
കണ്ണൂര്‍ ലോബിക്ക് പുറത്ത് പാര്‍ട്ടിയിലെ അതികായന്; എം.എ ബേബി എന്നും സി.പി.എമ്മിലെ വേറിട്ട മുഖം
#രാജു ശ്രീധര്‍
കൊല്ലം: കേരളത്തില്‍നിന്ന് നാലു പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എസ്. രാമചന്ദ്രന് പിള്ള, എം.എ ബേബി എന്നിവര്‍. അതില്‍ കണ്ണൂര്‍ ലോബിക്ക് പുറത്തുള്ള പാര്‍ട്ടിയിലെ അതികായനാണ് ബേബി. കഴിഞ്ഞ തവണ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെ നേരിട്ട ബേബി ഇന്നു പക്ഷേ തെരഞ്ഞെടുപ്പ് രംഗത്തില്ല. പകരം ഇപ്പോള്‍ ഡല്‍ഹിയില്‍ ദേശീയ തലത്തിലെ ചുമതലകളിലാണ്.
കുണ്ടറ എം.എല്‍.എ ആയിരിക്കെയാണ് ബേബി കഴിഞ്ഞതവണ പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. അന്നു സിറ്റിങ് എം.പി ആയിരുന്ന എന്‍. പീതാംബരക്കുറുപ്പിനു പകരം മുന്നണി മാറിയെത്തിയ ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായത് സി.പി.എമ്മിനെ മാത്രമല്ല ബേബിയെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. ഒരേ മുന്നണിയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍, വി.എസ് സര്‍ക്കാരില്‍ ഒരുപോലെ മന്ത്രിമാരായിരുന്നവര്‍ പൊടുന്നനെയാണ് രണ്ടു ചേരികളിലായി ഏറ്റുമുട്ടിയത്. എന്നാല്‍ സ്വന്തം മണ്ഡലമായ കുണ്ടറയില്‍പോലും ബേബിക്കു ലീഡ് നിലനിര്‍ത്താനാകാതിരുന്നത് പാര്‍ട്ടിയില്‍ ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
പിണറായി വിജയന്റെ 'പരനാറി'പ്രയോഗം അറംപറ്റിയത് ബേബിക്കായിരുന്നു. ബേബിയുടെ പരാജയത്തിന് ആക്കം കൂട്ടാന്‍ പാര്‍ട്ടിയുടെ ഉറച്ചവോട്ടുകളും കാരണമായിരുന്നെന്ന ആരോപണം അന്ന് ഉയരുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേബി മത്സരിച്ചില്ല. പകരം കുണ്ടറയില്‍ മത്സരിച്ചു വിജയിച്ചത് ജെ. മേഴ്സിക്കുട്ടിയമ്മയായിരുന്നു.
എന്നാല്‍, കൊല്ലത്തെ കളങ്കം മാറ്റാന്‍ ഇത്തവണ ബേബിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം പാര്‍ട്ടിയുടെ സജീവ പരിഗണനയിലായിരുന്നു. പൊളിറ്റ് ബ്യൂറോ തീരുമാനമുണ്ടായാല്‍ ബേബി മത്സരിക്കുമായിരുന്നു. ആലപ്പുഴയിലും എറണാകുളത്തും ബേബിക്കു വിജയ സാധ്യതയുണ്ടെന്നായിരുന്നു സി.പി.എമ്മിന്റെ വിലയിരുത്തല്‍. ബി.ജെ.പിക്കെതിരേ ദേശീയതലത്തില്‍ നടക്കാറുള്ള സി.പി.എം- കോണ്‍ഗ്രസ് ചര്‍ച്ചകളിലെ പ്രമുഖനുമായ ബേബി സോണിയാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത സൗഹൃദത്തിലുമാണ്. ബേബിക്കു പകരം ആലപ്പുഴയില്‍ എ.എം ആരിഫിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തിയുള്ളവരും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമായിരുന്നു ബേബിയുടെ നിലപാട്.
വി.എസ് അച്യുതാനന്ദന് കഴിഞ്ഞാല്‍ പിന്നെ സി.പി.എമ്മില്‍ കണ്ണൂര്‍ ലോബിക്കപ്പുറം തലയെടുപ്പുള്ള നേതാവാണ് എം.എ ബേബി. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന ബേബി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച സമയത്ത് ബേബിയില്‍ പുതുപ്രതീക്ഷ അര്‍പ്പിച്ചവരും പാര്‍ട്ടിയിലുണ്ടായിരുന്നു.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ബേബി 1974ല്‍ എസ്.എഫ്.ഐ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ എസ്.എഫ്.ഐ കേരള ഘടകം പ്രസിഡന്റും 1977ല്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായി. 1978ല്‍ ഹവാനയില്‍ നടന്ന ലോകയുവജന വിദ്യാര്‍ഥി മേളയില്‍ ഇന്ത്യന്‍ പ്രതിനിധിയായി. 1979ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, 1983ല്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, 1984ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലെത്തി. തുടര്‍ന്ന് 1986ല്‍ രാജ്യസഭാംഗമായ ബേബി 1998 വരെ രാജ്യസഭാംഗമായി തുടര്‍ന്നു. 1987ല്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും 1989ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായി. 2006ല്‍ കുണ്ടറയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രിയായി. 2011ല്‍ നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2012ലാണ് പൊളിറ്റ് ബ്യൂറോ അംഗമായത്.
പലതവണ ജയില്‍വാസം അനുഭവിച്ച ബേബി അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പൊലിസ് മര്‍ദനവും ഏറ്റുവാങ്ങി. വി.എസ്-സി.ഐ.ടി.യു പോരാട്ട കാലത്ത് വി.എസിന്റെ അടുപ്പക്കാരനായിരുന്നു ബേബി. തുടര്‍ന്ന് വി.എസ്- പിണറായി പോരില്‍ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചു. പിന്നീട് ഔദ്യോഗിക പക്ഷത്തിനും അനഭിമതനായി മാറി. പാര്‍ട്ടിയിലെ വേറിട്ട മുഖമാണ് എന്നും ബേബിയുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 11 days ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 11 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 11 days ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 11 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 11 days ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന് പണ്ഡിതന്
International
• 11 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 11 days ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• 11 days ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• 11 days ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• 11 days ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 11 days ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• 11 days ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 11 days ago
മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 11 days agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 11 days ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 11 days ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 11 days ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 11 days ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 11 days ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 11 days ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• 11 days ago