HOME
DETAILS

വാദിയെ പ്രതിയാക്കാന്‍ യു.പി സര്‍ക്കാര്‍

  
Web Desk
October 04 2020 | 04:10 AM

%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81
 
 
ലക്‌നൗ: ഹത്രാസില്‍ ഉയര്‍ന്ന ജാതിക്കാരുടെ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരേ നടപടിയുമായി യു.പി സര്‍ക്കാര്‍. സര്‍ക്കാരിന്റെയും പൊലിസിന്റെയും സമ്മര്‍ദങ്ങള്‍ക്കു കുടുംബം വഴങ്ങാതിരുന്നതോടെ, ഇരയുടെ ബന്ധുക്കളെ നുണപരിശോധനയ്ക്കു വിധേയമാക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേയും കുടുംബത്തെ സമ്മര്‍ദത്തിലാക്കി പൊലിസും അധികൃതരും രംഗത്തെത്തിയിരുന്നു.
19കാരി ക്രൂരബലാത്സംഗത്തിനിരയാകുകയും, നാവുമുറിച്ചതടക്കമുള്ള ക്രൂരതകള്‍ക്കു ശേഷം വഴിയില്‍ തള്ളപ്പെടുകയും പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയില്‍വച്ച് മരിക്കുകയുമായിരുന്നു. എന്നാല്‍, തുടക്കത്തിലേ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ പൊലിസ് ശ്രമിച്ചത് വിവാദമായിരുന്നു. 
ബന്ധുക്കളെ കാണിക്കാതെ പൊലിസ്തന്നെ ബലമായി മൃതദേഹം സംസ്‌കരിച്ചതോടെ രാജ്യമാകെ പ്രതിഷേധം ആളിക്കത്തി. ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹത്രാസിലേക്കു പുറപ്പെട്ടെങ്കിലും യു.പി അതിര്‍ത്തിയില്‍ പൊലിസ് തടയുകയും രാഹുലിനെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ, പ്രതിഷേധം വ്യാപിച്ചു. യു.പി സര്‍ക്കാര്‍ സമ്മര്‍ദത്തിലായതോടെ എസ്.പിയടക്കം അഞ്ചു പൊലിസുകാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. 
തുടര്‍ന്നായിരുന്നു പൊലിസുകാര്‍, ഇരയുടെ കുടുംബം, പ്രതികള്‍ എന്നിവരെ നുണപരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, ഇരയുടെ കുടുംബത്തെ നുണപരിശോധനയ്ക്കു വിധേയമാക്കുന്നതിനെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്.
കഴിഞ്ഞ ദിവസം ഹത്രാസിലേക്കു പുറപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ദേരക് ഒബ്രിയാനെയും ഒട്ടേറെ മാധ്യമപ്രവര്‍ത്തകരെയും പൊലിസ് തടഞ്ഞിരുന്നു. ഒബ്രിയാനെയും തള്ളിവീഴ്ത്തിയിരുന്നു. ഇരയുടെ കുടുംബത്തെ ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  2 minutes ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  32 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  an hour ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  2 hours ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago