HOME
DETAILS

ജന്മിത്വ, ബ്രിട്ടീഷ് വാഴ്ചകളോട് കലഹിച്ച ചേറൂര്‍പ്പട

  
backup
June 13, 2018 | 6:56 AM

%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b4


ബ്രിട്ടീഷ്, ജന്മിത്വ നിലപാടുകളോടു മാപ്പിളമാര്‍ കലഹിച്ച ചരിത്രമാണ് ചേറൂര്‍പ്പടയുടേത്. 175 വര്‍ഷം മുന്‍പ്, 1843 ഒക്ടോബറിലാണ് ബ്രിട്ടനെ വിറപ്പിച്ച ചേറൂര്‍ യുദ്ധം നടന്നത്. ഹിജ്‌റ 1252 റമദാന്‍ മാസത്തിലായിരുന്നു ഇത്. പ്രദേശത്തെ ജന്മിയുടെ തൊഴിലാളികളായിരുന്ന ആറുപേര്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇതിലെ സ്ത്രീ ഇസ്‌ലാമിക വേഷവിധാനത്തോടെ തുടര്‍ന്നു ജോലിക്കെത്തിയെങ്കിലും മതംമാറ്റത്തില്‍ കലിപൂണ്ട ജന്മിയുടെ ആക്രമണത്തിനിരയായി. ഇതാണ് ചേറൂര്‍ കലാപത്തിന്റെ തുടക്ക പശ്ചാത്തലം.
മമ്പുറം തങ്ങളുടെ ആത്മീയ സമ്മതപ്രകാരം മാപ്പിളമാര്‍ നടത്തിയ ചെറുത്തുനില്‍പായിരുന്നു യുദ്ധം. പൊന്‍മളയിലെ പൂവാടന്‍ മുഹ്‌യിദ്ദീന്‍, പട്ടര്‍കടവന്‍ ഹുസൈന്‍, മരക്കാര്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈലിന്റെ മകന്‍ മൂസ, കുന്നാഞ്ചേരി അലിഹസന്‍ ബുഖാരി എന്നിവരാണ് ഈ സമരത്തില്‍ രക്തസാക്ഷിയായത്.
ബ്രിട്ടീഷ് മദ്രാസ് അഞ്ചാം റെജിമെന്റ് സേനയിലെ ക്യാപ്റ്റന്‍ വില്യമിന്റെ നേതൃത്വത്തിലുള്ള പട്ടാളക്കാരോടാണ് സാധാരണക്കാരായ മാപ്പിളമാര്‍ ഏറ്റുമുട്ടിയത്. ബ്രിട്ടീഷ് പട്ടാളത്തിന് ആളപായവും അനേകം നഷ്ടങ്ങളും സംഭവിച്ചു. പോരാളികളുടെ മയ്യിത്തുകള്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ബഹുജനം ഇവ ഏറ്റുവാങ്ങി അവിടെ മറവുചെയ്തു. ചെമ്മാട്ട് പൊലിസ് സ്റ്റേഷനരികില്‍ കച്ചേരിപ്പറമ്പിലാണ് ഇവരുടെ ഖബ്‌റുകള്‍. ബ്രിട്ടീഷ് വിരോധം വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇവരുടെ ഖബറിടം സന്ദര്‍ശിക്കുന്നതു പട്ടാളം വിലക്കി. ഈ വിലക്ക് ലംഘിച്ച് അവിടെ സിയാറത്ത് നടത്തിയതാണ് 1921ല്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ പേരില്‍ ബ്രിട്ടീഷുകാര്‍ ചാര്‍ജ് ചെയ്ത ഒന്നാമത്തെ കുറ്റം. എല്ലാ റമദാന്‍ 28നു പോരാളികളെ അനുസ്മരിക്കുന്ന പരിപാടികള്‍ നടന്നുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  12 days ago
No Image

ഹൈദരാബാദിൽ കൂട്ടകൊലപാതകം; പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി കൊന്നത് സ്വന്തം കുടുംബത്തെയും പരാതിക്കാരിയുടെ കുടുംബത്തെയും

National
  •  12 days ago
No Image

'തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍..., 1000 മിസൈലുകള്‍ ലോക്ക്ഡ് ആന്‍ഡ് ലോഡഡ്'; ഭീഷണിയുമായി ട്രംപ്

International
  •  12 days ago
No Image

'നീതി കിട്ടും വരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കും'; പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അന്‍സിബ ഹസന്‍

Kerala
  •  12 days ago
No Image

കണ്ടാല്‍ മിഠായി, ഉള്ളില്‍ എം.ഡി.എം.എ; തലശേരിയില്‍ വന്‍ ലഹരിവേട്ട, യുവാവ് പിടിയില്‍

Kerala
  •  12 days ago
No Image

രണ്ടാം വിവാഹം ചോദ്യം ചെയ്ത മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു; 3 വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് പിടിയില്‍

National
  •  12 days ago
No Image

  'ഒരു ദിവസം പോലും മുടങ്ങാതെ പൊതിച്ചോറ് നല്‍കാന്‍ കഴിയുമോ?'; ജി. സുധാകരന് മറുപടിയുമായി സി.പി.എം നേതാവ് മനു സി. പുളിക്കല്‍

Kerala
  •  12 days ago
No Image

ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ആർ്‌സ് ഫെസ്റ്റിവലിന് ഖത്തർ പ്രതിനിധിയായി മലയാളി

Kerala
  •  12 days ago
No Image

ഓസ്‌ട്രേലിയയിൽ മോദിക്കെതിരെ പ്രതിഷേധം; കുടിയേറ്റം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

International
  •  12 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ വിക്രം സിംഗ് റാണക്കായുള്ള തിരിച്ചിൽ ഊർജിതം; തിരച്ചിലിന് അനുകൂല കാലാവസ്ഥ

Kerala
  •  12 days ago