HOME
DETAILS

മുസ്‌ലിം സൗഹൃദവേദിയുടെ ധാരണ ലംഘിച്ച് മുജാഹിദ് സംഘടനകളുടെ പെരുന്നാള്‍ പ്രഖ്യാപനം

  
backup
May 23, 2020 | 9:58 AM

eid-declaration-controversy-in-mujahid2020


കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ സൗഹൃദ അന്തരീക്ഷം തകര്‍ത്ത് മുജാഹിദ് സംഘടനകള്‍. മുസ്‌ലിം സൗഹൃദ വേദിയുടെ തീരുമാനത്തിനു വിരുദ്ധമായി നേരത്തെ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചതാണ് സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന യോജിപ്പും സൗഹാര്‍ദവും തകരാന്‍ കാരണം. കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടനകള്‍ പെരുന്നാള്‍ ഞയറാഴ്ച്ചയാണെന്ന വിവരം വ്യാഴാഴ്ച്ച തന്നെ പ്രഖ്യാപിച്ചിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷനായുള്ള മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു വര്‍ഷങ്ങളായുള്ള പതിവ്.

അങ്ങനെ ചെയ്യണമെന്ന ധാരണ എല്ലാ സംഘടനകളും സ്വീകരിക്കുകയും ചെയ്തിരുന്നു.ഈ സൗഹൃദ വേദിയിലെ ധാരണ ലംഘിച്ചാണ് കെ.എന്‍.എമ്മിന്റെ കീഴിലുള്ള കേരള ഹിലാല്‍ കമ്മിറ്റി ഞായറാഴ്ച്ച പെരുന്നാളായി നേരത്തെ തന്നെ പ്രഖ്യാപിച്ചത്. കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വിഭാഗവും വ്യാഴാഴ്ച്ച തന്നെ പെരുന്നാള്‍ പ്രഖ്യാപനം നടത്തിയിരുന്നു.


എന്നാല്‍ സൗഹൃദവേദി ധാരണയുടെ അടിസ്ഥാനത്തില്‍ ജമാഅത്തേ ഇസ്‌ലാമി നേരത്തെയുള്ള പ്രഖ്യാപനം ഒഴിവാക്കുകയായിരുന്നു. മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് മൂവ്‌മെന്റ് എവിടേയും മാസപ്പിറവി ദൃശ്യമാവാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് പ്രഖ്യാപനം നടത്തിയത്. മാസമുറപ്പിക്കാന്‍ സംഘടനകള്‍ക്കിടയില്‍ വിവിധ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴും സൗഹൃദ വേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു. പാണക്കാട് തങ്ങളുമായും സുന്നി മഹല്ലുകളിലെ കാര്‍മികത്വം വഹിക്കുന്ന ഖാസിമാരുമായും കൂടിയാലോചന നടത്തിയ ശേഷം ഒരുമിച്ചായിരുന്നു ഇതുവരേയുണ്ടായിരുന്ന പ്രഖ്യാപനങ്ങളെല്ലാം. ഈ ധാരണയാണ് രണ്ടു മുജാഹിദ് സംഘടനകള്‍ ലംഘിച്ചിരിക്കുന്നത്. റമദാന്‍ മാസവും ഇതുപോലെ തന്നെ ഈ രണ്ടു സംഘടനകളും ധാരണ ലംഘിച്ചായിരുന്നു ഉറപ്പിച്ചിരുന്നത്. ഭിന്നാഭിപ്രായങ്ങളുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകളെ ഒരുമിച്ചുനിര്‍ത്തുന്ന ഏക പ്ലാറ്റ്‌ഫോമായിരുന്നു മുസ്‌ലിം സൗഹൃദ വേദി. പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നതാണെങ്കിലും ലീഗിന്റെ കൂടി പിന്തുണയോടെയാരുന്നു ഈ കൂട്ടായ്മ നിലനിന്നിരുന്നത്. ഈ വേദിയെയാണ് മുജാഹിദ് സംഘടനകള്‍ ചേര്‍ന്ന് ദുര്‍ബലപ്പെടുത്തിയത്.


മുസ്‌ലിം സൗഹൃദ വേദിയുടെ യോഗവും ധാരണയും രണ്ടു വര്‍ഷമായി നടക്കുന്നില്ലെന്നും അതു വിട്ടു പോയെന്നും അതിനാലാണ് നോമ്പും പെരുന്നാളും നേരത്തെ പ്രഖ്യാപിച്ചതെന്നും കെ.എന്‍.എം മര്‍കസുദ്ദഅ്‌വാ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി സുപ്രഭാതത്തോട് പറഞ്ഞു.


മാസപ്പിറവി കാണില്ലെന്നു പറഞ്ഞ ദിവസം കണ്ടാല്‍ ഉറപ്പിക്കണമെന്ന ഒരു ധാരണയും സൗഹൃദ വേദിയില്‍ ഉണ്ടായിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിക്കുന്ന കാര്യം കെ.പി.എ മജീദുമായി സംസാരിച്ചിരുന്നുവെന്നും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി സുപ്രഭാതത്തോട് പറഞ്ഞു. നേരത്തെ മാസമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഭിന്നമായ രണ്ടും നിലപാടാണ് മുജാഹിദ് സംഘടനകള്‍ക്കുള്ളതെന്ന് ഇതോടെ ബോധ്യമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ ഫോണിലേക്ക് നിരന്തരം മെസേജ്; ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു കൊലപ്പെടുത്തി യുവാവും സംഘവും 

Kerala
  •  4 hours ago
No Image

പ്രചരണ പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; സിപിഎം-കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ഏഴുപേർക്ക് പരിക്ക്

Kerala
  •  4 hours ago
No Image

പയ്യന്നൂരില്‍ മധുസൂദനനെതിരെ വി കുഞ്ഞികൃഷ്ണന്‍ മത്സരിച്ചേക്കും

Kerala
  •  4 hours ago
No Image

വെറും ആറ് ഓവറിൽ അവൻ മത്സരം വിജയിപ്പിക്കും: ഗംഭീർ

Cricket
  •  5 hours ago
No Image

നെതന്യാഹു കൊല്ലപ്പെട്ടോ? അഭ്യുഹങ്ങള്‍ക്കിടെ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഇസറാഈല്‍ പ്രധാനമന്ത്രി 

International
  •  5 hours ago
No Image

ഷംസീറും, മണിയും, മുകേഷുമില്ല; യുവ നിരയും പുറത്ത്; സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ സമ്മിശ്ര പ്രതികരണം 

Kerala
  •  5 hours ago
No Image

ഒഡീഷയിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; രണ്ട് മരണം, പത്ത് പേർക്ക് പരുക്ക്

National
  •  6 hours ago
No Image

ആഗോള ഇസ്‌ലാമോഫോബിയയും കേരളവും

Kerala
  •  6 hours ago
No Image

വെറുപ്പിനെതിരേ ജനാധിപത്യ പ്രതിരോധം സാധ്യമാണ് | In-depth

National
  •  6 hours ago
No Image

The Unyielding Fortress: Why American Intelligence and Israeli Media Admit Iran Cannot Be Easily Overthrown

International
  •  6 hours ago