HOME
DETAILS

ജന്മിത്വ, ബ്രിട്ടീഷ് വാഴ്ചകളോട് കലഹിച്ച ചേറൂര്‍പ്പട

  
backup
June 13, 2018 | 6:56 AM

%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b4


ബ്രിട്ടീഷ്, ജന്മിത്വ നിലപാടുകളോടു മാപ്പിളമാര്‍ കലഹിച്ച ചരിത്രമാണ് ചേറൂര്‍പ്പടയുടേത്. 175 വര്‍ഷം മുന്‍പ്, 1843 ഒക്ടോബറിലാണ് ബ്രിട്ടനെ വിറപ്പിച്ച ചേറൂര്‍ യുദ്ധം നടന്നത്. ഹിജ്‌റ 1252 റമദാന്‍ മാസത്തിലായിരുന്നു ഇത്. പ്രദേശത്തെ ജന്മിയുടെ തൊഴിലാളികളായിരുന്ന ആറുപേര്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇതിലെ സ്ത്രീ ഇസ്‌ലാമിക വേഷവിധാനത്തോടെ തുടര്‍ന്നു ജോലിക്കെത്തിയെങ്കിലും മതംമാറ്റത്തില്‍ കലിപൂണ്ട ജന്മിയുടെ ആക്രമണത്തിനിരയായി. ഇതാണ് ചേറൂര്‍ കലാപത്തിന്റെ തുടക്ക പശ്ചാത്തലം.
മമ്പുറം തങ്ങളുടെ ആത്മീയ സമ്മതപ്രകാരം മാപ്പിളമാര്‍ നടത്തിയ ചെറുത്തുനില്‍പായിരുന്നു യുദ്ധം. പൊന്‍മളയിലെ പൂവാടന്‍ മുഹ്‌യിദ്ദീന്‍, പട്ടര്‍കടവന്‍ ഹുസൈന്‍, മരക്കാര്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈലിന്റെ മകന്‍ മൂസ, കുന്നാഞ്ചേരി അലിഹസന്‍ ബുഖാരി എന്നിവരാണ് ഈ സമരത്തില്‍ രക്തസാക്ഷിയായത്.
ബ്രിട്ടീഷ് മദ്രാസ് അഞ്ചാം റെജിമെന്റ് സേനയിലെ ക്യാപ്റ്റന്‍ വില്യമിന്റെ നേതൃത്വത്തിലുള്ള പട്ടാളക്കാരോടാണ് സാധാരണക്കാരായ മാപ്പിളമാര്‍ ഏറ്റുമുട്ടിയത്. ബ്രിട്ടീഷ് പട്ടാളത്തിന് ആളപായവും അനേകം നഷ്ടങ്ങളും സംഭവിച്ചു. പോരാളികളുടെ മയ്യിത്തുകള്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ബഹുജനം ഇവ ഏറ്റുവാങ്ങി അവിടെ മറവുചെയ്തു. ചെമ്മാട്ട് പൊലിസ് സ്റ്റേഷനരികില്‍ കച്ചേരിപ്പറമ്പിലാണ് ഇവരുടെ ഖബ്‌റുകള്‍. ബ്രിട്ടീഷ് വിരോധം വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇവരുടെ ഖബറിടം സന്ദര്‍ശിക്കുന്നതു പട്ടാളം വിലക്കി. ഈ വിലക്ക് ലംഘിച്ച് അവിടെ സിയാറത്ത് നടത്തിയതാണ് 1921ല്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ പേരില്‍ ബ്രിട്ടീഷുകാര്‍ ചാര്‍ജ് ചെയ്ത ഒന്നാമത്തെ കുറ്റം. എല്ലാ റമദാന്‍ 28നു പോരാളികളെ അനുസ്മരിക്കുന്ന പരിപാടികള്‍ നടന്നുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  11 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  11 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  11 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  11 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  11 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  11 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  11 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  11 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  11 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  11 days ago