HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ നീട്ടിവയ്ക്കില്ല

  
backup
June 09, 2019 | 5:57 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-138


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ഥികളോടുള്ള ദ്രോഹ നടപടികള്‍ തുടരുന്നതായി ആക്ഷേപം. ഇന്ന് മുതല്‍ നടക്കുന്ന സര്‍ലകലാശാല നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ നീട്ടിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.


കാലിക്കറ്റ് സര്‍വകലാശാലയുടെ പരിധിയില്‍പ്പെടുന്ന കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സര്‍വകലാശാലയിലെത്തി വി.സിക്ക് നിവേദനം നല്‍കുകയും അനുകൂല മറുപടി ലഭിക്കാത്തതിനാല്‍ സര്‍വകലാശാലാ ഭരണ കാര്യാലയം ഉപരോധിക്കുകയും ചെയ്തിരുന്നു. അക്കാദമിക് കലണ്ടറിന് വിരുദ്ധമായി പരീക്ഷ നേരത്തെയാണ് നടത്തുന്നത്.
യൂനിവേഴ്‌സിറ്റി അക്കാദമിക് കലണ്ടര്‍ പ്രകാരം ഈമാസം 20 മുതലാണ് നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ തുടങ്ങേണ്ടതെന്നും പത്ത് ദിവസം മുന്‍പ് തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ തിയറി, ലാബ് സിലബസുകള്‍ പൂര്‍ത്തീകരിക്കാനാകില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഓഗസ്റ്റ് അവസാനവാരത്തില്‍ തുടങ്ങിയ പി.ജി കോഴ്‌സ് ഈമാസം അവസാനിപ്പിക്കുമ്പോള്‍ നാലാം സെമസ്റ്ററിലെ 90 ല്‍ 50 അക്കാദമിക ദിനങ്ങള്‍ മാത്രമേ വിദ്യാര്‍ഥികള്‍ ലഭിക്കൂ. 2018 അധ്യയന വര്‍ഷത്തില്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്ററില്‍ തന്നെ പ്രൊജക്ട് വര്‍ക്ക് തുടങ്ങാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ 2017 ബാച്ചിന് അവസരം ലഭിക്കാത്തതിനാല്‍ പ്രൊജക്ട് വര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ വേണ്ടത്ര സാവകാശം ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.


മാത്രമല്ല യൂനിവേഴ്‌സിറ്റിക്ക് പുറത്ത് പ്രൊജക്ട് ചെയ്ത പലരുടെയും വര്‍ക്ക് അവസാനിച്ചത് ജൂണ്‍ ആദ്യ വാരത്തിലുമാണ്. എന്നാല്‍ ഒന്നാം സെമസ്റ്റര്‍ പി.ജി ക്ലാസുകള്‍ ജൂണ്‍ 17 ന് ആരംഭിക്കേണ്ടതുണ്ടെന്നും ആയതിനാല്‍ ഫൈനല്‍ ബാച്ചുകാരുടെ പരീക്ഷ നീട്ടാന്‍ നിര്‍വാഹമില്ലെന്നുമാണ് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  7 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  7 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  7 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  7 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  7 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  7 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  7 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  7 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  7 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  7 days ago