HOME
DETAILS

'ബെല്‍സണ്‍ തടങ്കല്‍പാളയത്തിന്റെ മണവാട്ടി' വിടവാങ്ങി

  
backup
June 09, 2018 | 7:51 PM

%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%af


വാഴ്‌സോ: നാല് നാസി തടങ്കല്‍പാളയങ്ങളില്‍ ജീവിക്കുകയും ഹോളോക്കോസ്റ്റിനെ അതിജീവിക്കുകയും ചെയ്ത പോളണ്ട് വംശജ അന്തരിച്ചു. 'ബെല്‍സണിന്റെ മണവാട്ടി' എന്ന പേരില്‍ അറിയപ്പെട്ട ഗെന തുര്‍ഗെല്‍ ആണ് 95-ാം വയസില്‍ മരണത്തിനു കീഴടങ്ങിയത്. ജര്‍മനിയിലെ ബെര്‍ഗെന്‍ ബെല്‍സന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ കഴിഞ്ഞിരുന്ന തുര്‍ഗെലിനെ ഇവിടെ സൈനികനായിരുന്ന നോര്‍മാന്‍ തുര്‍ഗെല്‍ ആണു രക്ഷിച്ചത്. ഇയാളെ പിന്നീട് തുര്‍ഗെല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഇത്തരമൊരു അപരനാമം അവര്‍ക്കു ലഭിച്ചത്.
1923ല്‍ പോളണ്ടിലെ ക്രാക്കോവിലാണ് തുര്‍ഗെലിന്റെ ജനം. പോളിഷ് ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ഏറ്റവും ചെറിയ കുട്ടിയായിരുന്നു തുര്‍ഗെല്‍. 1939ലെ ജര്‍മന്‍ അധിനിവേശത്തില്‍ കുടുംബത്തിലെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. 1939 സെപ്റ്റംബര്‍ ഒന്നിന് ജര്‍മന്‍ നാസിപട പോളണ്ട് കീഴടക്കുമ്പോള്‍ 16 വയസായിരുന്നു തുര്‍ഗെലിന്.
നാസിപടയുടെ ക്രൂരകൃത്യങ്ങളെ തുടര്‍ന്ന് അമ്മയ്ക്കും മറ്റു നാലു സഹോദരങ്ങള്‍ക്കുമൊപ്പം ക്രോക്കോയിലെ ഒരു ചേരിയിലേക്കു രക്ഷപ്പെട്ടു. ഇവിടെനിന്ന് പിടിയിലായ കുടുംബത്തെ നാസികള്‍ പ്ലാസ്‌സോവിലെ ലേബര്‍ ക്യാംപിലേക്ക് അയച്ചു. ഇവിടെനിന്ന് പിന്നീട് കുപ്രസിദ്ധമായ ഓഷ്‌വിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലേക്കു മാറ്റി. ഇതിനുശേഷം ബുച്ചന്‍വാള്‍ഡിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ നാല് ആഴ്ചയോളം മാതാവിനൊപ്പം മരണനിരയില്‍ കഴിഞ്ഞു. പിന്നീട് ട്രെയിന്‍ മുഖേനെ ബെര്‍ഗെന്‍ ബെല്‍സെന്‍ ക്യാംപിലേക്കു മാറ്റുകയായിരുന്നു.
ക്യാംപില്‍നിന്നു രക്ഷപ്പെട്ട തുര്‍ഗെല്‍ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു. നാസിഭീകരതയെ കുറിച്ചുള്ള ഡയറിക്കുറിപ്പിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരി ആന്‍ ഫ്രാങ്കിനെ തുര്‍ഗെല്‍ പരിചരിച്ചത് ഇവിടെവച്ചായിരുന്നു. അന്ന് 15 വയസായിരുന്ന ആനിനെ പകര്‍ച്ചപ്പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാസിഭീകര കാലത്തെ തന്റെയും കുടുംബത്തിന്റെയും ജീവിതം വിവരിക്കുന്ന പുസ്തകം തുര്‍ഗെല്‍ എഴുതിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിച്ചെറിഞ്ഞ മാലിന്യം ഖജനാവിലെത്തിച്ചത് 8.89 കോടി രൂപ; കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്ത്

Kerala
  •  39 minutes ago
No Image

യുദ്ധ സാധ്യതയോ?; ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ് 

International
  •  an hour ago
No Image

'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'  ഡൊണാള്‍ഡ് ട്രംപ് 

International
  •  2 hours ago
No Image

ഫറോക്ക് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

Kerala
  •  3 hours ago
No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  3 hours ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  4 hours ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  4 hours ago
No Image

'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്  

National
  •  4 hours ago
No Image

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 hours ago