HOME
DETAILS

താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകരോട് വിവേചനം

  
backup
August 06, 2020 | 4:57 AM

covid-duty-kottyam-mediacal-college-health-department-latest-news
കോട്ടയം: കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരോട് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ വിവേചനം കാട്ടുന്നതായി പരാതി. സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്ന ക്വാറന്റൈന്‍ കാലാവധി താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിഷേധിക്കുകയാണ്.
 
കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നല്‍കുമ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും എച്ച്.ഡി.സി സ്റ്റാഫിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അഞ്ചു ദിവസം മാത്രമാണ് അനുവദിക്കുന്നത്.14 ദിവസം കൊവിഡ് ജോലി ചെയ്താല്‍ 14 ദിവസം ക്വാറന്റൈന്‍ എന്നതാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് രണ്ടു രീതിയിലാണ് ക്വാറന്റൈന്‍ അനുവദിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ അഞ്ചു ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
 
കൊവിഡ് ബാധിതരുമായി ഇടപഴകിയ ശേഷം അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്കു പോകുന്നത് തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണെന്ന് താല്‍ക്കാലിക ജീവനക്കാര്‍ ഒന്നടങ്കം പറയുന്നു. ക്വാറന്റൈന്‍ കാലാവധി കഴിയാതെ വീട്ടിലേക്കു ചെല്ലുമ്പോള്‍ നാട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നതും താല്‍ക്കാലിക ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് അനുവദിക്കുന്ന 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കുകയും ക്വാറന്റൈന്‍ കാലത്തെ ശമ്പളം നല്‍കുകയും വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് താല്‍ക്കാലിക ജീവനക്കാരുടെ സംഘടനകള്‍.
 
കൊവിഡ് പൊസിറ്റീവായവര്‍ ഉപയോഗിക്കുന്ന ശുചിമുറി അടക്കം വൃത്തിയാക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. 200ലേറെ വരുന്ന ജീവനക്കാര്‍ക്ക് 500 രൂപയാണ് ദിവസവേതനം. മറ്റാനുകൂല്യങ്ങളൊന്നുമില്ല. എന്നാല്‍ കൊവിഡ് ഡ്യൂട്ടി നോക്കുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കാറില്ലെന്നും കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഞ്ചു ദിവസം മാത്രമേ അനുവദിക്കുന്നുള്ളൂവെന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പൻഡിസൈറ്റിസ് വേദനയിലും റെക്കോർഡ്: കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും; പ്രഖ്യാപനം നടത്തി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  3 days ago
No Image

തലാസീമിയ ​രോ​ഗത്തിന് ചികിത്സയ്ക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

National
  •  3 days ago
No Image

വിവാഹം കഴിഞ്ഞ് വെറും 10 മാസം, ഭർത്താവും,കുടുംബവും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ച് നവവധു ജീവനൊടുക്കി

crime
  •  3 days ago
No Image

ലക്കിടിയിൽ വാഹന പരിശോധനയിൽ കുടുങ്ങി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും

crime
  •  3 days ago
No Image

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  3 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  3 days ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  3 days ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

crime
  •  3 days ago