HOME
DETAILS

കടലില്‍ ലൈറ്റ് ഉപയോഗിച്ചുള്ള നിരോധിത മീന്‍പിടിത്തം വ്യാപകം

  
backup
April 14 2019 | 07:04 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

വൈപ്പിന്‍: കൊച്ചി മുനമ്പം തീരങ്ങളില്‍ കടലില്‍ ലൈറ്റ് ഉപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമാകുന്നതായി ആക്ഷേപമുയരുന്നു. കുളച്ചല്‍ മേഖലയില്‍ നിന്നുള്ളവരാണ് ഇത്തരം നിരോധിത മീന്‍പിടിത്തം നടത്തുന്നത്.
മൂന്ന് ഫിഷിങ് ബോട്ടുകളും നാലു വള്ളങ്ങളും ഒരു സമയം ഇതിനായി ഉപയോഗിക്കുന്നതായി മത്സ്യരംഗത്തുള്ളവര്‍ പറയുന്നു. ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയേറിയ പ്രകാശം പരത്തുന്ന ലൈറ്റ് കടലിലേക്ക് ഇറക്കി മീനുകളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. വലയില്‍ മീന്‍ കുടുങ്ങുന്നതോടെ ലൈറ്റ് ഓഫാക്കുകയും വല വലിച്ച് മീന്‍ പിടിക്കുകയും ചെയ്യുന്നു. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മത്സ്യങ്ങള്‍ മൊത്തം ഈ വലയ്ക്കുള്ളിലാകും. ഇങ്ങനെയുള്ള മീന്‍ പിടിത്തം ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണ്.
ഇത്തരത്തിലുള്ള മീന്‍ പിടിത്തം കടലിലുള്ള ചെറു മത്സ്യങ്ങളുംവലയില്‍ പെട്ടുപോകുന്നതോടെ മത്സ്യക്ഷാമത്തിനും കാരണമാക്കുന്നു. കരയില്‍ നിന്നും 25 ഫാതം വരുന്നയിടങ്ങളിലാണ് ഇത്തരമ മീന്‍പിടിത്തം നടക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ആദ്യം മംഗലാപുരം ഭാഗത്തായിരുന്നു ഇത്തരം മീന്‍ പിടിത്തം ആരംഭിച്ചതെങ്കിലും സാവധാനം കേരള തീരത്തേക്കും വ്യാപിച്ചിരിക്കുകയാണ്. ഇവര്‍ ഉപയോഗിക്കുന്ന ലൈറ്റുകളും വലയും തീരം കാണുകയില്ല. പിടിക്കുന്ന മത്സ്യവുമായി തീരത്തേക്ക് വരുന്ന ബോട്ടുകള്‍ ഈ ഉപകരണങ്ങള്‍ കടലിലുള്ള മറ്റു ബോട്ടുകളില്‍ സൂക്ഷിക്കുകയാണ് പതിവ്. കരക്കെത്തിയാല്‍ മാത്രമേ അധികൃതര്‍ക്ക് ഇവ പിടികൂടാനാവൂ.
ഇത്തരം മത്സ്യബന്ധനം കടലില്‍ മീന്‍ ക്ഷാമമുണ്ടാക്കിയിരിക്കുകയാണെന്ന് മത്സ്യരംഗത്തുള്ളവര്‍ പറഞ്ഞു. ഏകദേശം മൂന്നു മാസമായി വള്ളങ്ങള്‍ക്ക് പണിയില്ല. ബോട്ടുകളും ആ അവസ്ഥയില്‍ തന്നെയാണ്. ലോണെടുത്ത് ബോട്ടുണ്ടാക്കുന്നവരും പണിയെടുക്കുന്ന തൊഴിലാളികളും കടം തീര്‍ക്കാനാവാതെ നട്ടം തിരിയുകയാണ്.ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ നിന്ന് മാറി ബോട്ടുകള്‍ തീരക്കടിലിലേക്ക് വന്ന് നടത്തുന്ന മല്‍സ്യബന്ധനം പരമ്പരാഗത വള്ളങ്ങളില്‍ മല്‍സ്യബന്ധനം നടത്തുന്നവരുടെ ഉപജീവനം മുടക്കുന്നരീതിയിലേക്ക് എത്തുന്നത് തടയുകയും അശാസ്ത്രീയ മല്‍സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  6 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  6 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  6 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  6 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  6 days ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  6 days ago
No Image

ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍

qatar
  •  6 days ago
No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  7 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  7 days ago