HOME
DETAILS

ഈ വേദിയിലെ അതിഥികള്‍ ഞങ്ങളല്ല, നിങ്ങളാണ് '

  
backup
September 01, 2018 | 9:46 PM

%e0%b4%88-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9e%e0%b4%99%e0%b5%8d


കോഴിക്കോട്: 'ഈ വേദിയിലെ അതിഥികള്‍ ഞങ്ങളല്ല, ഇന്നത്തെ വിശിഷ്ടാതിഥികള്‍ നിങ്ങളാണ്. ദൈവം നേരിട്ടയച്ച മാലാഖമാരാണു നിങ്ങള്‍. കേരളത്തിലെത്തിയതു മുതല്‍ നിങ്ങളെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളാണ് ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ജീവിതം എപ്പോഴും ദുര്‍ഘടമാണെന്നറിയാം. എന്നിട്ടും നിങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങി. കേരളത്തിലെ 70,000ത്തിലധികം ജനങ്ങളെ നിങ്ങള്‍ രക്ഷിച്ചു എന്നത് ചെറിയ കാര്യമല്ല. ഇത്രയും വലിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. നിങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 3,000 രൂപ പാരിതോഷികം പോലും വേണ്ടെന്നുവച്ച് അതു നിങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. മോശമായ ജീവിത സാഹചര്യമുള്‍പ്പെടെ പരിഗണിക്കാതെയാണ് നിങ്ങള്‍ സഹായധനം നിരസിച്ചത്. ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഹാറ്റ്‌സ് ഓഫ് യൂ... സല്യൂട്ട് ഓഫ് യൂ... '
രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ആദരം ഏറ്റുവാങ്ങാനെത്തിയ ജില്ലയിലെ 200ഓളം മത്സ്യത്തൊഴിലാളികളെ നോക്കി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇങ്ങനെ പറഞ്ഞുനിര്‍ത്തിയപ്പോള്‍ നിറഞ്ഞുകവിഞ്ഞ സദസ് എഴുന്നേറ്റുനിന്ന് ഹര്‍ഷാരവം മുഴക്കി. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ ആദരിക്കുന്ന ചടങ്ങില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അവഗണന നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ സംഘടനയിലും ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ആദരം ഏറ്റുവാങ്ങാനെത്തി.
ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ നാരായണന്‍, കെ.പി അനില്‍കുമാര്‍, സജീവ് ജോസഫ്, സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എ.ഐ.സി.സി അംഗം പി.വി ഗംഗാധരന്‍, അഡ്വ. എം വീരാന്‍കുട്ടി, കെ.സി അബു, െഅഡ്വ. പി.എം നിയാസ്, കെ. രാമചന്ദ്രന്‍, കെ.പി ബാബു, പി. മൊയ്തീന്‍, വി.എം ചന്ദ്രന്‍, മോയന്‍ കൊളക്കാടന്‍, എന്‍.പി രാധാകൃഷ്ണന്‍, കിണറ്റിങ്കര രാജന്‍, പ്രഭാകരന്‍ കണ്ണൂര്‍, പി. അശോകന്‍, കെ. ചന്ദ്രന്‍, യു.കെ രാജന്‍, സി.പി ഷണ്മുഖന്‍, വി. ബാലകൃഷ്ണന്‍, കരിഞ്ചാലില്‍ പ്രേമന്‍, അനില്‍കുമാര്‍ തലക്കുളത്തൂര്‍ സംബന്ധിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉമേഷന്‍ പുതിയാപ്പ സ്വാഗതവും എസ്.കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിച്ചെറിഞ്ഞ മാലിന്യം ഖജനാവിലെത്തിച്ചത് 8.89 കോടി രൂപ; കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്ത്

Kerala
  •  20 minutes ago
No Image

യുദ്ധ സാധ്യതയോ?; ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ് 

International
  •  an hour ago
No Image

'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'  ഡൊണാള്‍ഡ് ട്രംപ് 

International
  •  2 hours ago
No Image

ഫറോക്ക് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

Kerala
  •  3 hours ago
No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  3 hours ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  3 hours ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്  

National
  •  4 hours ago
No Image

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 hours ago