HOME
DETAILS

ജന്മിത്വ, ബ്രിട്ടീഷ് വാഴ്ചകളോട് കലഹിച്ച ചേറൂര്‍പ്പട

  
backup
June 13, 2018 | 6:56 AM

%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b4


ബ്രിട്ടീഷ്, ജന്മിത്വ നിലപാടുകളോടു മാപ്പിളമാര്‍ കലഹിച്ച ചരിത്രമാണ് ചേറൂര്‍പ്പടയുടേത്. 175 വര്‍ഷം മുന്‍പ്, 1843 ഒക്ടോബറിലാണ് ബ്രിട്ടനെ വിറപ്പിച്ച ചേറൂര്‍ യുദ്ധം നടന്നത്. ഹിജ്‌റ 1252 റമദാന്‍ മാസത്തിലായിരുന്നു ഇത്. പ്രദേശത്തെ ജന്മിയുടെ തൊഴിലാളികളായിരുന്ന ആറുപേര്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇതിലെ സ്ത്രീ ഇസ്‌ലാമിക വേഷവിധാനത്തോടെ തുടര്‍ന്നു ജോലിക്കെത്തിയെങ്കിലും മതംമാറ്റത്തില്‍ കലിപൂണ്ട ജന്മിയുടെ ആക്രമണത്തിനിരയായി. ഇതാണ് ചേറൂര്‍ കലാപത്തിന്റെ തുടക്ക പശ്ചാത്തലം.
മമ്പുറം തങ്ങളുടെ ആത്മീയ സമ്മതപ്രകാരം മാപ്പിളമാര്‍ നടത്തിയ ചെറുത്തുനില്‍പായിരുന്നു യുദ്ധം. പൊന്‍മളയിലെ പൂവാടന്‍ മുഹ്‌യിദ്ദീന്‍, പട്ടര്‍കടവന്‍ ഹുസൈന്‍, മരക്കാര്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈലിന്റെ മകന്‍ മൂസ, കുന്നാഞ്ചേരി അലിഹസന്‍ ബുഖാരി എന്നിവരാണ് ഈ സമരത്തില്‍ രക്തസാക്ഷിയായത്.
ബ്രിട്ടീഷ് മദ്രാസ് അഞ്ചാം റെജിമെന്റ് സേനയിലെ ക്യാപ്റ്റന്‍ വില്യമിന്റെ നേതൃത്വത്തിലുള്ള പട്ടാളക്കാരോടാണ് സാധാരണക്കാരായ മാപ്പിളമാര്‍ ഏറ്റുമുട്ടിയത്. ബ്രിട്ടീഷ് പട്ടാളത്തിന് ആളപായവും അനേകം നഷ്ടങ്ങളും സംഭവിച്ചു. പോരാളികളുടെ മയ്യിത്തുകള്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ബഹുജനം ഇവ ഏറ്റുവാങ്ങി അവിടെ മറവുചെയ്തു. ചെമ്മാട്ട് പൊലിസ് സ്റ്റേഷനരികില്‍ കച്ചേരിപ്പറമ്പിലാണ് ഇവരുടെ ഖബ്‌റുകള്‍. ബ്രിട്ടീഷ് വിരോധം വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇവരുടെ ഖബറിടം സന്ദര്‍ശിക്കുന്നതു പട്ടാളം വിലക്കി. ഈ വിലക്ക് ലംഘിച്ച് അവിടെ സിയാറത്ത് നടത്തിയതാണ് 1921ല്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ പേരില്‍ ബ്രിട്ടീഷുകാര്‍ ചാര്‍ജ് ചെയ്ത ഒന്നാമത്തെ കുറ്റം. എല്ലാ റമദാന്‍ 28നു പോരാളികളെ അനുസ്മരിക്കുന്ന പരിപാടികള്‍ നടന്നുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അക്കൗണ്ട് നീക്കിയില്ലെങ്കില്‍ കൊല്ലും' കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്തിന് വധഭീഷണി

National
  •  5 days ago
No Image

എബോള ഭീതി; കൊച്ചി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് മുന്‍കരുതല്‍ ശക്തമാക്കി

Kerala
  •  5 days ago
No Image

ബലിപെരുന്നാൾ അവധി; യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്സ്

uae
  •  5 days ago
No Image

എസ്.ഡി.പി.ഐ നേതാവിനൊപ്പമുള്ള എ.വിജയരാഘവന്റെ വീഡിയോ; പ്രചാരണം അപലപനീയമെന്ന് സി.പി.എം 

Kerala
  •  5 days ago
No Image

നിയമസഭാകക്ഷിനേതാവിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി. മുരളീധരന്‍, അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  5 days ago
No Image

എം.വി ഗോവിന്ദന്റെ പത്രസമ്മേളനം 'ചാം  ചച്ച ചോം ചച്ച' പാട്ട് പോലെ, ആര്‍ക്കും മനസിലാകില്ല; ഏരിയാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം

Kerala
  •  5 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട്, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളില്‍ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Kerala
  •  5 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  5 days ago
No Image

ദേശീയപാതയില്‍ സിസിടിവി സ്ഥാപിച്ച് ചാരപ്പണി; പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ നാലുപേര്‍ക്കെതിരെ കേസ് 

National
  •  5 days ago