
മൂന്നാംഘട്ടത്തിന് മുന്‍പേ എല്‍.ഡി.എഫില്‍ പൊട്ടിത്തെറി
സ്വന്തം ലേഖകന്‍
കോട്ടയം: മൂന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കും മുന്‍പേ സീറ്റ് വിഭജനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ പൊട്ടിത്തെറി. സീറ്റ് വിഭജനത്തില്‍ ഉണ്ടായ അസംതൃപ്തി പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തി. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന് വഴിയൊരുക്കാന്‍ തങ്ങളെ തഴഞ്ഞെന്ന അതൃപ്തിയാണ് കോട്ടയത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തിയത്. മാണി സി. കാപ്പന് എം.എല്‍.എയാണ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്‍പേ എന്‍.സി.പി നടത്തിയ അഭിപ്രായപ്രകടനത്തില്‍ സി.പി.എം കടുത്ത അതൃപ്തിയിലാണ്. 2015 ല്‍ സംസ്ഥാനത്ത് 400 ലേറെ സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി ഇത്തവണ 160 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടിരുന്നു. മലബാറിലെ നാല് ജില്ലകളില്‍ നാളെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്‍.സി.പിയുടെ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കിയത് എല്‍.ഡി.എഫിന് പ്രഹരമായി.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ ഉറച്ചു നിന്ന് മുന്നണി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍.സി.പി നടത്തിയതെന്നും. എന്നാല്‍, ഇടതുമുന്നണി പാര്‍ട്ടിയെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പന് തുറന്നടിച്ചു. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും നഗരസഭയിലും എന്‍.സി.പി നിര്‍ണായക ശക്തിയായിരുന്നു.
എന്നിട്ടും കേവലം രണ്ടു സീറ്റുകള്‍ മാത്രമാണ് ഇത്തവണ പാര്‍ട്ടിക്ക് നല്‍കിയത്. തങ്ങളോട് കാണിച്ച അവഹേളനത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് മാണി സി. കാപ്പന് പറഞ്ഞു. വിളിച്ച എല്ലാ എല്‍.ഡി.എഫ് യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ മാണി സി. കാപ്പന് വിളിക്കാത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതു കൊണ്ടാണ് പരസ്യ പ്രതികരണത്തിന് മുതിരുന്നതെന്നും മാണി സി. കാപ്പന് വ്യക്തമാക്കി. സി.പി.എം നീതി കാട്ടിയില്ലെന്നതാണ് എന്‍.സി.പിയുടെ പ്രധാന പരാതി. ജോസ് വിഭാഗം മുന്നണിയില്‍ വന്നതോടെ തങ്ങളെയെല്ലാം അവഗണിച്ചെന്ന പരാതി മറ്റുഘടകകക്ഷികളള്‍ക്കുമുണ്ട്.
എന്നാല്‍, എന്‍.സി.പിയെ അവഗണിച്ചെന്ന വാദത്തെ സി.പി.എം തള്ളുകയാണ്. എന്‍.സി.പിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന്റെ വരവില്‍ മുന്നണിയിലെ എല്ലാഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്ന് സി.പി.എം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അൽ ഐനിലെ അൽ സദ്ദ് പ്രദേശത്തുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 2 months ago
മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്: നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
National
• 2 months ago
ഇന്ത്യയെ വീഴ്ത്താൻ ചെന്നൈ താരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റ് തീപാറും!
Cricket
• 2 months ago
ജാഗ്രത: ഉയർന്ന നിരക്കിൽ വേഗത്തിലുള്ള യുഎഇ വിസ സേവനങ്ങൾ; ഇത്തരം പരസ്യങ്ങൾ വ്യാജമാണെന്ന് അതോറിറ്റി
uae
• 2 months ago
അവന്റെ പ്രകടനങ്ങളെക്കുറിച്ച് എല്ലാ തലമുറയിലെ ആളുകളും സംസാരിക്കും: ഗംഭീർ
Cricket
• 2 months ago
ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 സ്ഥലങ്ങൾ തിരിച്ചറിഞ്ഞു, സ്ഥലങ്ങളിൽ ആന്റി-നക്സൽ ഫോഴ്സിനെ (എഎൻഎഫ്) വിന്യസിച്ചു
National
• 2 months ago
വിവാഹതട്ടിപ്പ്: നാലാം ദിവസം ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയ നവവധു പിടിയിൽ
Kerala
• 2 months ago
വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
Kerala
• 2 months ago
തൃശ്ശൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം
Kerala
• 2 months ago
കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപിയുടെ 'ക്രിസ്മസ്-ഈസ്റ്റർ' സ്നേഹം വ്യാജം; രൂക്ഷവിമർശനവുമായി കോൺഗ്രസ്
National
• 2 months ago
ട്രാക്ടർ വിവാദം: എഡിജിപി എം.ആർ. അജിത്കുമാറിന് പൊലിസിൽ നിന്ന് എക്സൈസ് കമ്മിഷണറായി നിയമനം
Kerala
• 2 months ago
സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ; ഗർഭാശയഗള കാൻസർ പ്രതിരോധത്തിന് നിർണായക ചുവടുവയ്പ്പ്
Kerala
• 2 months ago
ഉപയോഗിച്ച പാചക എണ്ണ ഇനി ബയോഡീസലാക്കി മാറ്റും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബൈ
uae
• 2 months ago
ഷാർജയിൽ മലയാളി യുവതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം
Kerala
• 2 months ago
ഫുട്ബോളിൽ ഈ നേട്ടം റൊണാൾഡോക്ക് മാത്രം; ചരിത്രത്തിൽ ഒന്നാമനായി പോർച്ചുഗീസ് ഇതിഹാസം
Football
• 2 months ago
ഓപ്പറേഷൻ മഹാദേവ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ വധിച്ച് സൈന്യം
National
• 2 months ago
കുവൈത്തിലെ വിവിധ ഹൈവേകളിൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ പരിശോധന; 118 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി, മൂന്ന് പേരെ അറസ്റ്റ് ചെയ്തു
Kuwait
• 2 months ago
സമനിലയിലും തകർത്തത് 124 വർഷത്തെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യ
Cricket
• 2 months ago
വാർഷിക വരുമാനം 'പൂജ്യവും മൂന്ന് രൂപയും': പ്രതിഷേധത്തിനൊടുവിൽ 40,000 രൂപയുമായി പുതിയ സർട്ടിഫിക്കറ്റ്
National
• 2 months ago
ലേബർ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് നീട്ടി ഒമാൻ; പുതുക്കിയ തീയതി അറിയാം
oman
• 2 months ago
ഫുട്ബോളിൽ ആ താരത്തെ പോലെ മറ്റാർക്കും കളിക്കാൻ സാധിക്കില്ല: ഫ്ലോറിയൻ വിർട്സ്
Football
• 2 months ago