HOME
DETAILS

എല്ലാം വിഴുങ്ങി കടല്‍

  
backup
July 15, 2016 | 11:57 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b4%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d

പൊന്നാനി: വിശാലമായ കടല്‍പരപ്പുകളും കടല്‍ മൈതാനങ്ങളും ബീച്ചുകളുമെല്ലാം കലിതുള്ളിയ കടല്‍ നക്കിത്തുടയ്ക്കുകയാണ്.  ഓരോ വര്‍ഷവും കടലെടുക്കുന്നതു മീറ്റര്‍ കണക്കിനു കരയാണ്. നിസഹായരായും ഭീതിയോടെയും കഴിയുകയാണു കടലോരവാസികള്‍. പൊന്നാനി താലൂക്കിലെ 13 കിലോമീറ്റര്‍ തീരം കഴിഞ്ഞ 12 കൊല്ലം കൊണ്ടു വലിയ മാറ്റങ്ങളാണു സംഭവിച്ചത്. പഴയ കാലത്ത് വഞ്ചികളും വള്ളങ്ങളും കയറ്റി വെക്കുകയും വൈകുന്നേരങ്ങളില്‍ കായികവിനോദങ്ങളിലും വിശ്രമത്തിനും സമയം കണ്ടെത്തിയിരുന്ന പാലപ്പെട്ടിയിലെയും വെളിയംകോട്ടെയും കടല്‍ത്തീരം ഇപ്പോള്‍ ഇല്ലാതായി.
പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദിന്റെ ഖബര്‍സ്ഥാന്‍ കടലിന്റെ വക്കിലെത്തി. പണ്ടു രണ്ടു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു കടലെന്നു പഴമക്കാര്‍ പറയുന്നു. പള്ളിയുടെ പ്രാര്‍ഥനാ ഹാള്‍ ആയ മഹ്‌ളറ രണ്ടു വര്‍ഷം മുമ്പു കടലെടുത്തു.  അജ്മീര്‍ നഗര്‍ റോസ് ഈ വര്‍ഷം കടലിലേക്ക് ഒലിച്ചുപോയി. പുതുപൊന്നാനിയിലെ മുല്ല റോഡില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു കടല്‍. ഇന്നു തിരയടിക്കുന്നതു മുല്ല റോഡിലേക്കാണ്. 12 കൊല്ലം കൊണ്ടാണ്  കടല്‍ ഇങ്ങനെ മാറിയതെന്ന് പഴമക്കാരും വിദഗ്ധരും ഒരുപോലെ പറയുന്നു.
വര്‍ഷങ്ങക്കു മുമ്പു പൊന്നാനി മരക്കടവു കടപ്പുറത്തു സമ്മേളനങ്ങള്‍ നടക്കുമായിരുന്നു. ഇന്നിവിടെ തീരമില്ല. തീരദേശ റോഡുകളിലേക്കു കടല്‍ ആഞ്ഞടിക്കുകയാണ്. പുതുപൊന്നാനിയിലെയും പാലപ്പെട്ടിയിലെയും വെളിയംകോട്ടെയും ബീച്ചുകളാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ 500 മീറ്റര്‍ കര കടലെടുത്തതായാണു കണക്ക് .
 പൊന്നാനിയില്‍ പുലിമുട്ട് നിര്‍മിച്ചതോടെയാണു വെളിയംകോടും പാലപ്പെട്ടിയിലും പുതുപൊന്നാനിയിലും കടലാക്രമണം രൂക്ഷമായത്. പൊന്നാനി അഴിമുഖത്തെ ജങ്കാര്‍ റോഡ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. വേലിയേറ്റത്തില്‍ മണലടിഞ്ഞ ഈ റോഡിലെ മണല്‍ ജെ സി ബി ഉപയോഗിച്ചാണു കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. പാലപ്പെട്ടിയില്‍ എട്ടു വര്‍ഷം മുന്‍പു വരെ ഫിഷ് ലാന്റിങ്ങ് സെന്ററും 20 ലധികം മീന്‍ ചാപ്പകളും തീരത്തുണ്ടായിരുന്നു . ഇന്ന് എല്ലാം കടലെടുത്തു.
കടല്‍ഭിത്തി കെട്ടിയിട്ടും പൊന്നാനി തിരങ്ങളില്‍ കടലാക്രമണത്തിനു ശമനമില്ല . പൊന്നാനിയില്‍ പുതുതായി കടല്‍ നികത്തി  പണിയുന്ന ചരക്കു ഗതാഗത തുറമുഖം മറ്റു തീരങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിനു സാധ്യത വര്‍ധിപ്പിക്കുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പുലിമുട്ടുകള്‍ നിര്‍മിച്ച സ്ഥലങ്ങളില്‍ തിരകളുടെ ശക്തി കുറയും. എന്നാല്‍ പൊന്നാനിയിലെ പുലിമുട്ടു തകര്‍ന്നതിനാല്‍ ഇവിടെയും തിര നാശം വിതയ്ക്കുന്നുണ്ട് .
 ഓരോ വര്‍ഷവും ഭവനരഹിതരാക്കപ്പെടുന്നവര്‍ നിരവധിയാണ്. കടലോരത്തെ ഇപ്പോഴത്തെ താമസക്കാര്‍ കണ്ണെത്താ ദൂരത്തു കടല്‍ ഉണ്ടായിരുന്നപ്പോള്‍ വീടു വെച്ചവരായിരുന്നു. ഓരോ വര്‍ഷവും മുന്നിലെ വീടുകള്‍ കടലെടുത്തു തൊട്ടടുത്ത ഊഴക്കാരനായി എത്തിയതാണ്  ഇപ്പോഴത്തെ ദുരിത ബാധിതര്‍ . ഇത് ഇനിയും തുടരുമെന്നതിനാല്‍ ഭവനരഹിതരാകാന്‍ കാത്തിരിക്കുകയാണു തൊട്ടു പിന്നിലെ ഓരോ വീടുകളും .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  a day ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  a day ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  a day ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  a day ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  a day ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  a day ago
No Image

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

Kerala
  •  a day ago
No Image

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago
No Image

ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്

Kerala
  •  a day ago