HOME
DETAILS

മൂന്നാംഘട്ടത്തിന് മുന്‍പേ എല്‍.ഡി.എഫില്‍ പൊട്ടിത്തെറി

  
backup
December 13, 2020 | 4:19 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d

 

സ്വന്തം ലേഖകന്‍
കോട്ടയം: മൂന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കും മുന്‍പേ സീറ്റ് വിഭജനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ പൊട്ടിത്തെറി. സീറ്റ് വിഭജനത്തില്‍ ഉണ്ടായ അസംതൃപ്തി പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തി. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന് വഴിയൊരുക്കാന്‍ തങ്ങളെ തഴഞ്ഞെന്ന അതൃപ്തിയാണ് കോട്ടയത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തിയത്. മാണി സി. കാപ്പന്‍ എം.എല്‍.എയാണ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്‍പേ എന്‍.സി.പി നടത്തിയ അഭിപ്രായപ്രകടനത്തില്‍ സി.പി.എം കടുത്ത അതൃപ്തിയിലാണ്. 2015 ല്‍ സംസ്ഥാനത്ത് 400 ലേറെ സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി ഇത്തവണ 160 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടിരുന്നു. മലബാറിലെ നാല് ജില്ലകളില്‍ നാളെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്‍.സി.പിയുടെ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കിയത് എല്‍.ഡി.എഫിന് പ്രഹരമായി.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ ഉറച്ചു നിന്ന് മുന്നണി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍.സി.പി നടത്തിയതെന്നും. എന്നാല്‍, ഇടതുമുന്നണി പാര്‍ട്ടിയെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പന്‍ തുറന്നടിച്ചു. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും നഗരസഭയിലും എന്‍.സി.പി നിര്‍ണായക ശക്തിയായിരുന്നു.
എന്നിട്ടും കേവലം രണ്ടു സീറ്റുകള്‍ മാത്രമാണ് ഇത്തവണ പാര്‍ട്ടിക്ക് നല്‍കിയത്. തങ്ങളോട് കാണിച്ച അവഹേളനത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. വിളിച്ച എല്ലാ എല്‍.ഡി.എഫ് യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ മാണി സി. കാപ്പന്‍ വിളിക്കാത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതു കൊണ്ടാണ് പരസ്യ പ്രതികരണത്തിന് മുതിരുന്നതെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി. സി.പി.എം നീതി കാട്ടിയില്ലെന്നതാണ് എന്‍.സി.പിയുടെ പ്രധാന പരാതി. ജോസ് വിഭാഗം മുന്നണിയില്‍ വന്നതോടെ തങ്ങളെയെല്ലാം അവഗണിച്ചെന്ന പരാതി മറ്റുഘടകകക്ഷികളള്‍ക്കുമുണ്ട്.
എന്നാല്‍, എന്‍.സി.പിയെ അവഗണിച്ചെന്ന വാദത്തെ സി.പി.എം തള്ളുകയാണ്. എന്‍.സി.പിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന്റെ വരവില്‍ മുന്നണിയിലെ എല്ലാഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്ന് സി.പി.എം വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  2 days ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  2 days ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  2 days ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  2 days ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago