HOME
DETAILS

'ബെല്‍സണ്‍ തടങ്കല്‍പാളയത്തിന്റെ മണവാട്ടി' വിടവാങ്ങി

  
backup
June 09, 2018 | 7:51 PM

%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%af


വാഴ്‌സോ: നാല് നാസി തടങ്കല്‍പാളയങ്ങളില്‍ ജീവിക്കുകയും ഹോളോക്കോസ്റ്റിനെ അതിജീവിക്കുകയും ചെയ്ത പോളണ്ട് വംശജ അന്തരിച്ചു. 'ബെല്‍സണിന്റെ മണവാട്ടി' എന്ന പേരില്‍ അറിയപ്പെട്ട ഗെന തുര്‍ഗെല്‍ ആണ് 95-ാം വയസില്‍ മരണത്തിനു കീഴടങ്ങിയത്. ജര്‍മനിയിലെ ബെര്‍ഗെന്‍ ബെല്‍സന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ കഴിഞ്ഞിരുന്ന തുര്‍ഗെലിനെ ഇവിടെ സൈനികനായിരുന്ന നോര്‍മാന്‍ തുര്‍ഗെല്‍ ആണു രക്ഷിച്ചത്. ഇയാളെ പിന്നീട് തുര്‍ഗെല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഇത്തരമൊരു അപരനാമം അവര്‍ക്കു ലഭിച്ചത്.
1923ല്‍ പോളണ്ടിലെ ക്രാക്കോവിലാണ് തുര്‍ഗെലിന്റെ ജനം. പോളിഷ് ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ഏറ്റവും ചെറിയ കുട്ടിയായിരുന്നു തുര്‍ഗെല്‍. 1939ലെ ജര്‍മന്‍ അധിനിവേശത്തില്‍ കുടുംബത്തിലെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. 1939 സെപ്റ്റംബര്‍ ഒന്നിന് ജര്‍മന്‍ നാസിപട പോളണ്ട് കീഴടക്കുമ്പോള്‍ 16 വയസായിരുന്നു തുര്‍ഗെലിന്.
നാസിപടയുടെ ക്രൂരകൃത്യങ്ങളെ തുടര്‍ന്ന് അമ്മയ്ക്കും മറ്റു നാലു സഹോദരങ്ങള്‍ക്കുമൊപ്പം ക്രോക്കോയിലെ ഒരു ചേരിയിലേക്കു രക്ഷപ്പെട്ടു. ഇവിടെനിന്ന് പിടിയിലായ കുടുംബത്തെ നാസികള്‍ പ്ലാസ്‌സോവിലെ ലേബര്‍ ക്യാംപിലേക്ക് അയച്ചു. ഇവിടെനിന്ന് പിന്നീട് കുപ്രസിദ്ധമായ ഓഷ്‌വിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലേക്കു മാറ്റി. ഇതിനുശേഷം ബുച്ചന്‍വാള്‍ഡിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ നാല് ആഴ്ചയോളം മാതാവിനൊപ്പം മരണനിരയില്‍ കഴിഞ്ഞു. പിന്നീട് ട്രെയിന്‍ മുഖേനെ ബെര്‍ഗെന്‍ ബെല്‍സെന്‍ ക്യാംപിലേക്കു മാറ്റുകയായിരുന്നു.
ക്യാംപില്‍നിന്നു രക്ഷപ്പെട്ട തുര്‍ഗെല്‍ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു. നാസിഭീകരതയെ കുറിച്ചുള്ള ഡയറിക്കുറിപ്പിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരി ആന്‍ ഫ്രാങ്കിനെ തുര്‍ഗെല്‍ പരിചരിച്ചത് ഇവിടെവച്ചായിരുന്നു. അന്ന് 15 വയസായിരുന്ന ആനിനെ പകര്‍ച്ചപ്പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാസിഭീകര കാലത്തെ തന്റെയും കുടുംബത്തിന്റെയും ജീവിതം വിവരിക്കുന്ന പുസ്തകം തുര്‍ഗെല്‍ എഴുതിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  12 minutes ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  36 minutes ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  an hour ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  an hour ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  an hour ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  an hour ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  an hour ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  2 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  2 hours ago
No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  2 hours ago