HOME
DETAILS

സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്തയച്ചു

  
backup
April 12, 2019 | 9:19 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d

 

ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരേ വിരമിച്ച സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. എന്നാല്‍ സൈനികര്‍ അയച്ചുവെന്ന് പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിനിടെ വിമുക്ത സൈനികര്‍ രാഷ്ട്രപതിക്ക് അയച്ചുവെന്ന കത്തില്‍ തങ്ങള്‍ ഒപ്പുവച്ചിട്ടില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കി.


രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തെ ഉപയോഗിക്കുന്നത് അപകടകരവും ഉത്കണ്ഠപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനികര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തയച്ചതെന്നാണ് വിവരം.


അതിര്‍ത്തി കടന്നുള്ള സൈനികാക്രമണത്തെ ചൂണ്ടിക്കാട്ടി മോദിസേനയെന്ന് ഇന്ത്യന്‍ സൈന്യത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.


അതേസമയം വിരമിച്ച ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഇതിനെതിരേ രംഗത്തെത്തി. അയച്ചുവെന്ന് പറയുന്ന കത്തില്‍ തങ്ങള്‍ ഒപ്പുവച്ചിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കിയതോടെ കത്തിനെചൊല്ലിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക് എത്തി.


വിരമിച്ച 156 സൈനികരാണ് കത്തില്‍ ഒപ്പുവച്ചതെന്നാണ് പറയപ്പെടുന്നത്. മുന്‍ കരസേനാ മേധാവി എസ്.എഫ് റോഡ്‌റിഗ്‌സ്, മുന്‍ വ്യോമസേനാ മേധാവി എന്‍.സി സൂരി, മുന്‍ ലഫ്. ജനറല്‍ എം.എല്‍ നായിഡു തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ താല്‍പര്യമില്ല. എന്നാല്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിന്തുണക്കുകയെന്നത് കടമയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രപതിക്ക് അയച്ചുവെന്ന് പറയുന്ന കത്തില്‍ തനിക്ക് പങ്കാളിത്തമില്ലെന്ന് മുന്‍ വ്യോമസേനാ മേധാവി എന്‍.സി സൂരി പറഞ്ഞു. എന്നാല്‍ കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്ന് അവകാശപ്പെട്ട മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ വാദം തള്ളി മറ്റൊരു മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍ ചൗധരി രംഗത്തെത്തി. നിഷേധിച്ച സൈനിക ഉദ്യോഗസ്ഥര്‍ കത്തില്‍ ഒപ്പുവച്ചതിനു തെളിവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പുവച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി ചൗധരി ട്വീറ്റ് ചെയ്യുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  7 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  7 days ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  7 days ago
No Image

ഒമാനില്‍ ചൂട് കനക്കും; ബര്‍ക്കയില്‍ 46.7 ഡിഗ്രി രേഖപ്പെടുത്തി

oman
  •  7 days ago
No Image

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

Kerala
  •  7 days ago
No Image

കച്ച് തീരത്ത് വന്‍ ലഹരിവേട്ട; 1,000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

National
  •  7 days ago
No Image

പരിശോധനാഫലം നെഗറ്റീവ്; ഉഗാണ്ടയില്‍ നിന്ന് ബംഗളുരുവിലെത്തിയ യുവതിക്ക് എബോളയില്ല

National
  •  7 days ago
No Image

'തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട, ഇതൊരു തുടക്കം മാത്രം, ഇ.ഡി റെയ്ഡ് ചിലര്‍ക്ക് മനസംതൃപ്തി നല്‍കി': പിണറായി

Kerala
  •  7 days ago
No Image

ജംറയ്ക്ക് നേരെ കല്ലേറ്; ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ ഒത്തുകൂടി | Hajj 2026

Saudi-arabia
  •  7 days ago
No Image

തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകര്‍, കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

Kerala
  •  7 days ago