HOME
DETAILS

താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകരോട് വിവേചനം

  
backup
August 06, 2020 | 4:57 AM

covid-duty-kottyam-mediacal-college-health-department-latest-news
കോട്ടയം: കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരോട് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ വിവേചനം കാട്ടുന്നതായി പരാതി. സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്ന ക്വാറന്റൈന്‍ കാലാവധി താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിഷേധിക്കുകയാണ്.
 
കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നല്‍കുമ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും എച്ച്.ഡി.സി സ്റ്റാഫിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അഞ്ചു ദിവസം മാത്രമാണ് അനുവദിക്കുന്നത്.14 ദിവസം കൊവിഡ് ജോലി ചെയ്താല്‍ 14 ദിവസം ക്വാറന്റൈന്‍ എന്നതാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് രണ്ടു രീതിയിലാണ് ക്വാറന്റൈന്‍ അനുവദിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ അഞ്ചു ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
 
കൊവിഡ് ബാധിതരുമായി ഇടപഴകിയ ശേഷം അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്കു പോകുന്നത് തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണെന്ന് താല്‍ക്കാലിക ജീവനക്കാര്‍ ഒന്നടങ്കം പറയുന്നു. ക്വാറന്റൈന്‍ കാലാവധി കഴിയാതെ വീട്ടിലേക്കു ചെല്ലുമ്പോള്‍ നാട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നതും താല്‍ക്കാലിക ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് അനുവദിക്കുന്ന 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കുകയും ക്വാറന്റൈന്‍ കാലത്തെ ശമ്പളം നല്‍കുകയും വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് താല്‍ക്കാലിക ജീവനക്കാരുടെ സംഘടനകള്‍.
 
കൊവിഡ് പൊസിറ്റീവായവര്‍ ഉപയോഗിക്കുന്ന ശുചിമുറി അടക്കം വൃത്തിയാക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. 200ലേറെ വരുന്ന ജീവനക്കാര്‍ക്ക് 500 രൂപയാണ് ദിവസവേതനം. മറ്റാനുകൂല്യങ്ങളൊന്നുമില്ല. എന്നാല്‍ കൊവിഡ് ഡ്യൂട്ടി നോക്കുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കാറില്ലെന്നും കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഞ്ചു ദിവസം മാത്രമേ അനുവദിക്കുന്നുള്ളൂവെന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്ത രണ്ടു വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് സർവിസ് പുനരാരംഭിക്കാൻ ഫ്ലൈദുബൈ

uae
  •  3 days ago
No Image

5 ലക്ഷം കൈക്കൂലി കേസ്: അഡീഷണൽ സെഷൻസ് ജഡ്ജി ഒളിവില്‍; 'ഇടനിലക്കാരൻ മാത്രമായിരുന്നു ഞാൻ', ഞെട്ടിക്കുന്ന മൊഴി നൽകി ക്ലാർക്ക്

crime
  •  3 days ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നീട്ടില്ല; ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  3 days ago
No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  3 days ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  3 days ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  3 days ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  3 days ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  3 days ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  3 days ago