HOME
DETAILS

എല്‍.ടി.ടി.ഇയുടെ പേരില്‍ ഹിന്ദുമതം പ്രതിസ്ഥാനത്തുവരുന്നില്ല; പിന്നെയെന്തിന് ഭീകരതയുമായി ഇസ്‌ലാമിനെ ബന്ധിപ്പിക്കണം? ഉച്ചകോടിയില്‍ ഒ.ഐ.സിയുടെ ഉത്തരവാദിത്വം എണ്ണിപ്പറഞ്ഞ് ഇമ്രാന്‍ ഖാന്‍

  
backup
June 03, 2019 | 5:03 AM

tackling-islamophobia-focal-point-of-pm-imrans-maiden-speech-at-oic-03-06-2019

 


മക്ക: ഭീകരപ്രവര്‍ത്തനവുമായി ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തമിഴ്പുലികള്‍ നടത്തിവരുന്ന ബോംബിങ്ങിന്റെ പേരില്‍ ആരും ഹിന്ദുമതത്തെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നില്ല. അതു പോലെ ലോകമഹായുദ്ധത്തിനിടയാക്കിയ അമേരിക്കയിലെ പോള്‍ഹാര്‍ബറില്‍ ബോംബിട്ട ജപ്പാന്റെ നടപടിയെയും ആരും മതവുമായി ബന്ധിപ്പിക്കുന്നില്ല. പക്ഷേ, എന്തുകൊണ്ടാണ് ഏരെങ്കിലും ചെയ്യുന്ന ആക്രമണങ്ങളെ ഇസ്‌ലാമുമായി ബന്ധിപ്പിക്കുന്നത്- ഇമ്രാന്‍ ഖാന്‍ ചോദിച്ചു. മക്കയില്‍ മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഖാന്‍.

ഉച്ചകോടിയില്‍ ഒ.ഐ.സിയുടെ ഉത്തരവാദിത്വങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസാരിച്ച ഇമ്രാന്‍ഖാന് ഏറെ കൈയടിയും ലഭിച്ചു. മുസ്‌ലിം രാജ്യങ്ങളുടെ നേതൃത്വം എന്ന നിലക്ക് ഒ.ഐ.സിക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന് ഭീകരതയുമായി യാതൊരു ബന്ധവുമില്ലെന്നു സ്ഥാപിക്കുന്നതില്‍ മുസ്‌ലിം ലോകം പരാജയപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാചകനെ അവഹേളിക്കുന്ന പല സംഭവങ്ങളുണ്ടായത് ഒ.ഐ.സിയുടെ പരാജയമാണ്. നമ്മുടെ പരിശുദ്ധ പ്രവാചകന്‍ പഠിപ്പിച്ച സ്‌നേഹവും ഇഷ്ടവും ആദരവും പടിഞ്ഞാറിന് പകര്‍ന്നുകൊടുക്കാന്‍ നമുക്കായില്ല. ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇസ്‌ലാംഭീതിക്ക് വിധേയരായി കഴിഞ്ഞു. മിതവാദ മുസ്ലിമിനും തീവ്രമുസ്ലിമിനും ഇടയിലുള്ള വ്യത്യാസം എന്തെന്ന് പടിഞ്ഞാറിനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. 100 കോടിയിലേറെ വരുന്ന മുസ്ലിം സമൂഹത്തെ ആദരിക്കാനും അവരുടെ വികാരങ്ങളെ മനസിലാക്കാനും രാജ്യാന്തരസമൂഹം തയാറാവേണ്ടിയിരിക്കുന്നു.

മുസ്ലിം ലോകം ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും കൂടുതല്‍ ശ്രദ്ധനല്‍കേണ്ട സമയാണിത്. മികവുറ്റ വിദ്യാഭ്യാസം നല്‍കുന്നതിനും ഗുണനിലവാരുമുള്ള സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനും നാം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ മുസ്ലിം ലോകം ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. ഈ വിഷയങ്ങളെല്ലാം ഏറ്റവുമധികം ഉയരേണ്ടത് ഇതുപോലുള്ള കൂട്ടായ്മകളിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ ഫലസ്തീന്‍, കശ്മീര്‍ വിഷയങ്ങളും ഖാന്‍ പരാമര്‍ശിച്ചു. ഇരുരാജ്യങ്ങള്‍ എന്ന പരിഹാരമാണ് പശ്ചിമേഷ്യയില്‍ വേണ്ടതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കശ്മീരികള്‍ക്ക് അവരുടെ ഭാവിനിര്‍ണയിക്കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  10 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  10 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  10 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  10 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  10 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  10 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  10 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  10 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  10 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  10 days ago