HOME
DETAILS

ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇത്തവണ ഗ്രീന്‍ കാറ്റഗറിയില്‍ 15,000 തീര്‍ഥാടകര്‍ക്കു മാത്രമെന്ന്

  
backup
April 06, 2017 | 6:12 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-2

ജിദ്ദ: ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴി ഹജ് നിര്‍വഹിക്കാനെത്തുന്ന ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരില്‍ 15,000 പേര്‍ക്കും മാത്രമായിരിക്കും ഈ വര്‍ഷം ഗ്രീന്‍ കാറ്റഗറിയില്‍ താമസം ഉണ്ടാവുക. അവശേഷിക്കുന്ന 1,10,000 പേര്‍ക്ക് അസീസിയിലുമായിരിക്കും താമസ സൗകര്യമൊരുക്കുക. അതേ സമയം ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള പകുതി ശതമാനം കെട്ടിടങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ അവസാന ഘട്ടത്തിലുമാണെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. ഈ മാസം അവസാനത്തോടെ കെട്ടിടങ്ങളുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം അറിയിച്ചു.

ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി ഹറമില്‍ നിന്ന് 1500 മീറ്റര്‍ വരെ എന്നത് 1000 മീറ്ററാക്കി ചുരുക്കിയതും ഗ്രീന്‍ കാറ്റഗറിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഈ വര്‍ഷത്തെ പ്രത്യേകതകളാണ്. മദീനയില്‍ മുഴുവന്‍ ഹാജിമാര്‍ക്കും 350 മീറ്റര്‍ ദൂര പരിധിയില്‍ വരുന്ന ഫസ്റ്റ് റിംങ് റോഡിനകത്തു നില്‍ക്കുന്ന മര്‍ക്കസിയ ഏരിയയിലായിരിക്കും താമസം.
കഴിഞ്ഞ വര്‍ഷം ഗ്രീന്‍ കാറ്റഗറിയുടെ ദൂര പരിധി ഹറമിമില്‍ നിന്ന് 1500 മീറ്ററായിരുന്നു. ഇതു ഒട്ടോറെ പരാതികള്‍ക്കിടയാക്കിയ സഹചര്യത്തിലാണ് ദൂരപരിധി ഇതവണ കുറച്ചത്. നിലവില്‍ ഗ്രീന്‍ കാറ്റഗറിയിലെ താമസക്കാര്‍ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും. അതേ സമയം അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് പതിവുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം അസീസിയയില്‍ നിന്ന് ഹറമിലേക്കുള്ള ബസ് സര്‍വീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഹാജിമാര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ 24 മണിക്കൂറും ഹറമില്‍ പോയി വരുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഹാജമാരുടെ എണ്ണം കൂടുതലാണെന്നത് കണക്കിലെടുത്ത് ബസ് സര്‍വീസ് കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. പുതിയ ബസുകളായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. മദീനയില്‍ മര്‍ക്കസിയ ഏരിയക്കകത്ത് സ്റ്റാര്‍ ഹോട്ടലുകളിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം പകുതിയിലേറെ പേരും മര്‍ക്കസിയ ഏരിയക്കു പുറത്തായിരുന്നു താമസിച്ചിരുന്നത്. അതേ സമയം മദീനയില്‍ ഈ വര്‍ഷവും കാറ്ററിംങ് സര്‍വീസ് ഉണ്ടായിരിക്കില്ല. അതിനാല്‍ ഹാജിമാര്‍ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും. . മിന, അറഫ എന്നിവിടങ്ങളിലെ താമസ സൗകര്യങ്ങളിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. മിനയില്‍ ടെന്‍ഡുകളില്‍ എ.സി കുറ്റമറ്റതാക്കുന്നതിനു പുറമെ രണ്ടു നേരം ഭക്ഷണം എന്നത് മൂന്നു നേരമാക്കി വര്‍ധിപ്പിക്കുകയും ചെയ്തതായി കോണ്‍സല്‍ ജനറല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  3 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  3 days ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  3 days ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  3 days ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  3 days ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  3 days ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  3 days ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  3 days ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  3 days ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  3 days ago