HOME
DETAILS

ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇത്തവണ ഗ്രീന്‍ കാറ്റഗറിയില്‍ 15,000 തീര്‍ഥാടകര്‍ക്കു മാത്രമെന്ന്

  
backup
April 06, 2017 | 6:12 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-2

ജിദ്ദ: ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴി ഹജ് നിര്‍വഹിക്കാനെത്തുന്ന ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരില്‍ 15,000 പേര്‍ക്കും മാത്രമായിരിക്കും ഈ വര്‍ഷം ഗ്രീന്‍ കാറ്റഗറിയില്‍ താമസം ഉണ്ടാവുക. അവശേഷിക്കുന്ന 1,10,000 പേര്‍ക്ക് അസീസിയിലുമായിരിക്കും താമസ സൗകര്യമൊരുക്കുക. അതേ സമയം ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള പകുതി ശതമാനം കെട്ടിടങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ അവസാന ഘട്ടത്തിലുമാണെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. ഈ മാസം അവസാനത്തോടെ കെട്ടിടങ്ങളുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം അറിയിച്ചു.

ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി ഹറമില്‍ നിന്ന് 1500 മീറ്റര്‍ വരെ എന്നത് 1000 മീറ്ററാക്കി ചുരുക്കിയതും ഗ്രീന്‍ കാറ്റഗറിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഈ വര്‍ഷത്തെ പ്രത്യേകതകളാണ്. മദീനയില്‍ മുഴുവന്‍ ഹാജിമാര്‍ക്കും 350 മീറ്റര്‍ ദൂര പരിധിയില്‍ വരുന്ന ഫസ്റ്റ് റിംങ് റോഡിനകത്തു നില്‍ക്കുന്ന മര്‍ക്കസിയ ഏരിയയിലായിരിക്കും താമസം.
കഴിഞ്ഞ വര്‍ഷം ഗ്രീന്‍ കാറ്റഗറിയുടെ ദൂര പരിധി ഹറമിമില്‍ നിന്ന് 1500 മീറ്ററായിരുന്നു. ഇതു ഒട്ടോറെ പരാതികള്‍ക്കിടയാക്കിയ സഹചര്യത്തിലാണ് ദൂരപരിധി ഇതവണ കുറച്ചത്. നിലവില്‍ ഗ്രീന്‍ കാറ്റഗറിയിലെ താമസക്കാര്‍ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും. അതേ സമയം അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് പതിവുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം അസീസിയയില്‍ നിന്ന് ഹറമിലേക്കുള്ള ബസ് സര്‍വീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഹാജിമാര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ 24 മണിക്കൂറും ഹറമില്‍ പോയി വരുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഹാജമാരുടെ എണ്ണം കൂടുതലാണെന്നത് കണക്കിലെടുത്ത് ബസ് സര്‍വീസ് കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. പുതിയ ബസുകളായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. മദീനയില്‍ മര്‍ക്കസിയ ഏരിയക്കകത്ത് സ്റ്റാര്‍ ഹോട്ടലുകളിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം പകുതിയിലേറെ പേരും മര്‍ക്കസിയ ഏരിയക്കു പുറത്തായിരുന്നു താമസിച്ചിരുന്നത്. അതേ സമയം മദീനയില്‍ ഈ വര്‍ഷവും കാറ്ററിംങ് സര്‍വീസ് ഉണ്ടായിരിക്കില്ല. അതിനാല്‍ ഹാജിമാര്‍ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും. . മിന, അറഫ എന്നിവിടങ്ങളിലെ താമസ സൗകര്യങ്ങളിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. മിനയില്‍ ടെന്‍ഡുകളില്‍ എ.സി കുറ്റമറ്റതാക്കുന്നതിനു പുറമെ രണ്ടു നേരം ഭക്ഷണം എന്നത് മൂന്നു നേരമാക്കി വര്‍ധിപ്പിക്കുകയും ചെയ്തതായി കോണ്‍സല്‍ ജനറല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം കുറയും; 89 സീറ്റ് യുഡിഎഫിന്; ബേപ്പൂരില്‍ ജയിക്കും; എക്‌സിറ്റ് പോളിന് മുന്‍പ് സര്‍വേ റിപ്പോര്‍ട്ടുമായി പിവി അന്‍വര്‍ 

Kerala
  •  12 hours ago
No Image

കത്തിച്ച ബൈക്കിന് പകരം വി. കുഞ്ഞികൃഷ്ണന്റെ അനുയായിക്ക് 10 രൂപ ചലഞ്ചിലൂടെ പുതിയ ബൈക്ക്

Kerala
  •  12 hours ago
No Image

കല്യാണത്തിനും ഇനി 'ആനവണ്ടി' തന്നെ മാസ്; കെഎസ്ആര്‍ടിസി ബുക്കിങില്‍ വര്‍ധനവ്

Kerala
  •  12 hours ago
No Image

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന കൗണ്‍സിലിങ് സെഷനിടയില്‍ പെണ്‍മക്കളെ പൊലിസ് സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ സ്ഥലംവിട്ടു

National
  •  12 hours ago
No Image

യുദ്ധത്തില്‍ നഷ്ടം അമേരിക്കക്ക്, ഇറാന്‍ തകര്‍ന്നെന്ന വാദം പച്ചക്കള്ളമെന്നും ജെ.ഡി വാന്‍സ്; യു.എസ് ആയുധശേഖരം സുരക്ഷിതമെന്ന പെന്റഗണ്‍ റിപ്പോര്‍ട്ടിന്റെ ആധികാരികത ചോദ്യം ചെയ്ത് യു.എസ് വൈസ് പ്രസിഡന്റ്

International
  •  13 hours ago
No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; കൃത്യം നടത്തിയത് സജി ഒറ്റയ്ക്ക്, ചുരുള്‍ അഴിച്ചത് നാട്ടുകാരുടെ സംശയം  

Kerala
  •  13 hours ago
No Image

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വയോധികയുടെ 1.8 കോടി തട്ടി; അഞ്ച് പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം

Kerala
  •  13 hours ago
No Image

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴയില്‍ ഒതുക്കി എം.വി.ഡി

Kerala
  •  13 hours ago
No Image

രോഗിയുടെ രക്തം വീണു; ആംബുലന്‍സ് കഴുകാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു; ക്രൂരത കാട്ടിയ ജീവനക്കാരെ പിരിച്ചുവിട്ടു

National
  •  14 hours ago
No Image

ട്രാഫിക് പൊലിസുകാരനെ ആക്രമിച്ചു; കോടതി ശിക്ഷിച്ച പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയില്‍

Kerala
  •  14 hours ago