HOME
DETAILS

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം

  
Shaheer
July 09 2025 | 02:07 AM

Efforts to Save Nimisha Priya from Execution Centre Says Its Closely Monitoring the Situation

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. ഉന്നത തല ഇടപെടലിലൂടെ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബ്ലഡ്മണി ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാകുന്നതാണ് വധശിക്ഷ ഒഴിവാക്കുന്നത് പ്രതിസന്ധിയിലാക്കുന്നത്.

നിമിഷ പ്രിയയുടെ വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ക്കും കുടുംബത്തിനും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് നിലവില്‍ ലഭ്യമായതെന്നും, യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതതല ഇടപെടലുകളില്‍ വിശ്വാസമുണ്ടെന്നും ടോമി തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി നെന്മാറ എംഎല്‍എ കെ. ബാബുവിന്റെ നേതൃത്വത്തില്‍ 'സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി' രൂപീകരിച്ചു. വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം അതീവ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കെ. ബാബു പ്രതികരിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും, എന്നാല്‍ യെമനില്‍ എംബസി പ്രവര്‍ത്തനങ്ങള്‍ പരിമിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യെമനിലെ ഗോത്രസമുദായങ്ങളാണ് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെന്നും, ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. സാമുവല്‍ ഇന്ന് യെമനിലേക്ക് പുറപ്പെടുമെന്നും കെ. ബാബു അറിയിച്ചു. വിഷയത്തില്‍ തുടര്‍നടപടികള്‍ ഊര്‍ജിതമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

As the execution date of Nimisha Priya nears in Yemen, diplomatic efforts intensify to secure clemency. The Indian government states it is closely monitoring the situation and exploring all options.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  2 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago