HOME
DETAILS

ഒന്നാം പ്രതി എസ്.ഐ. സാബുവിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി

  
backup
July 09, 2019 | 8:36 PM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%b8%e0%b4%be%e0%b4%ac%e0%b5%81%e0%b4%b5%e0%b4%bf

 

തൊടുപുഴ: രാജ്കുമാര്‍ കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ. കെ.എ. സാബുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി.
നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനിലെ ജയില്‍ മുറികള്‍, വിശ്രമമുറി, എസ്.ഐയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറികള്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ഇന്ന് വൈകുന്നേരം ആറു വരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ഈ മാസം മൂന്നിനാണ് കെ.എ.സാബുവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ദേവികുളം സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.
ഇന്നലെ രാവിലെയാണ് പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
ഉച്ചയോടെ സാബുവിനെ നെടുങ്കണ്ടം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ എത്തിച്ചു.
പൊലിസുകാര്‍ നല്‍കിയിരിക്കുന്ന മൊഴിയും സാബുവിന്റെ മൊഴിയുമായി താരതമ്യം ചെയ്തുവരികയാണ് ക്രൈംബ്രാഞ്ച്. മര്‍ദനത്തില്‍ സാബുവിന്റെ പങ്ക് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.
കസ്റ്റഡി മരണക്കേസിലെ രണ്ടും മൂന്നും പ്രതികളെ പീരുമേട് കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ സി.ബി.റെജിമോന്‍, സി.പി.ഒ ഡ്രൈവര്‍ പി.എസ്.നിയാസ് എന്നിവരെയാണ് എട്ടു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇവരെ പീരുമേട് സബ് ജയില്‍ ഒഴിവാക്കി ദേവികുളം സബ് ജയിലിലേക്ക് മാറ്റി. സാബുവിനെയും റെജിമോന്‍, നിയാസ് എന്നിവരെയും ക്രൈംബ്രഞ്ച് ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായാണ് സൂചന.
നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാരുടെ വിശ്രമ മുറിയില്‍ എസ്.ഐ സാബു രാജ്കുമാറിനെ മര്‍ദിച്ചപ്പോള്‍ ഇരുവരും ഒപ്പമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
വരും ദിവസങ്ങളില്‍ വനിതാ പൊലിസ് ഉള്‍പ്പെടെ അഞ്ചു പേരുടെകൂടി അറസ്റ്റ് ഉണ്ടായേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠനം പാതിവഴിയിൽ മുടങ്ങി, ശരീരം പകുതിയും വൈകല്യത്തിന്റെ പിടിയിൽ; സ്കൂട്ടറിൽ ബസിടിച്ചു ഗുരുതരമായി പരുക്കേറ്റ സംഭവം; യുവാവിന് 1.62 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

National
  •  9 hours ago
No Image

പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: കേരളത്തിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; 6 ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  9 hours ago
No Image

കുട്ടികളുടെ മരുന്നുപയോ​ഗം ജീവന് ഭീഷണി; യുഎഇയിലെ സ്കൂളുകൾ മരുന്നുകൾ നിയന്ത്രിക്കാൻ കാരണമിത്

uae
  •  9 hours ago
No Image

'മരിച്ചെന്ന്' പഞ്ചായത്ത്; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ജീവിച്ചിരിക്കുന്നയാൾക്ക് നോട്ടീസ്

Kerala
  •  10 hours ago
No Image

അവനാണ് യഥാർത്ഥ ഭീഷണി, വിജയശില്പി!; ഡെർബി വിജയത്തിന് പിന്നാലെ ക്യാപ്റ്റനെ വാനോളം പുകഴ്ത്തി യുണൈറ്റഡ് പരിശീലകൻ

Football
  •  10 hours ago
No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ ഇന്ത്യയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

uae
  •  10 hours ago
No Image

സോഷ്യൽ മീഡിയയിലെ 'വിചാരണ': യുവാവിൻ്റെ ആത്മഹത്യയിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഡി.ജി.പിക്ക് പരാതി നൽകി രാഹുൽ ഈശ്വർ

Kerala
  •  10 hours ago
No Image

ജയിലിലുള്ള ഭർത്താവിനെ മോചിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിക്ക് പണവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബുദബി കോടതി

uae
  •  10 hours ago
No Image

ഇന്ത്യയുടെ അന്തകൻ തന്നെ! ട്രാവിസ് ഹെഡിനേക്കാൾ അപകടകാരിയായി ഡാരിൽ മിച്ചൽ; ഇൻഡോറിൽ തകർപ്പൻ സെഞ്ച്വറി

Cricket
  •  10 hours ago
No Image

മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  11 hours ago