HOME
DETAILS

മൂന്നാംഘട്ടത്തിന് മുന്‍പേ എല്‍.ഡി.എഫില്‍ പൊട്ടിത്തെറി

  
backup
December 13, 2020 | 4:19 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d

 

സ്വന്തം ലേഖകന്‍
കോട്ടയം: മൂന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കും മുന്‍പേ സീറ്റ് വിഭജനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ പൊട്ടിത്തെറി. സീറ്റ് വിഭജനത്തില്‍ ഉണ്ടായ അസംതൃപ്തി പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തി. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന് വഴിയൊരുക്കാന്‍ തങ്ങളെ തഴഞ്ഞെന്ന അതൃപ്തിയാണ് കോട്ടയത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തിയത്. മാണി സി. കാപ്പന്‍ എം.എല്‍.എയാണ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്‍പേ എന്‍.സി.പി നടത്തിയ അഭിപ്രായപ്രകടനത്തില്‍ സി.പി.എം കടുത്ത അതൃപ്തിയിലാണ്. 2015 ല്‍ സംസ്ഥാനത്ത് 400 ലേറെ സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി ഇത്തവണ 160 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടിരുന്നു. മലബാറിലെ നാല് ജില്ലകളില്‍ നാളെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്‍.സി.പിയുടെ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കിയത് എല്‍.ഡി.എഫിന് പ്രഹരമായി.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ ഉറച്ചു നിന്ന് മുന്നണി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍.സി.പി നടത്തിയതെന്നും. എന്നാല്‍, ഇടതുമുന്നണി പാര്‍ട്ടിയെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പന്‍ തുറന്നടിച്ചു. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും നഗരസഭയിലും എന്‍.സി.പി നിര്‍ണായക ശക്തിയായിരുന്നു.
എന്നിട്ടും കേവലം രണ്ടു സീറ്റുകള്‍ മാത്രമാണ് ഇത്തവണ പാര്‍ട്ടിക്ക് നല്‍കിയത്. തങ്ങളോട് കാണിച്ച അവഹേളനത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. വിളിച്ച എല്ലാ എല്‍.ഡി.എഫ് യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ മാണി സി. കാപ്പന്‍ വിളിക്കാത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതു കൊണ്ടാണ് പരസ്യ പ്രതികരണത്തിന് മുതിരുന്നതെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി. സി.പി.എം നീതി കാട്ടിയില്ലെന്നതാണ് എന്‍.സി.പിയുടെ പ്രധാന പരാതി. ജോസ് വിഭാഗം മുന്നണിയില്‍ വന്നതോടെ തങ്ങളെയെല്ലാം അവഗണിച്ചെന്ന പരാതി മറ്റുഘടകകക്ഷികളള്‍ക്കുമുണ്ട്.
എന്നാല്‍, എന്‍.സി.പിയെ അവഗണിച്ചെന്ന വാദത്തെ സി.പി.എം തള്ളുകയാണ്. എന്‍.സി.പിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന്റെ വരവില്‍ മുന്നണിയിലെ എല്ലാഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്ന് സി.പി.എം വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  24 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  24 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  24 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  24 days ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  24 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  25 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  25 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  25 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  25 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  25 days ago