HOME
DETAILS

ദേശീയപാതയില്‍ അപകടം പതിയിരിക്കുന്നു

  
backup
July 10, 2018 | 7:09 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%a4%e0%b4%bf

മുഹമ്മ: ദേശീയപാതയില്‍ മതിയായ സൈന്‍ ബോര്‍ഡുകളും ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ഇടറോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലാണ് അപകടങ്ങള്‍ ഏറെയുണ്ടാകുന്നത്. ദേശീയ പാതയിലേയ്ക്ക് പ്രവേശിക്കുന്നതും മുറിച്ച് കടക്കുന്നതുമാണ് ഏറെ ശ്രമകരം.

ദേശീയപാതയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഏറെയും കാരണം അശ്രദ്ധമായ വാഹനമോടിക്കലാണ്. എന്നാല്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടാനുള്ള സൈന്‍ബോര്‍ഡുകളോ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ പലഭാഗങ്ങളിലും ഇല്ല എന്നതും വസ്തുതയാണ്. ചെറുതും വലുതുമായ ഇടറോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങളില്‍ സൈന്‍ബോര്‍ഡുകളോ ഗതാഗത നിയന്ത്രണ സംവിധാനമോ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറയ്ക്കാം. ഈ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. ദേശീയ പാതയിലൂടെ വലിയ വാഹനങ്ങളടക്കം ചീറിപ്പായുമ്പോള്‍ റോഡിലേക്ക് പ്രവേശിക്കാനും മുറിച്ചുകടക്കാനും കാല്‍നടയാത്രികരടക്കം ബുദ്ധിമുട്ടുകയാണ്.
ദേശീയപാതയില്‍ പലയിടങ്ങളിലും സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട് മറിഞ്ഞും പുല്ല് പിടിച്ച് കാണാന്‍ സാധിക്കാത്തതുമായ നിലയിലാണ്. പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഗതാഗതനിയന്ത്രണത്തിന് സിഗ്‌നല്‍ സംവിധാനം ഇല്ല.
ഇവിടങ്ങളില്‍ പൊലിസിനെയാണ് നിയോഗിച്ചിരിക്കുന്നത്. എല്ലാ സമയത്തും ഈ സേവനവും ലഭ്യമല്ല. ഗതാഗത തിരക്കേറിയ പല ജങ്ഷനുകളിലും പൊലിസിനെപോലും നിയോഗിച്ചിട്ടില്ല. നേരത്തെ പാതിരപ്പള്ളി ജങ്ഷനില്‍ ഗതാഗതനിയന്ത്രണത്തിന് പൊലിസുകാരെ നിയോഗിച്ചിരുന്നു. പിന്നീട് ഇത് പിന്‍വലിച്ചു. വളവനാട്, മാരാരിക്കുളം കളിത്തട്ട്, തുമ്പോളി ,പൂങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ഇവിടെങ്ങും സൈന്‍ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല.
ഇടറോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനുകളിലെല്ലാം സിഗ്‌നല്‍ സംവിധാനവും പോലീസുകാരെയും നിയോഗിക്കുന്നത് പ്രായോഗികമല്ല. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയെന്നതാണ് പരിഹാരമാര്‍ഗ്ഗം. എന്നാല്‍ ഇവിടങ്ങളില്‍ സൈന്‍ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  4 days ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  4 days ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  4 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  4 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  4 days ago
No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  4 days ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  4 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  4 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  4 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  4 days ago