HOME
DETAILS

താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകരോട് വിവേചനം

  
backup
August 06, 2020 | 4:57 AM

covid-duty-kottyam-mediacal-college-health-department-latest-news
കോട്ടയം: കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരോട് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ വിവേചനം കാട്ടുന്നതായി പരാതി. സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്ന ക്വാറന്റൈന്‍ കാലാവധി താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിഷേധിക്കുകയാണ്.
 
കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നല്‍കുമ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും എച്ച്.ഡി.സി സ്റ്റാഫിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അഞ്ചു ദിവസം മാത്രമാണ് അനുവദിക്കുന്നത്.14 ദിവസം കൊവിഡ് ജോലി ചെയ്താല്‍ 14 ദിവസം ക്വാറന്റൈന്‍ എന്നതാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് രണ്ടു രീതിയിലാണ് ക്വാറന്റൈന്‍ അനുവദിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ അഞ്ചു ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
 
കൊവിഡ് ബാധിതരുമായി ഇടപഴകിയ ശേഷം അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്കു പോകുന്നത് തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണെന്ന് താല്‍ക്കാലിക ജീവനക്കാര്‍ ഒന്നടങ്കം പറയുന്നു. ക്വാറന്റൈന്‍ കാലാവധി കഴിയാതെ വീട്ടിലേക്കു ചെല്ലുമ്പോള്‍ നാട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നതും താല്‍ക്കാലിക ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് അനുവദിക്കുന്ന 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കുകയും ക്വാറന്റൈന്‍ കാലത്തെ ശമ്പളം നല്‍കുകയും വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് താല്‍ക്കാലിക ജീവനക്കാരുടെ സംഘടനകള്‍.
 
കൊവിഡ് പൊസിറ്റീവായവര്‍ ഉപയോഗിക്കുന്ന ശുചിമുറി അടക്കം വൃത്തിയാക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. 200ലേറെ വരുന്ന ജീവനക്കാര്‍ക്ക് 500 രൂപയാണ് ദിവസവേതനം. മറ്റാനുകൂല്യങ്ങളൊന്നുമില്ല. എന്നാല്‍ കൊവിഡ് ഡ്യൂട്ടി നോക്കുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കാറില്ലെന്നും കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഞ്ചു ദിവസം മാത്രമേ അനുവദിക്കുന്നുള്ളൂവെന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  22 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  22 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  22 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  22 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  22 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  22 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  22 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  22 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  22 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  22 days ago