HOME
DETAILS

സ്വദേശ - വിദേശ സഞ്ചാരികള്‍ കുറയുന്നു; വനംവകുപ്പിന്റെ പരിഷ്‌കാരത്തില്‍ തകര്‍ച്ച നേരിട്ട് തേക്കടി ടൂറിസം

  
backup
April 24 2017 | 19:04 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d


തൊടുപുഴ:  വനംവകുപ്പിന്റെ പരിഷ്‌കാരം മൂലം തേക്കടിയിലെ ടൂറിസം തകര്‍ച്ചയിലേക്ക്. തേക്കടിയിലേക്കുള്ള സഞ്ചാരികളെ നിയന്ത്രിക്കുകയും സ്വകാര്യ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്ത വനംവകുപ്പിന്റെ ഭാവനാശൂന്യ നടപടികളാണ് സാമ്പത്തിക പ്രതിസന്ധിയിലേക്കടക്കം എത്തിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ ഈസ്റ്റര്‍, വിഷു തുടങ്ങിയ ഉത്സവ ദിനങ്ങളില്‍ പതിനായിരത്തിലേറെ സഞ്ചാരികള്‍ തേക്കടിയില്‍ അവധി ആഘോഷിക്കാനെത്തിയുരുന്നു.  ഇപ്പോള്‍ തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിരോധനം വന്ന മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 20 വരെയുള്ള 50 ദിവസം മൊത്തം 18,000 ടൂറിസ്റ്റുകള്‍ മാത്രമാണ് തേക്കടിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 26,000 ടൂറിസ്റ്റുകളും ഏപ്രില്‍  25,000 പേരും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ശരാശരി ദിവസവും 850 പേര്‍ തേക്കടിയിലെത്തിയിരുന്നു. ഇപ്പോഴിത് 350 ആയി കുറച്ചു.
ഇതേ അവസ്ഥയാണ് തുടരുന്നതെങ്കില്‍ ഒരു വര്‍ഷം നാല് ലക്ഷത്തോളം ടൂറിസ്റ്റുകളുടെ കുറവ് തേക്കടിയിലുണ്ടാകും. സാധാരണ അഞ്ച് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഒരു വര്‍ഷം തേക്കടിയിലെത്താറുണ്ട്. 2013 ല്‍ വനംവകുപ്പ് തയാറാക്കിയ നിര്‍ദേശം ദിവസവും തേക്കടിയിലേക്ക് മുന്നൂറ് സഞ്ചാരികളെ കടത്തിവിട്ടാല്‍ മതിയെന്നാണ്. ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികളില്‍ പത്ത് ശതമാനം മാത്രമാണ് വിദേശത്ത് നിന്നുള്ളത്. ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും പതിനാരയിക്കണക്കിന് ടൂറിസ്റ്റുകള്‍ തേക്കടി സന്ദര്‍ശനത്തിനായി എത്താറുണ്ട്. ബോട്ടിലിരുന്ന് വന്യജീവികളെ അടുത്ത് കാണാന്‍ കഴിയുമെന്ന പ്രത്യേകതയാണ് തേക്കടിയെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. ജലനിരപ്പ് താഴ്ന്ന് നില്‍ക്കുന്നതിനാല്‍ തടാകക്കരയില്‍ നിരവധി വന്യമൃഗങ്ങളെ ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. തേക്കടിയില്ലെങ്കില്‍ കുമളിയിലെയും കേരളത്തിലേയും ടൂറിസത്തിന് വന്‍ തിരിച്ചടിയാകും.
കുമളിയിലെത്തുന്ന സഞ്ചാരികള്‍ റിസോര്‍ട്ട്, ഹോംസ്റ്റേ, ലോഡ്ജ് തുടങ്ങിയവ വാടകയ്‌ക്കെടുത്താണ് താമസിക്കുന്നത്. അതോടൊപ്പം ഹോട്ടല്‍, ടീ ഷോപ്പ്, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍, വിവിധ വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയുടെ നിലനില്‍പ്പ് തന്നെ ടൂറിസ്റ്റുകളുടെ വരവിനെ ആശ്രയിച്ചത്. ദിവസവും പതിനായിരക്കണക്കിന് രൂപ മുതല്‍ ആയിരം  വരെ ചെലവഴിക്കുന്ന സഞ്ചാരികളുണ്ട്.
ദിവസം ഒരാള്‍ രണ്ടായിരം രൂപ എന്ന തോതില്‍ രണ്ട് ദിവസം തങ്ങുന്നത് ഉള്‍പ്പെടെ കൂട്ടിയാല്‍ നാല് ലക്ഷം ടൂറിസ്റ്റുകളില്‍ നിന്ന് ലഭിക്കേണ്ട എണ്‍പത് കോടിയിലേറെ രൂപ കുമളിയ്ക്ക് നഷ്ടമാകും. ഇതോടൊപ്പം അനുബന്ധമേഖലയിലാകെ ഇതിനേക്കാള്‍ ഇരട്ടി വരുമാന നഷ്ടമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  4 days ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  4 days ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  4 days ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  4 days ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  4 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  4 days ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  4 days ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  5 days ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  5 days ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  5 days ago