HOME
DETAILS

മാലിന്യപ്രശ്‌നം; റാണി സ്ഥാപനങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി

  
Web Desk
June 29 2018 | 06:06 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b1%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%b8%e0%b5%8d

 


വടകര: എന്‍.സി കനാലിലേക്കു മാലിന്യം തുറന്നുവിട്ട റാണി സ്ഥാപനങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരമായിരുന്നു പരിശോധന. മാലിന്യപ്രശ്‌നത്തില്‍ സമരസമിതി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി സ്ഥാപനങ്ങള്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറും ആര്‍.ഡി.ഒയും അടക്കുമുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.
ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിദഗ്ധ സമിതി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ജൂണ്‍ 18ന് കലക്ടറുടെ ചേംബറില്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇതുവരെ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നില്ല. കാലവര്‍ഷം കനത്തതാണ് പരിശോധന നടക്കാത്തതിന് കാരണമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സംഘം മൂന്നു മണിക്കൂര്‍ വിശദമായ പരിശോധന നടത്തി. മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ടാങ്കുകളുമടക്കം എല്ലാം സംഘം തുറന്നുനോക്കി. അതേസമയം മാലിന്യ സംസ്‌കരണ സംവിധാനത്തെ കുറിച്ച് വിദഗ്ധ സംഘത്തോട് കൃത്യമായ വിശദീകരണം നല്‍കാന്‍ റാണി അധികൃതര്‍ക്ക് കഴിഞ്ഞില്ല.
സി.ഡബ്ല്യു.ആര്‍.ഡി.എം സയന്റിഫിക് ടെക്‌നിക്കല്‍ വിഭാഗം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, ഇറിഗേഷന്‍, ശുചിത്വ മിഷന്‍, റവന്യു, പൊലിസ്, പഞ്ചായത്ത് അധികാരികള്‍ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സംഘം.
റാണി സ്ഥാപനങ്ങളുടെ മാലിന്യ വിഷയത്തില്‍ സമഗ്രമായ പരിശോധന നടത്തിയതായും എത്രയും വേഗം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു. ഇന്നലെ രാവിലെ 11.30ന് തുടങ്ങിയ പരിശോധന ഉച്ചക്ക് മൂന്നു വരെ തുടര്‍ന്നു. സ്ഥാപനങ്ങളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ ഇസ്മായില്‍, കണ്‍വീനര്‍ ടി.എം രാജന്‍, ഇ.പി ദാമോദരന്‍, മോഹന്‍ബാബു, പി.വി അനില്‍കുമാര്‍, സി.കെ ദിനേശന്‍, സി. വിജയന്‍, രാജന്‍ ഒ.ടി.കെ എന്നിവര്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആക്ഷന്‍ കമ്മിറ്റിയംഗങ്ങളും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തോടൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

Kerala
  •  9 hours ago
No Image

എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

Kerala
  •  10 hours ago
No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  10 hours ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  11 hours ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  12 hours ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  14 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  14 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  15 hours ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  15 hours ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  15 hours ago