HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ നീട്ടിവയ്ക്കില്ല

  
backup
June 09, 2019 | 5:57 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-138


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ഥികളോടുള്ള ദ്രോഹ നടപടികള്‍ തുടരുന്നതായി ആക്ഷേപം. ഇന്ന് മുതല്‍ നടക്കുന്ന സര്‍ലകലാശാല നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ നീട്ടിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.


കാലിക്കറ്റ് സര്‍വകലാശാലയുടെ പരിധിയില്‍പ്പെടുന്ന കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സര്‍വകലാശാലയിലെത്തി വി.സിക്ക് നിവേദനം നല്‍കുകയും അനുകൂല മറുപടി ലഭിക്കാത്തതിനാല്‍ സര്‍വകലാശാലാ ഭരണ കാര്യാലയം ഉപരോധിക്കുകയും ചെയ്തിരുന്നു. അക്കാദമിക് കലണ്ടറിന് വിരുദ്ധമായി പരീക്ഷ നേരത്തെയാണ് നടത്തുന്നത്.
യൂനിവേഴ്‌സിറ്റി അക്കാദമിക് കലണ്ടര്‍ പ്രകാരം ഈമാസം 20 മുതലാണ് നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ തുടങ്ങേണ്ടതെന്നും പത്ത് ദിവസം മുന്‍പ് തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ തിയറി, ലാബ് സിലബസുകള്‍ പൂര്‍ത്തീകരിക്കാനാകില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഓഗസ്റ്റ് അവസാനവാരത്തില്‍ തുടങ്ങിയ പി.ജി കോഴ്‌സ് ഈമാസം അവസാനിപ്പിക്കുമ്പോള്‍ നാലാം സെമസ്റ്ററിലെ 90 ല്‍ 50 അക്കാദമിക ദിനങ്ങള്‍ മാത്രമേ വിദ്യാര്‍ഥികള്‍ ലഭിക്കൂ. 2018 അധ്യയന വര്‍ഷത്തില്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്ററില്‍ തന്നെ പ്രൊജക്ട് വര്‍ക്ക് തുടങ്ങാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ 2017 ബാച്ചിന് അവസരം ലഭിക്കാത്തതിനാല്‍ പ്രൊജക്ട് വര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ വേണ്ടത്ര സാവകാശം ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.


മാത്രമല്ല യൂനിവേഴ്‌സിറ്റിക്ക് പുറത്ത് പ്രൊജക്ട് ചെയ്ത പലരുടെയും വര്‍ക്ക് അവസാനിച്ചത് ജൂണ്‍ ആദ്യ വാരത്തിലുമാണ്. എന്നാല്‍ ഒന്നാം സെമസ്റ്റര്‍ പി.ജി ക്ലാസുകള്‍ ജൂണ്‍ 17 ന് ആരംഭിക്കേണ്ടതുണ്ടെന്നും ആയതിനാല്‍ ഫൈനല്‍ ബാച്ചുകാരുടെ പരീക്ഷ നീട്ടാന്‍ നിര്‍വാഹമില്ലെന്നുമാണ് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു റയൽ മാഡ്രിഡ് കളിക്കാരനായിരുന്നെങ്കിൽ 2023-ലെ ബാലൺ ഡി'ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് പകരം അവന് ലഭിക്കുമായിരുന്നു'; ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ

Football
  •  19 hours ago
No Image

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന വാർത്താസമ്മേളനം നാളെ; രാജ്യവ്യാപക എസ്‌ഐആർ തീയതി പ്രഖ്യാപിച്ചേക്കും

National
  •  19 hours ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കുമെന്ന സൂചന നൽകി സഊദി ഉന്നത ഉദ്യോ​ഗസ്ഥൻ: ആരാണ് തുർക്കി അൽ-ഷെയ്ഖ്; ഓൾഡ് ട്രാഫോർഡിലേക്ക് ഉറ്റുനോക്കി ലോകം

Saudi-arabia
  •  20 hours ago
No Image

യുവതിയുടെ മൃതദേഹം പൊലിസ് സ്റ്റേഷന് സമീപത്ത്; കൊലപാതകം ദൃശ്യം സിസിടിവിയിൽ, കാമുകനായി തെരച്ചിൽ

crime
  •  20 hours ago
No Image

'അദ്ദേഹം ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്'; ശ്രേയസ് അയ്യർക്ക് മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ വമ്പൻ പ്രശംസ

Cricket
  •  21 hours ago
No Image

ആശങ്കയിലായി യുഎഇയിലെ കേരള സിലബസ് വിദ്യാര്‍ഥികള്‍; അധ്യയനം ആരംഭിച്ച് 7 മാസം പിന്നിട്ടിട്ടും പുസ്തകങ്ങള്‍ എത്തിയില്ല

uae
  •  21 hours ago
No Image

'നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും'; മമ്മൂട്ടിക്കും മോഹൻലാലിനും കമൽഹാസനും കത്ത്; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് ആശാ വർക്കേഴ്സ്

Kerala
  •  21 hours ago
No Image

വിപിഎൻ ഉപയോ​ഗത്തിൽ യുഎഇ ബഹുദൂരം മുന്നിൽ; രാജ്യത്ത് ഇത് നിയമവിരുദ്ധമോ?

uae
  •  21 hours ago
No Image

കൊച്ചു കുഞ്ഞിന് മുന്നിൽ ഇട്ട് തീവ്ര ശബ്ദമുള്ള പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത വീട്ടുകാർക്ക് മ‍ർദ്ദനം, സ്ത്രീകൾക്ക് പീഡനം; അറസ്റ്റ്

crime
  •  21 hours ago
No Image

ദുബൈയിലെ ഗതാഗത വികസനം: പ്രോപ്പർട്ടികളുടെ വിലയിൽ 16% വരെ വർധന; കൂടുതൽ വർധനവ് ഈ പ്രദേശങ്ങളിൽ

uae
  •  a day ago