിസ് മറുപടി നൽകിയത് 39,000-ത്തിലധികം കോളുകൾക്ക്

uae
  •  a day ago
No Image

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഗുണ്ടായിസം: രോഗിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വൻ പ്രതിഷേധം; പൊലിസ് നടപടി

National
  •  a day ago
No Image

വാളയാർ ആൾക്കൂട്ടക്കൊല; നാല് പ്രതികൾ ബിജെപി അനുഭാവികൾ, ഒരാൾ സിഐടിയു പ്രവർത്തകൻ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  a day ago
No Image

മരുഭൂമിയിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ; ദുബൈയിൽ അനധികൃത ഭക്ഷണ വിൽപനക്കാർക്കെതിരെ കർശന നടപടി

uae
  •  a day ago
No Image

2025-ൽ ഗൂഗിളിനെ ഭരിച്ചവർ: ട്രംപും മസ്കും ഒന്നാമത്; ഫുട്ബോളിൽ യമാൽ തരംഗം

Tech
  •  a day ago
No Image

മാമല കയറി, ശതാബ്ദി സന്ദേശം വിതറി; ഇടുക്കിയെ ഇളക്കി മറിച്ച് ശതാബ്ദി സന്ദേശയാത്ര

Kerala
  •  a day ago
No Image

സപ്ലൈകോ ക്രിസ്മസ് - പുതുവത്സര മേളകൾക്ക് തുടക്കം; 500 രൂപയ്ക്ക് പ്രത്യേക കിറ്റ്, അരിക്ക് വൻ വിലക്കുറവ്

Kerala
  •  a day ago