HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ നീട്ടിവയ്ക്കില്ല

  
backup
June 09, 2019 | 5:57 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-138


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ഥികളോടുള്ള ദ്രോഹ നടപടികള്‍ തുടരുന്നതായി ആക്ഷേപം. ഇന്ന് മുതല്‍ നടക്കുന്ന സര്‍ലകലാശാല നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ നീട്ടിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.


കാലിക്കറ്റ് സര്‍വകലാശാലയുടെ പരിധിയില്‍പ്പെടുന്ന കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സര്‍വകലാശാലയിലെത്തി വി.സിക്ക് നിവേദനം നല്‍കുകയും അനുകൂല മറുപടി ലഭിക്കാത്തതിനാല്‍ സര്‍വകലാശാലാ ഭരണ കാര്യാലയം ഉപരോധിക്കുകയും ചെയ്തിരുന്നു. അക്കാദമിക് കലണ്ടറിന് വിരുദ്ധമായി പരീക്ഷ നേരത്തെയാണ് നടത്തുന്നത്.
യൂനിവേഴ്‌സിറ്റി അക്കാദമിക് കലണ്ടര്‍ പ്രകാരം ഈമാസം 20 മുതലാണ് നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ തുടങ്ങേണ്ടതെന്നും പത്ത് ദിവസം മുന്‍പ് തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ തിയറി, ലാബ് സിലബസുകള്‍ പൂര്‍ത്തീകരിക്കാനാകില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഓഗസ്റ്റ് അവസാനവാരത്തില്‍ തുടങ്ങിയ പി.ജി കോഴ്‌സ് ഈമാസം അവസാനിപ്പിക്കുമ്പോള്‍ നാലാം സെമസ്റ്ററിലെ 90 ല്‍ 50 അക്കാദമിക ദിനങ്ങള്‍ മാത്രമേ വിദ്യാര്‍ഥികള്‍ ലഭിക്കൂ. 2018 അധ്യയന വര്‍ഷത്തില്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്ററില്‍ തന്നെ പ്രൊജക്ട് വര്‍ക്ക് തുടങ്ങാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ 2017 ബാച്ചിന് അവസരം ലഭിക്കാത്തതിനാല്‍ പ്രൊജക്ട് വര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ വേണ്ടത്ര സാവകാശം ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.


മാത്രമല്ല യൂനിവേഴ്‌സിറ്റിക്ക് പുറത്ത് പ്രൊജക്ട് ചെയ്ത പലരുടെയും വര്‍ക്ക് അവസാനിച്ചത് ജൂണ്‍ ആദ്യ വാരത്തിലുമാണ്. എന്നാല്‍ ഒന്നാം സെമസ്റ്റര്‍ പി.ജി ക്ലാസുകള്‍ ജൂണ്‍ 17 ന് ആരംഭിക്കേണ്ടതുണ്ടെന്നും ആയതിനാല്‍ ഫൈനല്‍ ബാച്ചുകാരുടെ പരീക്ഷ നീട്ടാന്‍ നിര്‍വാഹമില്ലെന്നുമാണ് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  6 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  6 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  6 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  6 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  6 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  6 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  6 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  6 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  6 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  6 days ago