HOME
DETAILS

സര്‍ക്കാരിനെ വെട്ടിച്ച് പ്ലാസ്റ്റിക് സഞ്ചികളുടെ വില്‍പന വര്‍ദ്ധിക്കുന്നു

  
backup
July 14, 2018 | 8:54 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-2

ചങ്ങനാശേരി: സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ മേടിക്കാനെത്തുന്ന ആളുകളോട് പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പണം ഈടാക്കുന്നത് സര്‍ക്കാരിനെ വെട്ടിച്ച്.15 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ കടകളില്‍ ഉപയോഗിക്കണമെങ്കില്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിശ്ചിതഫീസ് അടച്ച് അനുവാദം വാങ്ങണമെന്നാണ് നിയമം. മൂന്ന് വര്‍ഷം മുമ്പ് കര്‍ശനമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് മാനേജ്‌മെന്റ് റൂള്‍ അനുസരിച്ച് നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ 4200 രൂപ അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ നഗരസഭയില്‍ ഇന്നേവരെ ഒരു വ്യാപാരികള്‍ ഈ തുക അടച്ചിട്ടില്ലന്നാണ് അറിയുന്നത്.

അതേസമയം കടകളിലെത്തുന്ന ജനങ്ങളെ പിഴിയുന്നതിന് ഒരു കുറവുമില്ല. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും അഞ്ച് മുതല്‍ പത്ത് രൂപാ വരെ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ കടകളിലും ഹോട്ടലുകളിലും 51 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ഏറിവരികയാണ്. ഒന്നു രണ്ട് തവണ നഗരസഭ നടത്തിയ പരിശോധനയില്‍ ഇത്തരം പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ പുതിയ പദ്ധതിപ്രവര്‍ത്തനങ്ങളുമായി നഗരസഭ മുന്നോട്ട് വരവെയാണ് വ്യാപാരികള്‍ നിയമാനുസ്യതമല്ലാത്ത വില്‍പ്പന പൊടിപൊടിക്കുന്നത്.
പ്ലാസ്റ്റിക് വിറ്റ് വ്യാപാരികള്‍ പണം കൊയ്യുമ്പോഴും പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യാതെ ഇവ ശേഖരിച്ച് സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കെത്തിയിരിക്കുകയാണ്. സംസ്‌കരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ജനങ്ങളില്‍ നിന്നും പണം മേടിക്കാന്‍ നഗരസഭയ്ക്കാവില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് സഞ്ചികള്‍ വില്‍ക്കുന്ന വ്യാപാരികളില്‍ നിന്ന് നിയമപ്രകാരമുള്ള തുക ഈടാക്കുന്നത് കര്‍ക്കശമാക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
നഗരസഭയ്ക്കു വെളിയില്‍ നിന്നും മൊത്തമായി എടുക്കുന്ന സഞ്ചികളാണ് മാര്‍ക്കറ്റിലും മറ്റ് തിരക്കുള്ള കടകളിലും കൂടുതലും ഉപയോഗിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  8 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  8 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  8 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  8 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  8 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  8 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  8 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  8 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  8 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  8 days ago