കുട്ടികളെ മതസ്ഥാപനങ്ങളില്‍ അയക്കുന്നതിന് ഇളവുനല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: കുട്ടികളെ യതീംഖാനകളുള്‍പ്പടെയുള്ള മതസ്ഥാപനങ്ങളില്‍ പഠനത്തിന് അയക്കുന്നതിനുണ്ടായിരുന്ന കര്‍ശന മാര്‍ഗനിര്‍ദേശങ്ങളില്‍ ഉളവുമായി സംസ്ഥാന സര്‍ക്കാര്‍.
ബാലനീതി നിയമപ്രകാരം കുട്ടികളെ സ്ഥാപനങ്ങളില്‍ സംരക്ഷണത്തിനായി അയക്കുന്നതില്‍ മതപഠനം നടത്തുന്ന യതീംഖാനകള്‍ ഉള്‍പ്പെടെയുള്ള മതസ്ഥാപനങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
കൊവിഡ് സാഹചര്യത്തില്‍ വീട്ടിലേക്കയച്ച കുട്ടികള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും കിട്ടിയിരുന്നത് കൊണ്ട് അത്തരത്തിലുള്ള കുട്ടികളെ വീണ്ടും സ്ഥാപനങ്ങളിലേക്കയക്കുന്നത് ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു കുട്ടികളെ സ്ഥാപന സംരക്ഷണത്തിന് അയക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ജൂണ്‍ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
എന്നാല്‍ മതസ്ഥാപനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് യതീംഖാനകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കി സാമൂഹ്യനീതി വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഒരു കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുന്നതിനായി ശിശുസംരക്ഷണ സമിതി നല്കുന്ന ഉത്തരവ് പ്രകാരം കുട്ടിയെ മൂന്നു വര്‍ഷത്തേക്ക് വീണ്ടും പ്രവേശിപ്പിക്കാന്‍ പുതിയ ഉത്തരവ് ആവശ്യമില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
കേരളത്തിലെ യതീംഖാനകള്‍ക്ക് ബാലനീതി നിയമം നടപ്പിലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ സമസ്ത 2017ല്‍ സുപ്രീംകോടതിയെ സമീപിക്കുകയും ഇടക്കാല അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.
ഈ ഹര്‍ജിയില്‍ അന്തിമവാദം നടന്നു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് ആറ് വയസ്സുകാരിക്ക് പരിക്ക്; അമിതവേഗതയെന്ന് പരാതി, ഡ്രൈവർ അറിഞ്ഞില്ല
Kerala
• 2 days agoബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം 12 ടണിലധികം പുകയില പിടികൂടി
bahrain
• 2 days agoഗുളികയും കിറ്റുമില്ല; പെൻഷനും മുടങ്ങി: സംസ്ഥാനത്ത് അരിവാൾ രോഗികൾ കടുത്ത ദുരിതത്തിൽ
Kerala
• 2 days agoഷാർജയിൽ റമദാൻ ഭക്ഷ്യ പെർമിറ്റുകൾ നൽകിത്തുടങ്ങി; പ്രദർശനത്തിനും പാചകത്തിനും കർശന നിയമങ്ങൾ, ഫീസ് വിവരങ്ങൾ ഇങ്ങനെ
uae
• 2 days agoമസ്കറ്റില്‍ റഷ്യന്‍ വസന്തകാല ആഘോഷം; മസ്ലേനിറ്റ്സാ ഉത്സവം ശ്രദ്ധേയമായി
oman
• 2 days agoകലോത്സവ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സര്‍വ്വകലാശാലയിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്; യൂണിയന് അസാധുവാക്കി വിസി
Kerala
• 2 days agoടി20 ലോകകപ്പിൽ മലയാളി കൊടുങ്കാറ്റ്; കിവികൾക്കെതിരെ തകർത്തടിച്ച് കണ്ണൂർക്കാരൻ
uae
• 2 days agoമസ്കത്ത് വിമാനത്താവളത്തില്‍ മരിജ്വാന പിടികൂടി; ഏഷ്യന്‍ വനിത അറസ്റ്റില്‍
oman
• 2 days agoവാട്ട്സ്ആപ്പ് വെബിലും ഇനി വീഡിയോ കോൾ ചെയ്യാം; യുഎഇയിലും ഈ ഫീച്ചർ പ്രവർത്തിക്കുമോ?
uae
• 2 days agoയാത്രക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട നഗരങ്ങൾ ഇവ; വെളിപ്പെടുത്തലുമായി എമിറേറ്റ്സ് അധികൃതർ
uae
• 2 days agoകേരള സര്‍വകലാശാല വി.സിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം, അറസ്റ്റ്; യൂണിയന് അസാധുവാക്കി വി.സി
Kerala
• 2 days ago' ഒറ്റുകാരുടേതല്ല, പോരാളുകളുടേതാണ് ചരിത്രം'; പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെതിരെ ബാനര്‍
Kerala
• 2 days agoമോദിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍: 'ദി വയറി'ന്റെ ഇന്‍സ്റ്റഗ്രാം, എക്സ്,ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു, നടപടി രണ്ട് മണിക്കൂര്‍ നേരത്തേക്ക്
National
• 2 days agoതീരുവ 19 ശതമാനമാക്കി കുറച്ചു, ടെക്സ്റ്റൈല്‍ മേഖലയില്‍ ഇളവ്; യു.എസ്- ബംഗ്ലാദേശ് വ്യാപാരക്കരാര്‍
International
• 2 days agoമുകുന്ദ് നരവനെയുടെ ആത്മകഥ ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പബ്ലിഷിങ് കമ്പനി; നിലവില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ പകര്‍പ്പവകാശ ലംഘനം, നിയമ നടപടി സ്വീകരിക്കും
National
• 2 days agoലൈംഗികാതിക്രമക്കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം, നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍
Kerala
• 2 days agoമസ്കത്ത് - ചെന്നൈ റൂട്ടിൽ സീസണൽ സർവീസുമായി ഇൻഡിഗോ; മേയ് മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും, മലയാളികൾക്കും അനുഗ്രഹം
oman
• 2 days ago'5 പന്തിൽ 440' ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സ്കോട്ലാൻഡ് താരം
Cricket
• 2 days ago'ഡിഗ്രി മുതല്‍ റാങ്ക് ഹോള്‍ഡര്‍, പി.എസ്.സിക്കും ഒന്നാം റാങ്ക്, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിയമനമില്ല; എന്തിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പഠിച്ചതെന്ന് തോന്നിപ്പോവുന്നു' മലപ്പുറത്തുകാരി റഷീദ പറയുന്നു
റാങ്ക് ലിസ്റ്റിന്റെ കാലാവധി ഫെബ്രു. ഏഴിന് അവസാനിച്ചു