HOME
DETAILS

ഷംന കാസിമിനെതിരായ ബ്ലാക്ക്മെയില്‍ കേസ്: അന്വേഷണം ചലച്ചിത്രമേഖലയിലേക്കും: പിന്തുണ അറിയിച്ച് താരസംഘടന; നിയമസഹായം ലഭ്യമാക്കുമെന്നും ഭാരവാഹികള്‍

  
backup
June 25, 2020 | 6:36 AM

black-mail-case-enquiry-in-film-industry11123

കൊച്ചി: ചലച്ചിത്ര നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഘത്തെക്കുറിച്ചുള്ള അന്വേഷണം സിനിമാ മേഖലയിലേക്കും. സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഐ.ജി വിജയ് സാഖറേയാണ് കേസില്‍ സിനിമാമേഖലയുടെ പങ്ക് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയത്. അതേ സമയം ഷംന കാസിമിന് എല്ലാ പിന്തുണയും അറിയിച്ച് താര സംഘടനയായ അമ്മ രംഗത്തെത്തി.  ഷംനക്ക് നിയമപരമായി എന്താവശ്യത്തിനും സഹായം ചെയ്യുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ വേറെയും ചലച്ചിത്ര നടികളെയും പെണ്‍കുട്ടികളെയും ഇവര്‍ വലയില്‍ കുരുക്കിയതായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടുപേരാണ് ഇതുവരേ പരാതിയുമായി രംഗത്തുവന്നത്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയില്‍ താമസമാക്കിയ നടിയുമാണ് തട്ടിപ്പിന് ഇരയായവര്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചില യുവനടിമാരെയും സംഘം സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒരു നടിയില്‍ നിന്നും 10,000 രൂപയും മറ്റൊരാളില്‍ നിന്നും സ്വര്‍ണമാലയും പ്രതികള്‍ തട്ടിയെടുത്തതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി മരട് പൊലിസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
കൂടുതല്‍ ഇരകള്‍ ഉണ്ടാകുമെന്നുതന്നെയാണ് പൊലിസ് പ്രതീക്ഷിക്കുന്നത്. ലൈംഗിക ചൂഷണത്തിനും സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള മറ്റു ഉപാധികള്‍ക്കും ഇവരെ ഉപയോഗിച്ചതായി പ്രതികള്‍ തന്നെ സമ്മതിച്ചതായും വിവരമുണ്ട്.

മറ്റൊരു നടിയേയും ഒരു മോഡലിനേയുമാണ് ഇതേ പ്രതികള്‍ ബ്ലാക്‌മെയിലിംഗ് ചെയ്തത്. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. ഇരുവരും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. പരാതികളില്‍ പൊലിസ് കേസെടുത്തു.

സംഭവത്തിനു പിന്നില്‍ വലിയ കണ്ണികളുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. മാന്യത നടിച്ചാണ് ഇവരുടെ ഇടപെടലെന്നതിനാല്‍ പലരും കുടുങ്ങാന്‍ സാധ്യതകൂടുതലാണ്. സ്വര്‍ണക്കടയും വ്യവസായ സാമ്രാജ്യവും ഉള്ളവരില്‍ നിന്ന് വിവാഹാലോചനകളും മറ്റും വരുമ്പോള്‍ ആരും പ്രതികരിച്ചുപോകും. ആദ്യം സംശയവും തോന്നില്ല. ഇതാണ് ഷംന കാസിമിനും വിനയായത്. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറയുന്നു.

ഷംനയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപയാണെത്രെ ആവശ്യപ്പെട്ടത്. അഡ്വാന്‍സായി മാത്രമാണ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടത്. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. ഇതേ രീതിയില്‍ തന്നെയായിരുന്നു മറ്റു ഇരകളേയും ഇവര്‍ കുടുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  a few seconds ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  24 minutes ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  30 minutes ago
No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  an hour ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  2 hours ago
No Image

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Kerala
  •  2 hours ago
No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  2 hours ago
No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  2 hours ago
No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  3 hours ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  3 hours ago