HOME
DETAILS

താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകരോട് വിവേചനം

  
backup
August 06 2020 | 04:08 AM

covid-duty-kottyam-mediacal-college-health-department-latest-news
കോട്ടയം: കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരോട് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ വിവേചനം കാട്ടുന്നതായി പരാതി. സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്ന ക്വാറന്റൈന്‍ കാലാവധി താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിഷേധിക്കുകയാണ്.
 
കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നല്‍കുമ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും എച്ച്.ഡി.സി സ്റ്റാഫിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അഞ്ചു ദിവസം മാത്രമാണ് അനുവദിക്കുന്നത്.14 ദിവസം കൊവിഡ് ജോലി ചെയ്താല്‍ 14 ദിവസം ക്വാറന്റൈന്‍ എന്നതാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് രണ്ടു രീതിയിലാണ് ക്വാറന്റൈന്‍ അനുവദിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ അഞ്ചു ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
 
കൊവിഡ് ബാധിതരുമായി ഇടപഴകിയ ശേഷം അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്കു പോകുന്നത് തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണെന്ന് താല്‍ക്കാലിക ജീവനക്കാര്‍ ഒന്നടങ്കം പറയുന്നു. ക്വാറന്റൈന്‍ കാലാവധി കഴിയാതെ വീട്ടിലേക്കു ചെല്ലുമ്പോള്‍ നാട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നതും താല്‍ക്കാലിക ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് അനുവദിക്കുന്ന 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കുകയും ക്വാറന്റൈന്‍ കാലത്തെ ശമ്പളം നല്‍കുകയും വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് താല്‍ക്കാലിക ജീവനക്കാരുടെ സംഘടനകള്‍.
 
കൊവിഡ് പൊസിറ്റീവായവര്‍ ഉപയോഗിക്കുന്ന ശുചിമുറി അടക്കം വൃത്തിയാക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. 200ലേറെ വരുന്ന ജീവനക്കാര്‍ക്ക് 500 രൂപയാണ് ദിവസവേതനം. മറ്റാനുകൂല്യങ്ങളൊന്നുമില്ല. എന്നാല്‍ കൊവിഡ് ഡ്യൂട്ടി നോക്കുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കാറില്ലെന്നും കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഞ്ചു ദിവസം മാത്രമേ അനുവദിക്കുന്നുള്ളൂവെന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്

Kerala
  •  9 days ago
No Image

സ്‌കൈ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

uae
  •  9 days ago
No Image

നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി

International
  •  9 days ago
No Image

ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി

Kerala
  •  9 days ago
No Image

ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ

Kerala
  •  9 days ago
No Image

ബഹ്റൈനും സഊദി അറേബ്യയും തമ്മിൽ പുതിയ ഫെറി സർവിസ്; പ്രഖ്യാപനം ജിദ്ദയിൽ നടന്ന മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ

Saudi-arabia
  •  9 days ago
No Image

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  9 days ago
No Image

പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം

Kerala
  •  9 days ago
No Image

നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി

International
  •  9 days ago
No Image

ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി

uae
  •  9 days ago