HOME
DETAILS

എല്‍.ടി.ടി.ഇയുടെ പേരില്‍ ഹിന്ദുമതം പ്രതിസ്ഥാനത്തുവരുന്നില്ല; പിന്നെയെന്തിന് ഭീകരതയുമായി ഇസ്‌ലാമിനെ ബന്ധിപ്പിക്കണം? ഉച്ചകോടിയില്‍ ഒ.ഐ.സിയുടെ ഉത്തരവാദിത്വം എണ്ണിപ്പറഞ്ഞ് ഇമ്രാന്‍ ഖാന്‍

  
backup
June 03, 2019 | 5:03 AM

tackling-islamophobia-focal-point-of-pm-imrans-maiden-speech-at-oic-03-06-2019

 


മക്ക: ഭീകരപ്രവര്‍ത്തനവുമായി ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തമിഴ്പുലികള്‍ നടത്തിവരുന്ന ബോംബിങ്ങിന്റെ പേരില്‍ ആരും ഹിന്ദുമതത്തെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നില്ല. അതു പോലെ ലോകമഹായുദ്ധത്തിനിടയാക്കിയ അമേരിക്കയിലെ പോള്‍ഹാര്‍ബറില്‍ ബോംബിട്ട ജപ്പാന്റെ നടപടിയെയും ആരും മതവുമായി ബന്ധിപ്പിക്കുന്നില്ല. പക്ഷേ, എന്തുകൊണ്ടാണ് ഏരെങ്കിലും ചെയ്യുന്ന ആക്രമണങ്ങളെ ഇസ്‌ലാമുമായി ബന്ധിപ്പിക്കുന്നത്- ഇമ്രാന്‍ ഖാന്‍ ചോദിച്ചു. മക്കയില്‍ മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഖാന്‍.

ഉച്ചകോടിയില്‍ ഒ.ഐ.സിയുടെ ഉത്തരവാദിത്വങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസാരിച്ച ഇമ്രാന്‍ഖാന് ഏറെ കൈയടിയും ലഭിച്ചു. മുസ്‌ലിം രാജ്യങ്ങളുടെ നേതൃത്വം എന്ന നിലക്ക് ഒ.ഐ.സിക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന് ഭീകരതയുമായി യാതൊരു ബന്ധവുമില്ലെന്നു സ്ഥാപിക്കുന്നതില്‍ മുസ്‌ലിം ലോകം പരാജയപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാചകനെ അവഹേളിക്കുന്ന പല സംഭവങ്ങളുണ്ടായത് ഒ.ഐ.സിയുടെ പരാജയമാണ്. നമ്മുടെ പരിശുദ്ധ പ്രവാചകന്‍ പഠിപ്പിച്ച സ്‌നേഹവും ഇഷ്ടവും ആദരവും പടിഞ്ഞാറിന് പകര്‍ന്നുകൊടുക്കാന്‍ നമുക്കായില്ല. ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇസ്‌ലാംഭീതിക്ക് വിധേയരായി കഴിഞ്ഞു. മിതവാദ മുസ്ലിമിനും തീവ്രമുസ്ലിമിനും ഇടയിലുള്ള വ്യത്യാസം എന്തെന്ന് പടിഞ്ഞാറിനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. 100 കോടിയിലേറെ വരുന്ന മുസ്ലിം സമൂഹത്തെ ആദരിക്കാനും അവരുടെ വികാരങ്ങളെ മനസിലാക്കാനും രാജ്യാന്തരസമൂഹം തയാറാവേണ്ടിയിരിക്കുന്നു.

മുസ്ലിം ലോകം ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും കൂടുതല്‍ ശ്രദ്ധനല്‍കേണ്ട സമയാണിത്. മികവുറ്റ വിദ്യാഭ്യാസം നല്‍കുന്നതിനും ഗുണനിലവാരുമുള്ള സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനും നാം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ മുസ്ലിം ലോകം ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. ഈ വിഷയങ്ങളെല്ലാം ഏറ്റവുമധികം ഉയരേണ്ടത് ഇതുപോലുള്ള കൂട്ടായ്മകളിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ ഫലസ്തീന്‍, കശ്മീര്‍ വിഷയങ്ങളും ഖാന്‍ പരാമര്‍ശിച്ചു. ഇരുരാജ്യങ്ങള്‍ എന്ന പരിഹാരമാണ് പശ്ചിമേഷ്യയില്‍ വേണ്ടതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കശ്മീരികള്‍ക്ക് അവരുടെ ഭാവിനിര്‍ണയിക്കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  2 days ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  2 days ago
No Image

ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ​ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്

uae
  •  2 days ago
No Image

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

Kerala
  •  2 days ago
No Image

അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് 

National
  •  2 days ago
No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  2 days ago
No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  2 days ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  2 days ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  2 days ago
No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  2 days ago