HOME
DETAILS

മുസ്‌ലിംവിരുദ്ധ പരാമര്‍ശം; കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കോടതിയില്‍ കീഴടങ്ങി

  
backup
May 07 2019 | 19:05 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d-3


പട്‌ന: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ കേന്ദ്രമന്ത്രിയും ബെഗുസരായിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിങ് കോടതിയില്‍ കീഴടങ്ങി. ബെഗുസരായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് താക്കൂര്‍ അമന്‍ കുമാര്‍ മുന്‍പാകെ കീഴടങ്ങിയ കേന്ദ്രമന്ത്രിയെ വൈകാതെ ജാമ്യത്തില്‍ വിട്ടു.


5,000 രൂപയുടെ രണ്ടു ബോണ്ടിന്‍മേലാണ് ജാമ്യം. തന്റെ മണ്ഡലപ്രചാരണത്തില്‍ പ്രസംഗിക്കവെ കഴിഞ്ഞമാസം 24നാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്. 'വന്ദേ മാതരം' എന്ന് പറയാത്തവര്‍ക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവര്‍ക്കും രാജ്യം ഒരിക്കലും മാപ്പുനല്‍കില്ല.


എന്റെ പൂര്‍വികരുടെ സംസ്‌കാരം സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി (ഖബര്‍) വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം- എന്നായിരുന്നു ഗിരിരാജിന്റെ പ്രസ്താവന. ബി.ജെ.പി നേതാവ് അമിത് ഷാ, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.


വര്‍ഗീയ പ്രസംഗം നടത്തിയ ഗിരിരാജിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷകക്ഷികളാണ് കമ്മിഷനു പരാതി നല്‍കിയത്. പരാതിയില്‍ നേരത്തെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസയച്ചിരുന്നു.
ഇതിനു ഗിരിരാജ് നല്‍കിയ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കമ്മിഷന്‍, അദ്ദേഹം പ്രഥമദൃഷ്ട്യാ തന്നെ പെരുമാറ്റചട്ട ലംഘനം നടത്തിയതായി വ്യക്തമാക്കുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിനെതിരെ ജില്ലാ ഭരണകൂടം കേസെടുത്തു. ഇന്ത്യന്‍ പീനല്‍ കോഡിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസുള്ളത്. ഇതോടെയാണ് അദ്ദേഹം ഇന്നലെ കോടതിയില്‍ കീഴടങ്ങാനെത്തിയത്.


ഈ പൊതുതെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടലംഘനം നടത്തിയതിന് കോടതിയില്‍ കീഴടങ്ങേണ്ടിവന്ന ആദ്യ രാഷ്ട്രീയക്കാരനാണ് വിവാദ പരാമര്‍ശങ്ങള്‍ പതിവാക്കിയ ഗിരിരാജ് സിങ്.


ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍ സി.പി.ഐക്കും തന്‍വീര്‍ ഹസന്‍ ആര്‍.ജെ.ഡിക്കും വേണ്ടി മല്‍സരിക്കുന്ന ബെഗുസരായിയില്‍ കടുത്ത ത്രികോണമല്‍സരമാണ് നടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  11 days ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  11 days ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  11 days ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  11 days ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  11 days ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  11 days ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  11 days ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  11 days ago
No Image

കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

റമദാന്‍ ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു

International
  •  11 days ago