HOME
DETAILS

പതിനാറുകാരിയെ പിതാവ് ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍

  
backup
July 21, 2020 | 4:24 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%89%e0%b4%b3%e0%b5%8d
 
 
 
നീലേശ്വരം(കാസര്‍കോട്): പതിനാറുകാരിയായ പെണ്‍കുട്ടിയെ പിതാവ് ഉള്‍പ്പെടെ   പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവത്തില്‍ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ  പിതാവും 17കാരനും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. 
സംഭവത്തില്‍  മാതാവ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. അമ്പതുകാരനായ 16 കാരിയുടെ  പിതാവിന് പുറമെ ഞാണിക്കടവ് സ്വദേശികളായ മുഹമ്മദ് റിയാസ് (20), ഒരു പതിനേഴുകാരന്‍, പുഞ്ചാവിയിലെ പി.പി മുഹമ്മദലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 എസ്.എസ്.എല്‍.സി   കഴിഞ്ഞ് പഠനം നിര്‍ത്തിയ പെണ്‍കുട്ടി പീഡനം സഹിക്കാന്‍ കഴിയാതെ  മാതൃസഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചതോടെയാണ്  ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മാതൃ സഹോദരന്‍ പെണ്‍കുട്ടിയോട് കാര്യമന്വേഷിച്ചപ്പോഴാണ്  പിതാവ് പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതൃ സഹോദരനും പെണ്‍കുട്ടിയും നീലേശ്വരം പൊലിസില്‍ നേരിട്ട് ഹാജരായി  പരാതി നല്‍കുകയായിരുന്നു. 
 സംഭവത്തില്‍ കേസെടുത്ത് പൊലിസ്  കുട്ടിയുടെ മൊഴിയെടുത്തതോടെയാണ്  പിതാവിന് പുറമെ  മറ്റ് ആറു പേര്‍ കൂടി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അറസ്റ്റിലായ നാലു പേര്‍ക്ക് പുറമെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
കേസില്‍ പ്രതിയായ പടന്നക്കാട്  സ്വദേശിയും ഒടയഞ്ചാലില്‍ താമസക്കാരനുമായ കിന്റല്‍ മുഹമ്മദ് ഒളിവില്‍ പോയി. ഇയാള്‍ക്കു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹന  കവര്‍ച്ച, കണ്ണൂര്‍ വിമാനത്താവളത്തിനടുത്തെ ഒരു ഭൂമി തട്ടിപ്പ് കേസ് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  2 days ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും

National
  •  2 days ago
No Image

സിറിയ വിഷയത്തില്‍ സൗദി-സിറിയ ഉന്നതല ചര്‍ച്ച

Saudi-arabia
  •  2 days ago
No Image

ഇറാനിലേക്കില്ല: വിമാനങ്ങൾ റദ്ദാക്കി ഫ്ലൈ ദുബൈ; യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടും; പുതിയ സമയം പിന്നീട് അറിയിക്കും

uae
  •  2 days ago
No Image

ആ നാലംഗ കുടുംബം ഇനിയില്ല; ഉറങ്ങിക്കിടന്ന മക്കൾക്ക് നേരെയും വെടിയുതിർത്തു, നാടിനെ കണ്ണീരിലാഴ്ത്തി കുടുംബനാഥന്റെ കടുംകൈ

National
  •  2 days ago
No Image

ടെഹ്‌റാനും ഷിറാസും ഉൾപ്പെടെ ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ അറേബ്യ; ഷാർജയിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിൽ

uae
  •  2 days ago
No Image

യഥാർത്ഥ ഹീറോകൾ നമുക്കിടയിലുണ്ട്! വെറുമൊരു ഡെലിവറിയല്ല, ഒരു ജീവിതമാണ് ആ യുവാവ് തിരികെ നൽകിയത്; നാടിന്റെ കൈയടി നേടി ബ്ലിങ്കിറ്റ് റൈഡർ

National
  •  2 days ago
No Image

കുവൈത്തിൽ പൗരത്വ കേസുകളിൽ കർശന നടപടി; പൗരത്വം റദ്ദാക്കാൻ കമ്മിറ്റി

Kuwait
  •  2 days ago
No Image

സംഘർഷാവസ്ഥ തുടരുന്നു: ദുബൈയിൽ നിന്നും തുർക്കിയിൽ നിന്നും ഇറാനിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി

uae
  •  2 days ago