HOME
DETAILS

'ബെല്‍സണ്‍ തടങ്കല്‍പാളയത്തിന്റെ മണവാട്ടി' വിടവാങ്ങി

  
backup
June 09, 2018 | 7:51 PM

%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%af


വാഴ്‌സോ: നാല് നാസി തടങ്കല്‍പാളയങ്ങളില്‍ ജീവിക്കുകയും ഹോളോക്കോസ്റ്റിനെ അതിജീവിക്കുകയും ചെയ്ത പോളണ്ട് വംശജ അന്തരിച്ചു. 'ബെല്‍സണിന്റെ മണവാട്ടി' എന്ന പേരില്‍ അറിയപ്പെട്ട ഗെന തുര്‍ഗെല്‍ ആണ് 95-ാം വയസില്‍ മരണത്തിനു കീഴടങ്ങിയത്. ജര്‍മനിയിലെ ബെര്‍ഗെന്‍ ബെല്‍സന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ കഴിഞ്ഞിരുന്ന തുര്‍ഗെലിനെ ഇവിടെ സൈനികനായിരുന്ന നോര്‍മാന്‍ തുര്‍ഗെല്‍ ആണു രക്ഷിച്ചത്. ഇയാളെ പിന്നീട് തുര്‍ഗെല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഇത്തരമൊരു അപരനാമം അവര്‍ക്കു ലഭിച്ചത്.
1923ല്‍ പോളണ്ടിലെ ക്രാക്കോവിലാണ് തുര്‍ഗെലിന്റെ ജനം. പോളിഷ് ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ഏറ്റവും ചെറിയ കുട്ടിയായിരുന്നു തുര്‍ഗെല്‍. 1939ലെ ജര്‍മന്‍ അധിനിവേശത്തില്‍ കുടുംബത്തിലെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. 1939 സെപ്റ്റംബര്‍ ഒന്നിന് ജര്‍മന്‍ നാസിപട പോളണ്ട് കീഴടക്കുമ്പോള്‍ 16 വയസായിരുന്നു തുര്‍ഗെലിന്.
നാസിപടയുടെ ക്രൂരകൃത്യങ്ങളെ തുടര്‍ന്ന് അമ്മയ്ക്കും മറ്റു നാലു സഹോദരങ്ങള്‍ക്കുമൊപ്പം ക്രോക്കോയിലെ ഒരു ചേരിയിലേക്കു രക്ഷപ്പെട്ടു. ഇവിടെനിന്ന് പിടിയിലായ കുടുംബത്തെ നാസികള്‍ പ്ലാസ്‌സോവിലെ ലേബര്‍ ക്യാംപിലേക്ക് അയച്ചു. ഇവിടെനിന്ന് പിന്നീട് കുപ്രസിദ്ധമായ ഓഷ്‌വിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലേക്കു മാറ്റി. ഇതിനുശേഷം ബുച്ചന്‍വാള്‍ഡിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ നാല് ആഴ്ചയോളം മാതാവിനൊപ്പം മരണനിരയില്‍ കഴിഞ്ഞു. പിന്നീട് ട്രെയിന്‍ മുഖേനെ ബെര്‍ഗെന്‍ ബെല്‍സെന്‍ ക്യാംപിലേക്കു മാറ്റുകയായിരുന്നു.
ക്യാംപില്‍നിന്നു രക്ഷപ്പെട്ട തുര്‍ഗെല്‍ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു. നാസിഭീകരതയെ കുറിച്ചുള്ള ഡയറിക്കുറിപ്പിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരി ആന്‍ ഫ്രാങ്കിനെ തുര്‍ഗെല്‍ പരിചരിച്ചത് ഇവിടെവച്ചായിരുന്നു. അന്ന് 15 വയസായിരുന്ന ആനിനെ പകര്‍ച്ചപ്പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാസിഭീകര കാലത്തെ തന്റെയും കുടുംബത്തിന്റെയും ജീവിതം വിവരിക്കുന്ന പുസ്തകം തുര്‍ഗെല്‍ എഴുതിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  a day ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  a day ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  a day ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  a day ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  a day ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  a day ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  a day ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  a day ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  a day ago