HOME
DETAILS

മൂന്നാംഘട്ടത്തിന് മുന്‍പേ എല്‍.ഡി.എഫില്‍ പൊട്ടിത്തെറി

  
backup
December 13, 2020 | 4:19 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d

 

സ്വന്തം ലേഖകന്‍
കോട്ടയം: മൂന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കും മുന്‍പേ സീറ്റ് വിഭജനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ പൊട്ടിത്തെറി. സീറ്റ് വിഭജനത്തില്‍ ഉണ്ടായ അസംതൃപ്തി പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തി. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന് വഴിയൊരുക്കാന്‍ തങ്ങളെ തഴഞ്ഞെന്ന അതൃപ്തിയാണ് കോട്ടയത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തിയത്. മാണി സി. കാപ്പന്‍ എം.എല്‍.എയാണ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്‍പേ എന്‍.സി.പി നടത്തിയ അഭിപ്രായപ്രകടനത്തില്‍ സി.പി.എം കടുത്ത അതൃപ്തിയിലാണ്. 2015 ല്‍ സംസ്ഥാനത്ത് 400 ലേറെ സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി ഇത്തവണ 160 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടിരുന്നു. മലബാറിലെ നാല് ജില്ലകളില്‍ നാളെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്‍.സി.പിയുടെ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കിയത് എല്‍.ഡി.എഫിന് പ്രഹരമായി.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ ഉറച്ചു നിന്ന് മുന്നണി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍.സി.പി നടത്തിയതെന്നും. എന്നാല്‍, ഇടതുമുന്നണി പാര്‍ട്ടിയെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പന്‍ തുറന്നടിച്ചു. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും നഗരസഭയിലും എന്‍.സി.പി നിര്‍ണായക ശക്തിയായിരുന്നു.
എന്നിട്ടും കേവലം രണ്ടു സീറ്റുകള്‍ മാത്രമാണ് ഇത്തവണ പാര്‍ട്ടിക്ക് നല്‍കിയത്. തങ്ങളോട് കാണിച്ച അവഹേളനത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. വിളിച്ച എല്ലാ എല്‍.ഡി.എഫ് യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ മാണി സി. കാപ്പന്‍ വിളിക്കാത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതു കൊണ്ടാണ് പരസ്യ പ്രതികരണത്തിന് മുതിരുന്നതെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി. സി.പി.എം നീതി കാട്ടിയില്ലെന്നതാണ് എന്‍.സി.പിയുടെ പ്രധാന പരാതി. ജോസ് വിഭാഗം മുന്നണിയില്‍ വന്നതോടെ തങ്ങളെയെല്ലാം അവഗണിച്ചെന്ന പരാതി മറ്റുഘടകകക്ഷികളള്‍ക്കുമുണ്ട്.
എന്നാല്‍, എന്‍.സി.പിയെ അവഗണിച്ചെന്ന വാദത്തെ സി.പി.എം തള്ളുകയാണ്. എന്‍.സി.പിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന്റെ വരവില്‍ മുന്നണിയിലെ എല്ലാഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്ന് സി.പി.എം വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  7 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  7 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  7 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  7 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  7 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  7 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  7 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  7 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  7 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  7 days ago