HOME
DETAILS

മുസ്‌ലിം സൗഹൃദവേദിയുടെ ധാരണ ലംഘിച്ച് മുജാഹിദ് സംഘടനകളുടെ പെരുന്നാള്‍ പ്രഖ്യാപനം

  
backup
May 23, 2020 | 9:58 AM

eid-declaration-controversy-in-mujahid2020


കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ സൗഹൃദ അന്തരീക്ഷം തകര്‍ത്ത് മുജാഹിദ് സംഘടനകള്‍. മുസ്‌ലിം സൗഹൃദ വേദിയുടെ തീരുമാനത്തിനു വിരുദ്ധമായി നേരത്തെ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചതാണ് സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന യോജിപ്പും സൗഹാര്‍ദവും തകരാന്‍ കാരണം. കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടനകള്‍ പെരുന്നാള്‍ ഞയറാഴ്ച്ചയാണെന്ന വിവരം വ്യാഴാഴ്ച്ച തന്നെ പ്രഖ്യാപിച്ചിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷനായുള്ള മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു വര്‍ഷങ്ങളായുള്ള പതിവ്.

അങ്ങനെ ചെയ്യണമെന്ന ധാരണ എല്ലാ സംഘടനകളും സ്വീകരിക്കുകയും ചെയ്തിരുന്നു.ഈ സൗഹൃദ വേദിയിലെ ധാരണ ലംഘിച്ചാണ് കെ.എന്‍.എമ്മിന്റെ കീഴിലുള്ള കേരള ഹിലാല്‍ കമ്മിറ്റി ഞായറാഴ്ച്ച പെരുന്നാളായി നേരത്തെ തന്നെ പ്രഖ്യാപിച്ചത്. കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വിഭാഗവും വ്യാഴാഴ്ച്ച തന്നെ പെരുന്നാള്‍ പ്രഖ്യാപനം നടത്തിയിരുന്നു.


എന്നാല്‍ സൗഹൃദവേദി ധാരണയുടെ അടിസ്ഥാനത്തില്‍ ജമാഅത്തേ ഇസ്‌ലാമി നേരത്തെയുള്ള പ്രഖ്യാപനം ഒഴിവാക്കുകയായിരുന്നു. മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് മൂവ്‌മെന്റ് എവിടേയും മാസപ്പിറവി ദൃശ്യമാവാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് പ്രഖ്യാപനം നടത്തിയത്. മാസമുറപ്പിക്കാന്‍ സംഘടനകള്‍ക്കിടയില്‍ വിവിധ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴും സൗഹൃദ വേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു. പാണക്കാട് തങ്ങളുമായും സുന്നി മഹല്ലുകളിലെ കാര്‍മികത്വം വഹിക്കുന്ന ഖാസിമാരുമായും കൂടിയാലോചന നടത്തിയ ശേഷം ഒരുമിച്ചായിരുന്നു ഇതുവരേയുണ്ടായിരുന്ന പ്രഖ്യാപനങ്ങളെല്ലാം. ഈ ധാരണയാണ് രണ്ടു മുജാഹിദ് സംഘടനകള്‍ ലംഘിച്ചിരിക്കുന്നത്. റമദാന്‍ മാസവും ഇതുപോലെ തന്നെ ഈ രണ്ടു സംഘടനകളും ധാരണ ലംഘിച്ചായിരുന്നു ഉറപ്പിച്ചിരുന്നത്. ഭിന്നാഭിപ്രായങ്ങളുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകളെ ഒരുമിച്ചുനിര്‍ത്തുന്ന ഏക പ്ലാറ്റ്‌ഫോമായിരുന്നു മുസ്‌ലിം സൗഹൃദ വേദി. പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നതാണെങ്കിലും ലീഗിന്റെ കൂടി പിന്തുണയോടെയാരുന്നു ഈ കൂട്ടായ്മ നിലനിന്നിരുന്നത്. ഈ വേദിയെയാണ് മുജാഹിദ് സംഘടനകള്‍ ചേര്‍ന്ന് ദുര്‍ബലപ്പെടുത്തിയത്.


മുസ്‌ലിം സൗഹൃദ വേദിയുടെ യോഗവും ധാരണയും രണ്ടു വര്‍ഷമായി നടക്കുന്നില്ലെന്നും അതു വിട്ടു പോയെന്നും അതിനാലാണ് നോമ്പും പെരുന്നാളും നേരത്തെ പ്രഖ്യാപിച്ചതെന്നും കെ.എന്‍.എം മര്‍കസുദ്ദഅ്‌വാ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി സുപ്രഭാതത്തോട് പറഞ്ഞു.


മാസപ്പിറവി കാണില്ലെന്നു പറഞ്ഞ ദിവസം കണ്ടാല്‍ ഉറപ്പിക്കണമെന്ന ഒരു ധാരണയും സൗഹൃദ വേദിയില്‍ ഉണ്ടായിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിക്കുന്ന കാര്യം കെ.പി.എ മജീദുമായി സംസാരിച്ചിരുന്നുവെന്നും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി സുപ്രഭാതത്തോട് പറഞ്ഞു. നേരത്തെ മാസമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഭിന്നമായ രണ്ടും നിലപാടാണ് മുജാഹിദ് സംഘടനകള്‍ക്കുള്ളതെന്ന് ഇതോടെ ബോധ്യമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  14 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  14 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  14 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  15 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  15 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  15 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  15 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  15 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  15 days ago