HOME
DETAILS

സര്‍ക്കാരിനെ വെട്ടിച്ച് പ്ലാസ്റ്റിക് സഞ്ചികളുടെ വില്‍പന വര്‍ദ്ധിക്കുന്നു

  
backup
July 14, 2018 | 8:54 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-2

ചങ്ങനാശേരി: സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ മേടിക്കാനെത്തുന്ന ആളുകളോട് പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പണം ഈടാക്കുന്നത് സര്‍ക്കാരിനെ വെട്ടിച്ച്.15 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ കടകളില്‍ ഉപയോഗിക്കണമെങ്കില്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിശ്ചിതഫീസ് അടച്ച് അനുവാദം വാങ്ങണമെന്നാണ് നിയമം. മൂന്ന് വര്‍ഷം മുമ്പ് കര്‍ശനമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് മാനേജ്‌മെന്റ് റൂള്‍ അനുസരിച്ച് നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ 4200 രൂപ അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ നഗരസഭയില്‍ ഇന്നേവരെ ഒരു വ്യാപാരികള്‍ ഈ തുക അടച്ചിട്ടില്ലന്നാണ് അറിയുന്നത്.

അതേസമയം കടകളിലെത്തുന്ന ജനങ്ങളെ പിഴിയുന്നതിന് ഒരു കുറവുമില്ല. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും അഞ്ച് മുതല്‍ പത്ത് രൂപാ വരെ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ കടകളിലും ഹോട്ടലുകളിലും 51 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ഏറിവരികയാണ്. ഒന്നു രണ്ട് തവണ നഗരസഭ നടത്തിയ പരിശോധനയില്‍ ഇത്തരം പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ പുതിയ പദ്ധതിപ്രവര്‍ത്തനങ്ങളുമായി നഗരസഭ മുന്നോട്ട് വരവെയാണ് വ്യാപാരികള്‍ നിയമാനുസ്യതമല്ലാത്ത വില്‍പ്പന പൊടിപൊടിക്കുന്നത്.
പ്ലാസ്റ്റിക് വിറ്റ് വ്യാപാരികള്‍ പണം കൊയ്യുമ്പോഴും പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യാതെ ഇവ ശേഖരിച്ച് സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കെത്തിയിരിക്കുകയാണ്. സംസ്‌കരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ജനങ്ങളില്‍ നിന്നും പണം മേടിക്കാന്‍ നഗരസഭയ്ക്കാവില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് സഞ്ചികള്‍ വില്‍ക്കുന്ന വ്യാപാരികളില്‍ നിന്ന് നിയമപ്രകാരമുള്ള തുക ഈടാക്കുന്നത് കര്‍ക്കശമാക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
നഗരസഭയ്ക്കു വെളിയില്‍ നിന്നും മൊത്തമായി എടുക്കുന്ന സഞ്ചികളാണ് മാര്‍ക്കറ്റിലും മറ്റ് തിരക്കുള്ള കടകളിലും കൂടുതലും ഉപയോഗിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും; വായ്പ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

National
  •  15 minutes ago
No Image

ഇടിച്ചത് എന്റെ വണ്ടിയില്‍, നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍: മണിയന്‍പിള്ള രാജു

Kerala
  •  26 minutes ago
No Image

കോർപറേറ്റ് പ്രീണനം തുടർന്ന് കേന്ദ്രം; എഴുതിത്തള്ളിയത് 9.87 ലക്ഷം കോടി വായ്‌പ; ഒഴിവാക്കിയ കർഷകവായ്‌പ 1.67 ലക്ഷം കോടി മാത്രം

National
  •  40 minutes ago
No Image

യു.പിയിൽ സഹോദരിമാർ ജീവനൊടുക്കിയ സംഭവം; ആത്മഹത്യ കൊറിയൻ സംസ്‌കാരത്തോടുള്ള അമിതാരാധന മൂലം

National
  •  an hour ago
No Image

ചോദ്യം ചെയ്യാൻ വേണ്ടി മാത്രം പൊലിസ് ആരെയും അറസ്റ്റ് ചെയ്യരുത്: സുപ്രിംകോടതി

National
  •  an hour ago
No Image

എസ്.ഐ.ആർ കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ എണ്ണം 20,000 കടന്നു; 36.89 ലക്ഷം പേർക്ക് ഹിയറിങ് നോട്ടിസ്

Kerala
  •  an hour ago
No Image

അണ്ടർ 19 ലോകകപ്പ് ഫൈനലിനൊരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും; മത്സരം എവിടെ കാണാം? 

Cricket
  •  an hour ago
No Image

കാറിടിച്ച് നിര്‍ത്താതെ പോയ കേസില്‍ നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍, ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചെന്ന് എഫ്.ഐ.ആര്‍

Kerala
  •  an hour ago
No Image

ചെയർമാനെ നിലനിലനിർത്തി സംസ്ഥാന വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിച്ചുച  അമുസ്്ലിം പ്രതിനിധികളുടെ ഒഴിവ് നികത്തിയില്ല

Kerala
  •  2 hours ago
No Image

ജോലി നേടി സ്ഥലംവിടൽ ഇനി നടക്കില്ല; പദ്ധതി തദ്ദേശീയർക്ക് കൂടുതൽ അവസരം ഉറപ്പാക്കാൻ 

Kerala
  •  2 hours ago