HOME
DETAILS

എല്ലാം വിഴുങ്ങി കടല്‍

  
backup
July 15, 2016 | 11:57 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b4%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d

പൊന്നാനി: വിശാലമായ കടല്‍പരപ്പുകളും കടല്‍ മൈതാനങ്ങളും ബീച്ചുകളുമെല്ലാം കലിതുള്ളിയ കടല്‍ നക്കിത്തുടയ്ക്കുകയാണ്.  ഓരോ വര്‍ഷവും കടലെടുക്കുന്നതു മീറ്റര്‍ കണക്കിനു കരയാണ്. നിസഹായരായും ഭീതിയോടെയും കഴിയുകയാണു കടലോരവാസികള്‍. പൊന്നാനി താലൂക്കിലെ 13 കിലോമീറ്റര്‍ തീരം കഴിഞ്ഞ 12 കൊല്ലം കൊണ്ടു വലിയ മാറ്റങ്ങളാണു സംഭവിച്ചത്. പഴയ കാലത്ത് വഞ്ചികളും വള്ളങ്ങളും കയറ്റി വെക്കുകയും വൈകുന്നേരങ്ങളില്‍ കായികവിനോദങ്ങളിലും വിശ്രമത്തിനും സമയം കണ്ടെത്തിയിരുന്ന പാലപ്പെട്ടിയിലെയും വെളിയംകോട്ടെയും കടല്‍ത്തീരം ഇപ്പോള്‍ ഇല്ലാതായി.
പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദിന്റെ ഖബര്‍സ്ഥാന്‍ കടലിന്റെ വക്കിലെത്തി. പണ്ടു രണ്ടു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു കടലെന്നു പഴമക്കാര്‍ പറയുന്നു. പള്ളിയുടെ പ്രാര്‍ഥനാ ഹാള്‍ ആയ മഹ്‌ളറ രണ്ടു വര്‍ഷം മുമ്പു കടലെടുത്തു.  അജ്മീര്‍ നഗര്‍ റോസ് ഈ വര്‍ഷം കടലിലേക്ക് ഒലിച്ചുപോയി. പുതുപൊന്നാനിയിലെ മുല്ല റോഡില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു കടല്‍. ഇന്നു തിരയടിക്കുന്നതു മുല്ല റോഡിലേക്കാണ്. 12 കൊല്ലം കൊണ്ടാണ്  കടല്‍ ഇങ്ങനെ മാറിയതെന്ന് പഴമക്കാരും വിദഗ്ധരും ഒരുപോലെ പറയുന്നു.
വര്‍ഷങ്ങക്കു മുമ്പു പൊന്നാനി മരക്കടവു കടപ്പുറത്തു സമ്മേളനങ്ങള്‍ നടക്കുമായിരുന്നു. ഇന്നിവിടെ തീരമില്ല. തീരദേശ റോഡുകളിലേക്കു കടല്‍ ആഞ്ഞടിക്കുകയാണ്. പുതുപൊന്നാനിയിലെയും പാലപ്പെട്ടിയിലെയും വെളിയംകോട്ടെയും ബീച്ചുകളാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ 500 മീറ്റര്‍ കര കടലെടുത്തതായാണു കണക്ക് .
 പൊന്നാനിയില്‍ പുലിമുട്ട് നിര്‍മിച്ചതോടെയാണു വെളിയംകോടും പാലപ്പെട്ടിയിലും പുതുപൊന്നാനിയിലും കടലാക്രമണം രൂക്ഷമായത്. പൊന്നാനി അഴിമുഖത്തെ ജങ്കാര്‍ റോഡ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. വേലിയേറ്റത്തില്‍ മണലടിഞ്ഞ ഈ റോഡിലെ മണല്‍ ജെ സി ബി ഉപയോഗിച്ചാണു കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. പാലപ്പെട്ടിയില്‍ എട്ടു വര്‍ഷം മുന്‍പു വരെ ഫിഷ് ലാന്റിങ്ങ് സെന്ററും 20 ലധികം മീന്‍ ചാപ്പകളും തീരത്തുണ്ടായിരുന്നു . ഇന്ന് എല്ലാം കടലെടുത്തു.
കടല്‍ഭിത്തി കെട്ടിയിട്ടും പൊന്നാനി തിരങ്ങളില്‍ കടലാക്രമണത്തിനു ശമനമില്ല . പൊന്നാനിയില്‍ പുതുതായി കടല്‍ നികത്തി  പണിയുന്ന ചരക്കു ഗതാഗത തുറമുഖം മറ്റു തീരങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിനു സാധ്യത വര്‍ധിപ്പിക്കുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പുലിമുട്ടുകള്‍ നിര്‍മിച്ച സ്ഥലങ്ങളില്‍ തിരകളുടെ ശക്തി കുറയും. എന്നാല്‍ പൊന്നാനിയിലെ പുലിമുട്ടു തകര്‍ന്നതിനാല്‍ ഇവിടെയും തിര നാശം വിതയ്ക്കുന്നുണ്ട് .
 ഓരോ വര്‍ഷവും ഭവനരഹിതരാക്കപ്പെടുന്നവര്‍ നിരവധിയാണ്. കടലോരത്തെ ഇപ്പോഴത്തെ താമസക്കാര്‍ കണ്ണെത്താ ദൂരത്തു കടല്‍ ഉണ്ടായിരുന്നപ്പോള്‍ വീടു വെച്ചവരായിരുന്നു. ഓരോ വര്‍ഷവും മുന്നിലെ വീടുകള്‍ കടലെടുത്തു തൊട്ടടുത്ത ഊഴക്കാരനായി എത്തിയതാണ്  ഇപ്പോഴത്തെ ദുരിത ബാധിതര്‍ . ഇത് ഇനിയും തുടരുമെന്നതിനാല്‍ ഭവനരഹിതരാകാന്‍ കാത്തിരിക്കുകയാണു തൊട്ടു പിന്നിലെ ഓരോ വീടുകളും .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  3 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  3 days ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  3 days ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  3 days ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  3 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  3 days ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  3 days ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  3 days ago