HOME
DETAILS

മനാഫ് വധം: പി.വി അന്‍വറിനെതിരേ കേസെടുക്കണമെന്ന് കുടുംബം

  
Web Desk
September 14 2018 | 19:09 PM

%e0%b4%ae%e0%b4%a8%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86

 

മലപ്പുറം: എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കണമെന്നു മനാഫിന്റെ കുടുംബാംഗങ്ങള്‍. എം.എല്‍.എയുടെ സഹോദരിപുത്രന്‍മാരും കേസിലെ ഒന്നും മൂന്നും പ്രതികളുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ശഫീഖ് (49), ഷെരീഫ് (51) എന്നിവര്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയുകയാണ്. ഇവര്‍ പലതവണ നാട്ടില്‍ വന്നുപോയിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ലെന്നും മനാഫിന്റെ കുടുംബം ആരോപിച്ചു.
1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വച്ചു മനാഫ് കൊല്ലപ്പെട്ടത്. 23 വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന് ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു മനാഫിന്റെ സഹോദരന്‍ അബ്ദുറസാഖ് മഞ്ചേരി ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈ 25നു കോടതി ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഇതിനു ശേഷം എളമരം ചെറുവായൂര്‍ പയ്യനാട്ടുതൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ കഴിഞ്ഞ മാസം കോടതിയില്‍ കീഴടങ്ങി. 26 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 21 പേരെ കോടതി വെറുതെവിടുകയും ഒരാള്‍ വിചാരണാ സമയത്തു മരണപ്പെടുകയും ചെയ്തിരുന്നു.
കോടതി ഉത്തരവുണ്ടായിട്ടും പ്രതികള്‍ക്കെതിരേ ലുക്ഔട്ട് നോട്ടിസിറക്കാന്‍ പോലും തയാറായിട്ടില്ലെന്നാരോപിച്ച കുടുംബാംഗങ്ങള്‍, പ്രതികളെ പിടികൂടാന്‍ മുന്‍ ഡി.ജി.പി സെന്‍കുമാറും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ പ്രതികളെ ഉള്‍പ്പെടുത്താത്തതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ മനാഫിന്റെ സഹോദരങ്ങളായ പി.പി അബ്ദുറസാഖ്, പി.പി മന്‍സൂര്‍, സഹോദരി പി.പി ഫാത്വിമ, പിതൃസഹോദരന്‍ പി.പി അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

National
  •  5 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  5 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  5 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  5 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  5 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  5 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  5 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  5 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  5 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  5 days ago