HOME
DETAILS

മുസ്‌ലിം സൗഹൃദവേദിയുടെ ധാരണ ലംഘിച്ച് മുജാഹിദ് സംഘടനകളുടെ പെരുന്നാള്‍ പ്രഖ്യാപനം

  
backup
May 23, 2020 | 9:58 AM

eid-declaration-controversy-in-mujahid2020


കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ സൗഹൃദ അന്തരീക്ഷം തകര്‍ത്ത് മുജാഹിദ് സംഘടനകള്‍. മുസ്‌ലിം സൗഹൃദ വേദിയുടെ തീരുമാനത്തിനു വിരുദ്ധമായി നേരത്തെ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചതാണ് സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന യോജിപ്പും സൗഹാര്‍ദവും തകരാന്‍ കാരണം. കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടനകള്‍ പെരുന്നാള്‍ ഞയറാഴ്ച്ചയാണെന്ന വിവരം വ്യാഴാഴ്ച്ച തന്നെ പ്രഖ്യാപിച്ചിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷനായുള്ള മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു വര്‍ഷങ്ങളായുള്ള പതിവ്.

അങ്ങനെ ചെയ്യണമെന്ന ധാരണ എല്ലാ സംഘടനകളും സ്വീകരിക്കുകയും ചെയ്തിരുന്നു.ഈ സൗഹൃദ വേദിയിലെ ധാരണ ലംഘിച്ചാണ് കെ.എന്‍.എമ്മിന്റെ കീഴിലുള്ള കേരള ഹിലാല്‍ കമ്മിറ്റി ഞായറാഴ്ച്ച പെരുന്നാളായി നേരത്തെ തന്നെ പ്രഖ്യാപിച്ചത്. കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വിഭാഗവും വ്യാഴാഴ്ച്ച തന്നെ പെരുന്നാള്‍ പ്രഖ്യാപനം നടത്തിയിരുന്നു.


എന്നാല്‍ സൗഹൃദവേദി ധാരണയുടെ അടിസ്ഥാനത്തില്‍ ജമാഅത്തേ ഇസ്‌ലാമി നേരത്തെയുള്ള പ്രഖ്യാപനം ഒഴിവാക്കുകയായിരുന്നു. മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് മൂവ്‌മെന്റ് എവിടേയും മാസപ്പിറവി ദൃശ്യമാവാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് പ്രഖ്യാപനം നടത്തിയത്. മാസമുറപ്പിക്കാന്‍ സംഘടനകള്‍ക്കിടയില്‍ വിവിധ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴും സൗഹൃദ വേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു. പാണക്കാട് തങ്ങളുമായും സുന്നി മഹല്ലുകളിലെ കാര്‍മികത്വം വഹിക്കുന്ന ഖാസിമാരുമായും കൂടിയാലോചന നടത്തിയ ശേഷം ഒരുമിച്ചായിരുന്നു ഇതുവരേയുണ്ടായിരുന്ന പ്രഖ്യാപനങ്ങളെല്ലാം. ഈ ധാരണയാണ് രണ്ടു മുജാഹിദ് സംഘടനകള്‍ ലംഘിച്ചിരിക്കുന്നത്. റമദാന്‍ മാസവും ഇതുപോലെ തന്നെ ഈ രണ്ടു സംഘടനകളും ധാരണ ലംഘിച്ചായിരുന്നു ഉറപ്പിച്ചിരുന്നത്. ഭിന്നാഭിപ്രായങ്ങളുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകളെ ഒരുമിച്ചുനിര്‍ത്തുന്ന ഏക പ്ലാറ്റ്‌ഫോമായിരുന്നു മുസ്‌ലിം സൗഹൃദ വേദി. പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നതാണെങ്കിലും ലീഗിന്റെ കൂടി പിന്തുണയോടെയാരുന്നു ഈ കൂട്ടായ്മ നിലനിന്നിരുന്നത്. ഈ വേദിയെയാണ് മുജാഹിദ് സംഘടനകള്‍ ചേര്‍ന്ന് ദുര്‍ബലപ്പെടുത്തിയത്.


മുസ്‌ലിം സൗഹൃദ വേദിയുടെ യോഗവും ധാരണയും രണ്ടു വര്‍ഷമായി നടക്കുന്നില്ലെന്നും അതു വിട്ടു പോയെന്നും അതിനാലാണ് നോമ്പും പെരുന്നാളും നേരത്തെ പ്രഖ്യാപിച്ചതെന്നും കെ.എന്‍.എം മര്‍കസുദ്ദഅ്‌വാ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി സുപ്രഭാതത്തോട് പറഞ്ഞു.


മാസപ്പിറവി കാണില്ലെന്നു പറഞ്ഞ ദിവസം കണ്ടാല്‍ ഉറപ്പിക്കണമെന്ന ഒരു ധാരണയും സൗഹൃദ വേദിയില്‍ ഉണ്ടായിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിക്കുന്ന കാര്യം കെ.പി.എ മജീദുമായി സംസാരിച്ചിരുന്നുവെന്നും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി സുപ്രഭാതത്തോട് പറഞ്ഞു. നേരത്തെ മാസമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഭിന്നമായ രണ്ടും നിലപാടാണ് മുജാഹിദ് സംഘടനകള്‍ക്കുള്ളതെന്ന് ഇതോടെ ബോധ്യമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  30 minutes ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  an hour ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  2 hours ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  2 hours ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  3 hours ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  3 hours ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  3 hours ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  3 hours ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  3 hours ago