HOME
DETAILS

പതിനാറുകാരിയെ പിതാവ് ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍

  
backup
July 21, 2020 | 4:24 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%89%e0%b4%b3%e0%b5%8d
 
 
 
നീലേശ്വരം(കാസര്‍കോട്): പതിനാറുകാരിയായ പെണ്‍കുട്ടിയെ പിതാവ് ഉള്‍പ്പെടെ   പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവത്തില്‍ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ  പിതാവും 17കാരനും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. 
സംഭവത്തില്‍  മാതാവ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. അമ്പതുകാരനായ 16 കാരിയുടെ  പിതാവിന് പുറമെ ഞാണിക്കടവ് സ്വദേശികളായ മുഹമ്മദ് റിയാസ് (20), ഒരു പതിനേഴുകാരന്‍, പുഞ്ചാവിയിലെ പി.പി മുഹമ്മദലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 എസ്.എസ്.എല്‍.സി   കഴിഞ്ഞ് പഠനം നിര്‍ത്തിയ പെണ്‍കുട്ടി പീഡനം സഹിക്കാന്‍ കഴിയാതെ  മാതൃസഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചതോടെയാണ്  ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മാതൃ സഹോദരന്‍ പെണ്‍കുട്ടിയോട് കാര്യമന്വേഷിച്ചപ്പോഴാണ്  പിതാവ് പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതൃ സഹോദരനും പെണ്‍കുട്ടിയും നീലേശ്വരം പൊലിസില്‍ നേരിട്ട് ഹാജരായി  പരാതി നല്‍കുകയായിരുന്നു. 
 സംഭവത്തില്‍ കേസെടുത്ത് പൊലിസ്  കുട്ടിയുടെ മൊഴിയെടുത്തതോടെയാണ്  പിതാവിന് പുറമെ  മറ്റ് ആറു പേര്‍ കൂടി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അറസ്റ്റിലായ നാലു പേര്‍ക്ക് പുറമെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
കേസില്‍ പ്രതിയായ പടന്നക്കാട്  സ്വദേശിയും ഒടയഞ്ചാലില്‍ താമസക്കാരനുമായ കിന്റല്‍ മുഹമ്മദ് ഒളിവില്‍ പോയി. ഇയാള്‍ക്കു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹന  കവര്‍ച്ച, കണ്ണൂര്‍ വിമാനത്താവളത്തിനടുത്തെ ഒരു ഭൂമി തട്ടിപ്പ് കേസ് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  25 days ago
No Image

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  25 days ago
No Image

നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു

uae
  •  25 days ago
No Image

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90;  പ്രത്യേക രജിസ്‌ട്രേഷന്‍, കെ.എസ്.ആര്‍.ടിക്ക് മാറ്റമില്ല

Kerala
  •  25 days ago
No Image

സെഞ്ച്വറിയടിച്ച് തിളങ്ങിയ പഴയ ടീമിലേക്ക് ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു; റിപ്പോർട്ട്

Cricket
  •  25 days ago
No Image

പ്രവാസികള്‍ക്ക് ഇനി 'ഇപാസ്‌പോര്‍ട്ട്' മാത്രം: RFID ചിപ്പുള്ള പുതിയ പാസ്‌പോര്‍ട്ടിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

uae
  •  25 days ago
No Image

വീട്ടുജോലിക്കാരിയെ മകളെ പോലെ സ്‌നേഹിച്ചു, അഞ്ച് കോടിയുടെ സ്വത്ത് പേരില്‍ എഴുതിവച്ചു; ഒടുവില്‍ യുവതി ചെയ്തതോ...

National
  •  25 days ago
No Image

ആദ്യം സച്ചിൻ, ഇപ്പോൾ ജെമീമ; ചരിത്രത്തിൽ അഞ്ചാമതായി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  25 days ago
No Image

ദുബൈ, ഷാർജ റോഡുകളിൽ ഇനി നിയമങ്ങൾ കടുക്കും; ഡെലിവറി ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും കർശന നിയന്ത്രണം

uae
  •  25 days ago
No Image

കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്

Kerala
  •  25 days ago