HOME
DETAILS

സര്‍ക്കാരിനെ വെട്ടിച്ച് പ്ലാസ്റ്റിക് സഞ്ചികളുടെ വില്‍പന വര്‍ദ്ധിക്കുന്നു

  
backup
July 14, 2018 | 8:54 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-2

ചങ്ങനാശേരി: സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ മേടിക്കാനെത്തുന്ന ആളുകളോട് പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പണം ഈടാക്കുന്നത് സര്‍ക്കാരിനെ വെട്ടിച്ച്.15 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ കടകളില്‍ ഉപയോഗിക്കണമെങ്കില്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിശ്ചിതഫീസ് അടച്ച് അനുവാദം വാങ്ങണമെന്നാണ് നിയമം. മൂന്ന് വര്‍ഷം മുമ്പ് കര്‍ശനമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് മാനേജ്‌മെന്റ് റൂള്‍ അനുസരിച്ച് നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ 4200 രൂപ അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ നഗരസഭയില്‍ ഇന്നേവരെ ഒരു വ്യാപാരികള്‍ ഈ തുക അടച്ചിട്ടില്ലന്നാണ് അറിയുന്നത്.

അതേസമയം കടകളിലെത്തുന്ന ജനങ്ങളെ പിഴിയുന്നതിന് ഒരു കുറവുമില്ല. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും അഞ്ച് മുതല്‍ പത്ത് രൂപാ വരെ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ കടകളിലും ഹോട്ടലുകളിലും 51 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ഏറിവരികയാണ്. ഒന്നു രണ്ട് തവണ നഗരസഭ നടത്തിയ പരിശോധനയില്‍ ഇത്തരം പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ പുതിയ പദ്ധതിപ്രവര്‍ത്തനങ്ങളുമായി നഗരസഭ മുന്നോട്ട് വരവെയാണ് വ്യാപാരികള്‍ നിയമാനുസ്യതമല്ലാത്ത വില്‍പ്പന പൊടിപൊടിക്കുന്നത്.
പ്ലാസ്റ്റിക് വിറ്റ് വ്യാപാരികള്‍ പണം കൊയ്യുമ്പോഴും പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യാതെ ഇവ ശേഖരിച്ച് സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കെത്തിയിരിക്കുകയാണ്. സംസ്‌കരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ജനങ്ങളില്‍ നിന്നും പണം മേടിക്കാന്‍ നഗരസഭയ്ക്കാവില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് സഞ്ചികള്‍ വില്‍ക്കുന്ന വ്യാപാരികളില്‍ നിന്ന് നിയമപ്രകാരമുള്ള തുക ഈടാക്കുന്നത് കര്‍ക്കശമാക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
നഗരസഭയ്ക്കു വെളിയില്‍ നിന്നും മൊത്തമായി എടുക്കുന്ന സഞ്ചികളാണ് മാര്‍ക്കറ്റിലും മറ്റ് തിരക്കുള്ള കടകളിലും കൂടുതലും ഉപയോഗിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  12 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  12 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  12 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  12 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  12 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  12 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  12 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  12 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  12 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  12 days ago