HOME
DETAILS

പതിനാറുകാരിയെ പിതാവ് ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍

  
backup
July 21, 2020 | 4:24 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%89%e0%b4%b3%e0%b5%8d
 
 
 
നീലേശ്വരം(കാസര്‍കോട്): പതിനാറുകാരിയായ പെണ്‍കുട്ടിയെ പിതാവ് ഉള്‍പ്പെടെ   പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവത്തില്‍ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ  പിതാവും 17കാരനും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. 
സംഭവത്തില്‍  മാതാവ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. അമ്പതുകാരനായ 16 കാരിയുടെ  പിതാവിന് പുറമെ ഞാണിക്കടവ് സ്വദേശികളായ മുഹമ്മദ് റിയാസ് (20), ഒരു പതിനേഴുകാരന്‍, പുഞ്ചാവിയിലെ പി.പി മുഹമ്മദലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 എസ്.എസ്.എല്‍.സി   കഴിഞ്ഞ് പഠനം നിര്‍ത്തിയ പെണ്‍കുട്ടി പീഡനം സഹിക്കാന്‍ കഴിയാതെ  മാതൃസഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചതോടെയാണ്  ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മാതൃ സഹോദരന്‍ പെണ്‍കുട്ടിയോട് കാര്യമന്വേഷിച്ചപ്പോഴാണ്  പിതാവ് പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതൃ സഹോദരനും പെണ്‍കുട്ടിയും നീലേശ്വരം പൊലിസില്‍ നേരിട്ട് ഹാജരായി  പരാതി നല്‍കുകയായിരുന്നു. 
 സംഭവത്തില്‍ കേസെടുത്ത് പൊലിസ്  കുട്ടിയുടെ മൊഴിയെടുത്തതോടെയാണ്  പിതാവിന് പുറമെ  മറ്റ് ആറു പേര്‍ കൂടി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അറസ്റ്റിലായ നാലു പേര്‍ക്ക് പുറമെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
കേസില്‍ പ്രതിയായ പടന്നക്കാട്  സ്വദേശിയും ഒടയഞ്ചാലില്‍ താമസക്കാരനുമായ കിന്റല്‍ മുഹമ്മദ് ഒളിവില്‍ പോയി. ഇയാള്‍ക്കു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹന  കവര്‍ച്ച, കണ്ണൂര്‍ വിമാനത്താവളത്തിനടുത്തെ ഒരു ഭൂമി തട്ടിപ്പ് കേസ് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  4 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  4 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  4 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  4 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  4 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  4 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  4 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  4 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  4 days ago