HOME
DETAILS

മനാഫ് വധം: പി.വി അന്‍വറിനെതിരേ കേസെടുക്കണമെന്ന് കുടുംബം

  
Web Desk
September 14 2018 | 19:09 PM

%e0%b4%ae%e0%b4%a8%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86

 

മലപ്പുറം: എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കണമെന്നു മനാഫിന്റെ കുടുംബാംഗങ്ങള്‍. എം.എല്‍.എയുടെ സഹോദരിപുത്രന്‍മാരും കേസിലെ ഒന്നും മൂന്നും പ്രതികളുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ശഫീഖ് (49), ഷെരീഫ് (51) എന്നിവര്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയുകയാണ്. ഇവര്‍ പലതവണ നാട്ടില്‍ വന്നുപോയിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ലെന്നും മനാഫിന്റെ കുടുംബം ആരോപിച്ചു.
1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വച്ചു മനാഫ് കൊല്ലപ്പെട്ടത്. 23 വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന് ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു മനാഫിന്റെ സഹോദരന്‍ അബ്ദുറസാഖ് മഞ്ചേരി ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈ 25നു കോടതി ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഇതിനു ശേഷം എളമരം ചെറുവായൂര്‍ പയ്യനാട്ടുതൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ കഴിഞ്ഞ മാസം കോടതിയില്‍ കീഴടങ്ങി. 26 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 21 പേരെ കോടതി വെറുതെവിടുകയും ഒരാള്‍ വിചാരണാ സമയത്തു മരണപ്പെടുകയും ചെയ്തിരുന്നു.
കോടതി ഉത്തരവുണ്ടായിട്ടും പ്രതികള്‍ക്കെതിരേ ലുക്ഔട്ട് നോട്ടിസിറക്കാന്‍ പോലും തയാറായിട്ടില്ലെന്നാരോപിച്ച കുടുംബാംഗങ്ങള്‍, പ്രതികളെ പിടികൂടാന്‍ മുന്‍ ഡി.ജി.പി സെന്‍കുമാറും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ പ്രതികളെ ഉള്‍പ്പെടുത്താത്തതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ മനാഫിന്റെ സഹോദരങ്ങളായ പി.പി അബ്ദുറസാഖ്, പി.പി മന്‍സൂര്‍, സഹോദരി പി.പി ഫാത്വിമ, പിതൃസഹോദരന്‍ പി.പി അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  2 minutes ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  2 minutes ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  10 minutes ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  22 minutes ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  27 minutes ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  34 minutes ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  an hour ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  an hour ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  an hour ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  2 hours ago