
പാലിലും വ്യാജന്; അധികൃതര്‍ ഉറക്കത്തില്‍
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: പതിറ്റാണ്ടുകളായി മുന്‍തലമുറക്കാര്‍ വീടുകളില്‍ ശുദ്ധമായ പാല് ലഭിക്കുന്നതിനു വേണ്ടി പരിപാലിച്ചു വന്നിരുന്ന കാലി വളര്‍ത്തല്‍ സമ്പ്രദായം അന്യംനിന്നു വരികയാണ്. ഈ അവസരം മുതലെടുത്താണ് ഇതര സംസ്ഥാനങ്ങളില്‍ നിര്‍മ്മിക്കുന്ന വ്യാജ പാലുകളും മറ്റ് ഇതര പാല് ഉല്‍പ്പന്നങ്ങളും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കടന്ന് കേരളത്തില്‍ എത്തുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രദിദിനം 12 ലക്ഷം ലിറ്ററിന് മുകളില്‍ പാലാണ് കേരളത്തില്‍ എത്തിച്ചേരുന്നതായി വിലയിരുത്തല്‍. ഇതിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് തിരുവനന്തപുരം ജില്ലയില്‍ എന്നാണ് സൂചന.
ഓണത്തിന് മുന്നോടിയായി തമിഴ്നാട് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വ്യാജ പാലുകളും പാല് ഉല്‍പ്പന്നങ്ങളും കേരളത്തില്‍ പിടിക്കപ്പെടുകയോ പരിശോധന നടത്തുകയോ ചെയ്യപ്പെടുന്നില്ല എന്നാണ് ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ആക്ഷേപം. പ്രധാനമായും അമരവിള ചെക്ക്പോസ്റ്റ് കടന്നാണ് പാല് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ എത്തിച്ചേരുന്നത്. കൂടാതെ മണ്ഡപത്തിന്‍കടവ്, പെരുമ്പഴുതൂര്‍, കള്ളിക്കാട്, ആറ്റുപ്പുറം തുടങ്ങിയ ചെക്ക് പോസ്റ്റുകള്‍ വഴിയും നിരവധി വാഹനങ്ങളാണ് വ്യാജ പാലും പാല് ഉല്‍പ്പന്നങ്ങളുമായി കേരളത്തില്‍ പ്രവേശിക്കുന്നത്. പാറശാല മുതല്‍ തലസ്ഥാനത്തുള്ള ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന തട്ടുകടകളിലുമാണ് പ്രധാനമായും വ്യാജ പാല് വാങ്ങുന്നതും ഉപയോഗിക്കുന്നതും.
വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ പാലിനെ അപേക്ഷിച്ച് വ്യാജന് കൂടുതല്‍ കട്ടിയുണ്ടാകും എന്നതാണ് പ്രിയമേറാന്‍ കാരണം. വ്യാജ പാല് നിര്‍മാണത്തിനായി ഷാമ്പൂ, റിഫൈന്‍ ഓയില്‍, ഗ്ലൂക്കോസ്, ആട്ടമാവ്, മില്‍ക്ക് പൗഡര്‍, സോഡാപ്പൊടി, ഏലക്ക തുടങ്ങിയ ചേരുവകള്‍ വേണ്ട അളവില്‍ ചേര്‍ത്ത് നിര്‍മിക്കാന്‍ കഴിയുമെന്നാണ് വ്യാജപാല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരില്‍ നിന്ന് ലഭിച്ച അറിവ്. കൂടാതെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പാല് പൊടിയും വൈറ്റ്നറും വെളളവും ചേര്‍ത്ത് കൃത്രിമ പാല് നിര്‍മിക്കാന്‍ കഴിയുമെന്നും അറിയുന്നു. ഇത്തരത്തില്‍ നിര്‍മിക്കുന്ന വ്യാജ പാല് നോര്‍ത്ത് ഇന്ത്യന്‍ മധുര പലഹാരങ്ങളില്‍ ഗണ്യമായി ഉപയോഗിക്കുന്നതായി പറയുന്നു.
ഇതുവഴി മാരക രോഗങ്ങളുണ്ടാകുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ അറിയിക്കുന്നത്. എല്ലുകള്‍ക്കുണ്ടാകുന്ന ബലക്കുറവ്, വൃക്ക രോഗങ്ങള്‍, പലതരത്തിലുളള കാന്‍സര്‍, കുടല് സംബന്ധമായ രോഗങ്ങള്‍, തൊക്കു രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം വ്യാജ പാലും പാല് ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം കാരണമാകുന്നു എന്നാണ് വിദഗ്ധാഭിപ്രായം.
അടുത്തകാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്ന നിരവധി ലേബലുകളിലുള്ള പാലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അവ യഥേഷ്ടം ഇപ്പോഴും അതിര്‍ത്തി കടന്ന് എത്തുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഇവ പിടിച്ചെടുക്കാനോ പരിശോധന നടത്തുവാനോ അധികൃതര്‍ മിനക്കെടാറില്ല എന്നതു തന്നെ വാസ്ഥവം. പുലര്‍ച്ചെ ഒന്നു മുതല്‍ നാലു വരെ 150 ഓളം ചെറുതും വലുതുമായ വാഹനങ്ങളാണ് തമിഴ്നാട് അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നതെന്ന് വ്യാപാരികള്‍ തന്നെ പറയുന്നു. തമിഴ്നാട്ടിലെ സേലം, ഈറോഡ്, തേനി, പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി സ്വകാര്യ ഡയറികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ ഭൂരിഭാഗവും കേരളത്തില്‍ തന്നെയാണ് എത്തിച്ചേരുന്നത്.
പശുക്കളെ പരിപാലിക്കുന്നതിനുള്ള ചിലവേറിയതും ഗുരുതരമായ രോഗങ്ങള്‍ പിടിപെടുന്നതുമാണ് കര്‍ഷകര്‍ പ്രധാനമായും ഈ മേഖല ഉപേക്ഷിക്കാന്‍ കാരണം. കൂടാതെ കാലികര്‍ഷകര്‍ വന്‍കിട കുത്തകകളുടെ ചൂഷണത്തിന് വിധേയമാകുന്നതും നാട്ടിന് പുറങ്ങളിലെ ജീവിത നിലവാരം ഉയര്‍ന്നതും അവര്‍ മറ്റ് ജോലികളിലേക്ക് ചേക്കേറിയതുമാണ് കന്നുകാലി വളര്‍ത്തല്‍ ഇല്ലാതാകുന്നതിനും ഈ മേഖലയെ വ്യാജന് കീഴ്പ്പെടുത്തിനും കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• a minute ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 19 minutes ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 19 minutes ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 27 minutes ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 39 minutes ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 44 minutes ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• an hour ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• an hour ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• an hour ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 2 hours ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 2 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 2 hours ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 3 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 3 hours ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 11 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 12 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 12 hours ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 12 hours ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 3 hours ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 11 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 11 hours ago