HOME
DETAILS

'ട്രംപിന്റെ ക്രൂരതകളെ ന്യായീകരിക്കുന്നവര്‍ക്ക് ഇവിടെ ഭക്ഷണമില്ല'

  
Web Desk
June 24 2018 | 20:06 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a4%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a8%e0%b5%8d

 

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ജനകീയരോഷത്തിന്റെ സ്വാദറിഞ്ഞ് കീഴുദ്യോഗസ്ഥരും. വിര്‍ജീനിയയിലെ ഗ്രാമീണ പ്രദേശമായ ലെക്‌സിങ്ടണിലെ റെഡ് ഹെന്‍ റെസ്റ്റോറന്റില്‍ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനെത്തിയ വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ ഹക്കബീ സാന്‍ഡേഴ്‌സിനെ കടയുടമ ഇറക്കിവിടുകയായിരുന്നു.
കടയിലെത്തിയ സാന്‍ഡേഴ്‌സിനെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ വിവരം റെസ്റ്റോറന്റ് ഉടമ സ്റ്റെഫാനി വില്‍കിന്‍സണെ നേരിട്ടു വിളിച്ച് അറിയിക്കുകയായിരുന്നു. ആദ്യം വില്‍കിന്‍സണ്‍ ഇക്കാര്യം വിശ്വസിച്ചില്ല. സംഭവം സത്യമാണെങ്കില്‍ സാന്‍ഡേഴ്‌സണ്‍ അവിടെനിന്നു ഭക്ഷണം കഴിക്കുന്നതു തനിക്കൊട്ടും ഇഷ്ടമല്ലെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് നേരിട്ട് വാഹനമോടിച്ച് റെസ്റ്റോറന്റിലെത്തി വില്‍കിന്‍സണ്‍.
റെസ്റ്റോറന്റിലെത്തിയപ്പോള്‍ സാന്‍ഡേഴ്‌സുണ്ട് കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ ഭര്‍ത്താവിനും മറ്റു നാലുപേര്‍ക്കുമൊപ്പം ഒരു ടേബിളിനു ചുറ്റുമിരിക്കുന്നു. താനവരോട് ഇറങ്ങിപ്പോകണമെന്നു പറയാനാണു താല്‍പര്യപ്പെടുന്നത്, നിങ്ങള്‍ക്കെന്തു പറയാനുണ്ടെന്ന് വില്‍കിന്‍സണ്‍ ജീവനക്കാരോട് അഭിപ്രായമാരാഞ്ഞു. അവരുടെ മറുപടി അതേ എന്നായിരുന്നു. സാന്‍ഡേഴ്‌സിരുന്ന ടേബിളിനു മുന്നിലെത്തിയ വില്‍കിന്‍സണ്‍ അവരെ പുറത്തേക്കു വിളിച്ചു. പുറത്തെത്തിയ സാന്‍ഡേഴ്‌സിനോട് വില്‍കിന്‍സണ്‍ ഇത്രയുമാണു പറഞ്ഞത്: വിശ്വസ്തത, സത്യസന്ധത, കരുണ, സഹകരണം എന്നിങ്ങനെയുള്ള ചില മര്യാദകള്‍ ഈ റെസ്റ്റോറന്റ് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. നിങ്ങളിവിടെനിന്ന് ഇറങ്ങിപ്പോകണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്.''
ഇതുകേട്ട സാന്‍ഡേഴ്‌സ് ഒട്ടും അമാന്തിച്ചില്ല. ടേബിളിനടുത്തുണ്ടായിരുന്ന ബാഗെടുത്ത് കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പം പുറത്തിറങ്ങി കാറില്‍ മടങ്ങി.
വിചിത്രകരമായ നടപടിയില്‍ വില്‍കിന്‍സണിന് ഒട്ടും ഖേദമില്ല. രാജ്യം ട്രംപിനെ വന്‍ ഭൂരിപക്ഷത്തിനു തെരഞ്ഞെടുത്തപ്പോഴും 7,000ത്തോളം ജനസംഖ്യയുള്ള ലെക്‌സിങ്ടണില്‍ ഭൂരിഭാഗം ജനങ്ങളും അയാള്‍ക്കെതിരേയാണ് വോട്ട് ചെയ്തത്. അമേരിക്കന്‍ ജനത ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. തന്റെ റെസ്റ്റോറന്റും അതിലെ തൊഴിലാളികളും രാഷ്ട്രീയം മെനുവിനു പുറത്തുനിര്‍ത്തിയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത്. എന്നാല്‍, മനുഷ്യത്വവിരുദ്ധവും അധാര്‍മികവുമായ ഒരു ഭരണകൂടത്തില്‍ പ്രവര്‍ത്തിക്കുന്ന, പ്രസിഡന്റിന്റെ ക്രൂരമായ നയങ്ങളെ പരസ്യമായി ന്യായീകരിക്കുന്നയാള്‍ക്കൊപ്പം നില്‍ക്കാനോ അയാളെ സഹായിക്കാനോ തങ്ങള്‍ ഒരുക്കമല്ലെന്നു തന്നെ വില്‍കിന്‍സണ്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി

uae
  •  4 days ago
No Image

രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്

Kerala
  •  4 days ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം

Kerala
  •  4 days ago
No Image

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു

Kerala
  •  4 days ago
No Image

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്‌സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു

National
  •  4 days ago
No Image

കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി

Kerala
  •  4 days ago
No Image

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

National
  •  4 days ago
No Image

വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന

National
  •  4 days ago
No Image

ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്‌നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു 

National
  •  4 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

Kerala
  •  4 days ago