HOME
DETAILS

മുസ്‌ലിം സൗഹൃദവേദിയുടെ ധാരണ ലംഘിച്ച് മുജാഹിദ് സംഘടനകളുടെ പെരുന്നാള്‍ പ്രഖ്യാപനം

  
backup
May 23, 2020 | 9:58 AM

eid-declaration-controversy-in-mujahid2020


കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ സൗഹൃദ അന്തരീക്ഷം തകര്‍ത്ത് മുജാഹിദ് സംഘടനകള്‍. മുസ്‌ലിം സൗഹൃദ വേദിയുടെ തീരുമാനത്തിനു വിരുദ്ധമായി നേരത്തെ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചതാണ് സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന യോജിപ്പും സൗഹാര്‍ദവും തകരാന്‍ കാരണം. കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടനകള്‍ പെരുന്നാള്‍ ഞയറാഴ്ച്ചയാണെന്ന വിവരം വ്യാഴാഴ്ച്ച തന്നെ പ്രഖ്യാപിച്ചിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷനായുള്ള മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു വര്‍ഷങ്ങളായുള്ള പതിവ്.

അങ്ങനെ ചെയ്യണമെന്ന ധാരണ എല്ലാ സംഘടനകളും സ്വീകരിക്കുകയും ചെയ്തിരുന്നു.ഈ സൗഹൃദ വേദിയിലെ ധാരണ ലംഘിച്ചാണ് കെ.എന്‍.എമ്മിന്റെ കീഴിലുള്ള കേരള ഹിലാല്‍ കമ്മിറ്റി ഞായറാഴ്ച്ച പെരുന്നാളായി നേരത്തെ തന്നെ പ്രഖ്യാപിച്ചത്. കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വിഭാഗവും വ്യാഴാഴ്ച്ച തന്നെ പെരുന്നാള്‍ പ്രഖ്യാപനം നടത്തിയിരുന്നു.


എന്നാല്‍ സൗഹൃദവേദി ധാരണയുടെ അടിസ്ഥാനത്തില്‍ ജമാഅത്തേ ഇസ്‌ലാമി നേരത്തെയുള്ള പ്രഖ്യാപനം ഒഴിവാക്കുകയായിരുന്നു. മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് മൂവ്‌മെന്റ് എവിടേയും മാസപ്പിറവി ദൃശ്യമാവാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് പ്രഖ്യാപനം നടത്തിയത്. മാസമുറപ്പിക്കാന്‍ സംഘടനകള്‍ക്കിടയില്‍ വിവിധ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴും സൗഹൃദ വേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു. പാണക്കാട് തങ്ങളുമായും സുന്നി മഹല്ലുകളിലെ കാര്‍മികത്വം വഹിക്കുന്ന ഖാസിമാരുമായും കൂടിയാലോചന നടത്തിയ ശേഷം ഒരുമിച്ചായിരുന്നു ഇതുവരേയുണ്ടായിരുന്ന പ്രഖ്യാപനങ്ങളെല്ലാം. ഈ ധാരണയാണ് രണ്ടു മുജാഹിദ് സംഘടനകള്‍ ലംഘിച്ചിരിക്കുന്നത്. റമദാന്‍ മാസവും ഇതുപോലെ തന്നെ ഈ രണ്ടു സംഘടനകളും ധാരണ ലംഘിച്ചായിരുന്നു ഉറപ്പിച്ചിരുന്നത്. ഭിന്നാഭിപ്രായങ്ങളുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകളെ ഒരുമിച്ചുനിര്‍ത്തുന്ന ഏക പ്ലാറ്റ്‌ഫോമായിരുന്നു മുസ്‌ലിം സൗഹൃദ വേദി. പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നതാണെങ്കിലും ലീഗിന്റെ കൂടി പിന്തുണയോടെയാരുന്നു ഈ കൂട്ടായ്മ നിലനിന്നിരുന്നത്. ഈ വേദിയെയാണ് മുജാഹിദ് സംഘടനകള്‍ ചേര്‍ന്ന് ദുര്‍ബലപ്പെടുത്തിയത്.


മുസ്‌ലിം സൗഹൃദ വേദിയുടെ യോഗവും ധാരണയും രണ്ടു വര്‍ഷമായി നടക്കുന്നില്ലെന്നും അതു വിട്ടു പോയെന്നും അതിനാലാണ് നോമ്പും പെരുന്നാളും നേരത്തെ പ്രഖ്യാപിച്ചതെന്നും കെ.എന്‍.എം മര്‍കസുദ്ദഅ്‌വാ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി സുപ്രഭാതത്തോട് പറഞ്ഞു.


മാസപ്പിറവി കാണില്ലെന്നു പറഞ്ഞ ദിവസം കണ്ടാല്‍ ഉറപ്പിക്കണമെന്ന ഒരു ധാരണയും സൗഹൃദ വേദിയില്‍ ഉണ്ടായിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിക്കുന്ന കാര്യം കെ.പി.എ മജീദുമായി സംസാരിച്ചിരുന്നുവെന്നും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി സുപ്രഭാതത്തോട് പറഞ്ഞു. നേരത്തെ മാസമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഭിന്നമായ രണ്ടും നിലപാടാണ് മുജാഹിദ് സംഘടനകള്‍ക്കുള്ളതെന്ന് ഇതോടെ ബോധ്യമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  38 minutes ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  an hour ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  an hour ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  an hour ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  an hour ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  2 hours ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  3 hours ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  4 hours ago