HOME
DETAILS

'ബെല്‍സണ്‍ തടങ്കല്‍പാളയത്തിന്റെ മണവാട്ടി' വിടവാങ്ങി

  
backup
June 09, 2018 | 7:51 PM

%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%af


വാഴ്‌സോ: നാല് നാസി തടങ്കല്‍പാളയങ്ങളില്‍ ജീവിക്കുകയും ഹോളോക്കോസ്റ്റിനെ അതിജീവിക്കുകയും ചെയ്ത പോളണ്ട് വംശജ അന്തരിച്ചു. 'ബെല്‍സണിന്റെ മണവാട്ടി' എന്ന പേരില്‍ അറിയപ്പെട്ട ഗെന തുര്‍ഗെല്‍ ആണ് 95-ാം വയസില്‍ മരണത്തിനു കീഴടങ്ങിയത്. ജര്‍മനിയിലെ ബെര്‍ഗെന്‍ ബെല്‍സന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ കഴിഞ്ഞിരുന്ന തുര്‍ഗെലിനെ ഇവിടെ സൈനികനായിരുന്ന നോര്‍മാന്‍ തുര്‍ഗെല്‍ ആണു രക്ഷിച്ചത്. ഇയാളെ പിന്നീട് തുര്‍ഗെല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഇത്തരമൊരു അപരനാമം അവര്‍ക്കു ലഭിച്ചത്.
1923ല്‍ പോളണ്ടിലെ ക്രാക്കോവിലാണ് തുര്‍ഗെലിന്റെ ജനം. പോളിഷ് ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ഏറ്റവും ചെറിയ കുട്ടിയായിരുന്നു തുര്‍ഗെല്‍. 1939ലെ ജര്‍മന്‍ അധിനിവേശത്തില്‍ കുടുംബത്തിലെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. 1939 സെപ്റ്റംബര്‍ ഒന്നിന് ജര്‍മന്‍ നാസിപട പോളണ്ട് കീഴടക്കുമ്പോള്‍ 16 വയസായിരുന്നു തുര്‍ഗെലിന്.
നാസിപടയുടെ ക്രൂരകൃത്യങ്ങളെ തുടര്‍ന്ന് അമ്മയ്ക്കും മറ്റു നാലു സഹോദരങ്ങള്‍ക്കുമൊപ്പം ക്രോക്കോയിലെ ഒരു ചേരിയിലേക്കു രക്ഷപ്പെട്ടു. ഇവിടെനിന്ന് പിടിയിലായ കുടുംബത്തെ നാസികള്‍ പ്ലാസ്‌സോവിലെ ലേബര്‍ ക്യാംപിലേക്ക് അയച്ചു. ഇവിടെനിന്ന് പിന്നീട് കുപ്രസിദ്ധമായ ഓഷ്‌വിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലേക്കു മാറ്റി. ഇതിനുശേഷം ബുച്ചന്‍വാള്‍ഡിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ നാല് ആഴ്ചയോളം മാതാവിനൊപ്പം മരണനിരയില്‍ കഴിഞ്ഞു. പിന്നീട് ട്രെയിന്‍ മുഖേനെ ബെര്‍ഗെന്‍ ബെല്‍സെന്‍ ക്യാംപിലേക്കു മാറ്റുകയായിരുന്നു.
ക്യാംപില്‍നിന്നു രക്ഷപ്പെട്ട തുര്‍ഗെല്‍ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു. നാസിഭീകരതയെ കുറിച്ചുള്ള ഡയറിക്കുറിപ്പിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരി ആന്‍ ഫ്രാങ്കിനെ തുര്‍ഗെല്‍ പരിചരിച്ചത് ഇവിടെവച്ചായിരുന്നു. അന്ന് 15 വയസായിരുന്ന ആനിനെ പകര്‍ച്ചപ്പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാസിഭീകര കാലത്തെ തന്റെയും കുടുംബത്തിന്റെയും ജീവിതം വിവരിക്കുന്ന പുസ്തകം തുര്‍ഗെല്‍ എഴുതിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  21 days ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  21 days ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  21 days ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  21 days ago
No Image

സ്വർണ്ണ കച്ചവടത്തിന് ഇനി ക്യാഷ് വേണ്ട; പണമിടപാട് പൂർണ്ണമായി നിരോധിച്ചു; പുതിയ നിയമം പാസാക്കി കുവൈത്ത്

Kuwait
  •  21 days ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Kerala
  •  21 days ago
No Image

അബൂദബി: വാഹന നമ്പർപ്ലേറ്റ് ലേലം; നമ്പർ ഒന്ന് വിറ്റുപോയത് റെക്കോർഡ് തുകക്ക്

uae
  •  21 days ago
No Image

'അതെങ്ങനെ പബ്ലിക്കിൽ പറയും?'; 'മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ്' ചോദ്യത്തിന് ബിജെപി സ്ഥാനർത്ഥിയുടെ മറുപടിയിൽ ഞെട്ടി നെറ്റിസൺസ്

National
  •  21 days ago
No Image

സംഗീത പരിപാടികള്‍ക്കായി വിദേശത്ത് പോകാം: വേടന് ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ്

Kerala
  •  21 days ago
No Image

ട്രെയിനിൽ നിന്ന് 19 വയസുകാരിയെ തള്ളിയിട്ട സംഭവം; ശ്രീക്കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ്

crime
  •  21 days ago