HOME
DETAILS

അരലക്ഷം പേര്‍ക്കുകൂടി ഈവര്‍ഷം പട്ടയം: മന്ത്രി ചന്ദ്രശേഖരന്‍

  
backup
July 09, 2018 | 6:26 PM

%e0%b4%85%e0%b4%b0%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%88%e0%b4%b5

തിരുവനന്തപുരം: സംസ്ഥാനത്ത് അര ലക്ഷം പേര്‍ക്ക് കൂടി ഈ വര്‍ഷം പട്ടയം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. പട്ടയം നല്‍കുന്നതിന് നിശ്ചിത ഭൂമിയിലെ തടസങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും. സംസ്ഥാനത്തെ ഭൂപ്രശ്‌നങ്ങളുടെ പരിഹാരം സംബന്ധിച്ച് മന്ത്രി വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രിംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി ലഭിച്ചിട്ടും ഇതുവരെ വിതരണം ചെയ്യാത്ത 11,725.89 ഹെക്ടര്‍ വനഭൂമിക്കും സമയബന്ധിതമായി പട്ടയം നല്‍കും.
ഇടുക്കി ജില്ലയില്‍ 9,867.31 ഹെക്ടറും തൃശൂരില്‍ 1,527.39 ഹെക്ടറും എറണാകുളത്ത് 3,26.42 ഹെക്ടറും വനഭൂമിക്ക് പട്ടയം നല്‍കാനുണ്ട്. തിരുവനന്തപുരം ജില്ലയിലെ 250.269 ഹെക്ടര്‍, കോട്ടയത്ത് 1454.2 ഹെക്ടര്‍, പാലക്കാട് 151.77 ഹെക്ടര്‍ വനഭൂമി വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് സമര്‍പ്പിക്കും.
മൂവാറ്റുപുഴ താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ 2000ത്തിലധികം വനഭൂമി പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യും. ലാന്‍ഡ് ട്രൈബൂണല്‍ പട്ടയങ്ങളിലെ മെല്ലപ്പോക്ക് പരിശോധിച്ച് എല്‍.ടി, ദേവസ്വം, കാണം പട്ടയങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും.
ഭൂമി വിതരണം ചെയ്യുന്നതിന് സര്‍വേ ആവശ്യമുള്ള സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ തന്നെ ആവശ്യമുള്ള സര്‍വേയര്‍മാരെ മാറ്റി നിയമിക്കും. എല്‍.ആര്‍.എം പരാതികള്‍ തീര്‍പ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കും.
വില്ലേജ് ഓഫിസുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിനകം എല്ലാ വില്ലേജ് ഓഫിസുകളിലും കുടിവെള്ളവും ശുചിമുറികളും സ്ഥാപിക്കും.
വില്ലേജ് ഓഫിസുകളിലെ ജീവനക്കാരെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ മറ്റ് ഓഫിസുകളില്‍ നിയമിക്കരുതെന്നും മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  15 days ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  15 days ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  15 days ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  15 days ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  15 days ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  15 days ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  15 days ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  15 days ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  15 days ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  15 days ago

No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  15 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  15 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  15 days ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  15 days ago