HOME
DETAILS

ജന്മിത്വ, ബ്രിട്ടീഷ് വാഴ്ചകളോട് കലഹിച്ച ചേറൂര്‍പ്പട

  
backup
June 13 2018 | 06:06 AM

%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b4


ബ്രിട്ടീഷ്, ജന്മിത്വ നിലപാടുകളോടു മാപ്പിളമാര്‍ കലഹിച്ച ചരിത്രമാണ് ചേറൂര്‍പ്പടയുടേത്. 175 വര്‍ഷം മുന്‍പ്, 1843 ഒക്ടോബറിലാണ് ബ്രിട്ടനെ വിറപ്പിച്ച ചേറൂര്‍ യുദ്ധം നടന്നത്. ഹിജ്‌റ 1252 റമദാന്‍ മാസത്തിലായിരുന്നു ഇത്. പ്രദേശത്തെ ജന്മിയുടെ തൊഴിലാളികളായിരുന്ന ആറുപേര്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇതിലെ സ്ത്രീ ഇസ്‌ലാമിക വേഷവിധാനത്തോടെ തുടര്‍ന്നു ജോലിക്കെത്തിയെങ്കിലും മതംമാറ്റത്തില്‍ കലിപൂണ്ട ജന്മിയുടെ ആക്രമണത്തിനിരയായി. ഇതാണ് ചേറൂര്‍ കലാപത്തിന്റെ തുടക്ക പശ്ചാത്തലം.
മമ്പുറം തങ്ങളുടെ ആത്മീയ സമ്മതപ്രകാരം മാപ്പിളമാര്‍ നടത്തിയ ചെറുത്തുനില്‍പായിരുന്നു യുദ്ധം. പൊന്‍മളയിലെ പൂവാടന്‍ മുഹ്‌യിദ്ദീന്‍, പട്ടര്‍കടവന്‍ ഹുസൈന്‍, മരക്കാര്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈലിന്റെ മകന്‍ മൂസ, കുന്നാഞ്ചേരി അലിഹസന്‍ ബുഖാരി എന്നിവരാണ് ഈ സമരത്തില്‍ രക്തസാക്ഷിയായത്.
ബ്രിട്ടീഷ് മദ്രാസ് അഞ്ചാം റെജിമെന്റ് സേനയിലെ ക്യാപ്റ്റന്‍ വില്യമിന്റെ നേതൃത്വത്തിലുള്ള പട്ടാളക്കാരോടാണ് സാധാരണക്കാരായ മാപ്പിളമാര്‍ ഏറ്റുമുട്ടിയത്. ബ്രിട്ടീഷ് പട്ടാളത്തിന് ആളപായവും അനേകം നഷ്ടങ്ങളും സംഭവിച്ചു. പോരാളികളുടെ മയ്യിത്തുകള്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ബഹുജനം ഇവ ഏറ്റുവാങ്ങി അവിടെ മറവുചെയ്തു. ചെമ്മാട്ട് പൊലിസ് സ്റ്റേഷനരികില്‍ കച്ചേരിപ്പറമ്പിലാണ് ഇവരുടെ ഖബ്‌റുകള്‍. ബ്രിട്ടീഷ് വിരോധം വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇവരുടെ ഖബറിടം സന്ദര്‍ശിക്കുന്നതു പട്ടാളം വിലക്കി. ഈ വിലക്ക് ലംഘിച്ച് അവിടെ സിയാറത്ത് നടത്തിയതാണ് 1921ല്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ പേരില്‍ ബ്രിട്ടീഷുകാര്‍ ചാര്‍ജ് ചെയ്ത ഒന്നാമത്തെ കുറ്റം. എല്ലാ റമദാന്‍ 28നു പോരാളികളെ അനുസ്മരിക്കുന്ന പരിപാടികള്‍ നടന്നുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യക്ക് പിന്നില്‍ മുന്‍ മാനേജറുടെ മാനസിക പീഡനമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

ഇന്ത്യക്ക് വമ്പൻ തിരിച്ചടി സൂപ്പർതാരം പുറത്ത്; പകരക്കാരൻ രാജസ്ഥാൻ റോയൽസ് താരം

Cricket
  •  2 months ago
No Image

റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു; വിമാനത്തില്‍ കുട്ടികളും ജീവനക്കാരും ഉള്‍പെടെ 49 പേര്‍

International
  •  2 months ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിലെ എന്റെ ഹീറോ അദ്ദേഹമാണ്: കരുൺ നായർ 

Football
  •  2 months ago
No Image

ബഹ്‌റൈനില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ 1,132 പരിശോധനകള്‍, 12 അനധികൃത തൊഴിലാളികള്‍ പിടിയില്‍

bahrain
  •  2 months ago
No Image

51 വർഷത്തിനിടെ ഇതാദ്യം; കേരളത്തെ വിറപ്പിച്ചവൻ ഇന്ത്യക്കൊപ്പവും ചരിത്രങ്ങൾ തിരുത്തിയെഴുതുന്നു

Cricket
  •  2 months ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ; വീഡിയോ കോൾ സംവിധാനത്തിന് മികച്ച പ്രതികരണം

uae
  •  2 months ago
No Image

ബെംഗളൂരു രാമേശ്വരം കഫേയിൽ പൊങ്കലിൽ പുഴു: ജീവനക്കാർ മറച്ചുവെച്ചെന്ന് ആരോപണം; പ്രതികരിച്ച് ഉടമകൾ

National
  •  2 months ago
No Image

2006 മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി; മോചനം തടഞ്ഞില്ല

National
  •  2 months ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ: സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥ പിന്മാറി

National
  •  2 months ago