HOME
DETAILS

കെവിന്‍ വധം: പൊലിസുകാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടായേക്കും

  
backup
June 04, 2018 | 9:26 PM

%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

കോട്ടയം: കെവിന്‍ വധക്കേസില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടിക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. കെവിന്‍ കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബു പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ എ.എസ്.ഐ ടി.എം ബിജു, പോലിസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.ജി വിജയ് സാഖറെയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് അറിയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. എ.എസ്.ഐ സണ്ണിമോനെ കര്‍ശന നടപടിയില്‍നിന്ന് ഒഴിവാക്കിയേക്കും.
കെവിന്റെ തിരോധാനം എസ്.ഐ ഷിബു 14 മണിക്കൂര്‍ മറച്ചുവച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെയ് 27 ഞായറാഴ്ച രാവിലെ ആറിനു കെവിനെ മാന്നാനത്തുനിന്ന് തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞിട്ടും രാത്രി മാത്രമാണ് അന്വേഷണം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രി, ഐ.ജി, എസ്.പി എന്നിവരുടെ നിര്‍ദേശം അവഗണിക്കുകയും ചെയ്തു. സംഭവം കീഴുദ്യോഗസ്ഥര്‍ വൈകിയാണ് അറിയിച്ചതെന്ന് മുന്‍ കോട്ടയം എസ്.പി വി.എം മുഹമ്മദ് റഫീഖ് ആരോപിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പോലിസുകാര്‍ക്കെതിരേ കടുത്ത നടപടിക്ക് ആഭ്യന്തര വകുപ്പൊരുങ്ങുന്നത്.
കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഞായറാഴ്ച രാവിലെ ഭാര്യ നീനുവും കെവിന്റെ പിതാവ് ജോസഫും ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി എസ്.ഐ ഷിബു അവഗണിച്ചതായി തുടക്കം മുതല്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സുരക്ഷാ ചുമതലയുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം പരാതി നോക്കാമെന്നായിരുന്നു എസ്.ഐയുടെ മറുപടി. കെവിന്റെ മരണം വിവാദമായതോടെ വീഴ്ചയുടെ പേരില്‍ എസ്.ഐ ഷിബുവിനെയും എ.എസ.്‌ഐ സണ്ണിമോനെയും സസ്‌പെന്‍ഡ് ചെയ്യുകയും എസ്.പിയെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പട്രോളിങ്ങിനിടെ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ പിന്നീട് അറസ്റ്റിലുമായി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിഷയത്തെ കുടുംബപ്രശ്‌നമായി നിസാരവല്‍ക്കരിച്ചതായും ഐ.ജിയുടെ റിപ്പോര്‍ട്ടിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിന് തിരിച്ചടി: ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്ത്; പകരക്കാരനായി സൂപ്പർതാരം എത്തുന്നു

Cricket
  •  3 minutes ago
No Image

അന്നദാനത്തിലും ക്രമക്കേട്; വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങള്‍ തട്ടി; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും, ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി 

Kerala
  •  23 minutes ago
No Image

അഗ്നി 3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം; 3000 കിലോമീറ്റര്‍ ദൂരപരിധി 

National
  •  an hour ago
No Image

ലഗേജ് ബാഗിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവും ഡയമണ്ടും കവർന്നു; ബെംഗളൂരു വിമാനത്താവളത്തിൽ വൻ കൊള്ള

crime
  •  an hour ago
No Image

ഡല്‍ഹിയില്‍ എന്‍ഡിഎംസി ഗോഡൗണില്‍ തീപിടിത്തം;  രക്ഷാപ്രവര്‍ത്തനം തുടരുന്നു; എയിംസ് ഫ്‌ളൈ ഓവറില്‍ ഗതാഗത നിയന്ത്രണം

National
  •  an hour ago
No Image

പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലിസ്

crime
  •  2 hours ago
No Image

സമസ്ത പൊതുസമ്മേളനം; പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലിസ് 

Kerala
  •  2 hours ago
No Image

കളമശ്ശേരി കിൻഫ്ര പാർക്കിൽ ഭക്ഷ്യവിഷബാധ: 70 ഓളം ജീവനക്കാർ ആശുപത്രിയിൽ; ക്യാന്റീൻ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത

Kerala
  •  2 hours ago
No Image

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി; ജന്‍ സുരാജ് പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

National
  •  2 hours ago
No Image

ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ഗവര്‍ണറേറ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

oman
  •  3 hours ago