HOME
DETAILS

ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം: പ്രതി കൊലക്കേസിലും ഉള്‍പ്പെട്ടു; മൊഴിയില്‍ വൈരുധ്യം

  
backup
May 28, 2017 | 8:20 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%99%e0%b5%8d-2

 

മലപ്പുറം: ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരേയാണ് ക്ഷേത്രത്തില്‍ ആക്രമണം നടത്തിയതെന്നു സംഭവത്തില്‍ പിടിയിലായ പ്രതി മോഹനകുമാര്‍ (37) പൊലിസിനു മൊഴി നല്‍കി. നാലുമാസം മുന്‍പു വാണിയമ്പലത്തുള്ള ബാണാപുരം ദേവീ ക്ഷേത്രത്തില്‍ കയറി കരിങ്കല്ലുപയോഗിച്ചു ശ്രീകോവില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി ഫയലുകള്‍ കത്തിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, നേരത്തേ തന്റെ പേരടക്കം പൊലിസിനോടു മറച്ചുവച്ച ഇയാളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്.
പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ശിവക്ഷേത്രത്തില്‍ അതിക്രമിച്ചു പ്രവേശിച്ചു നാശനഷ്ടങ്ങള്‍ വരുത്തിയ പ്രതി ആദ്യം പറഞ്ഞ കാര്യങ്ങള്‍ കളവായിരുന്നെന്നും കൂടുതല്‍ ചോദ്യം ചെയ്യലോടെ കാര്യങ്ങള്‍ വ്യക്തമായതായും ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ അറിയിച്ചു. തെങ്ങുവിള വീട്ടില്‍ പുല്ലയി കിളിമാനൂര്‍ സ്വദേശിയാണ് പ്രതി എസ്.എസ് മോഹനമകുമാര്‍. എന്നാല്‍, പിടിയിലായ ഉടനെ തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണെന്നും പേര് രാജാറാം മോഹന്‍ദാസ് എന്നാണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്. നേരത്തേയും നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ മോഹനകുമാര്‍.
പൊലിസുകാരനെ അക്രമിച്ച കേസില്‍ ആറു മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 2006ല്‍ കിളിമാനൂരില്‍ കമലാക്ഷി എന്ന സ്ത്രീയെ കൊലപ്പെടുത്തി അമ്പലക്കുളത്തില്‍ തള്ളിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസ് തെളിയിക്കപ്പെടാതെ കിടക്കുകയാണെന്നും പൊലിസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ മമ്പാട് പൊങ്ങല്ലൂരിലാണ് നിലവില്‍ ഇയാള്‍ താമസിക്കുന്നത്. നാട്ടുകാരും പൊലിസും ജാഗ്രതയോടെനിന്നതാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സാധിച്ചത്. സംഭവത്തെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പൊലിസ് അറിയിച്ചു. എന്നാല്‍, പ്രതിയുടെ സാമൂഹ്യപശ്ചാത്തലത്തെക്കുറിച്ച് ഇതിനകംതന്നെ സംശയങ്ങളുയര്‍ന്നിട്ടുണ്ട്. ഇയാള്‍ സംഘ്പരിവാര്‍ അനുഭാവിയാണെന്നും സംശയമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  3 days ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  3 days ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  3 days ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  3 days ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  3 days ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  3 days ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  3 days ago
No Image

വഖ്ഫ് രജിസ്‌ട്രേഷൻ; 11 % അപേക്ഷകള്‍ തള്ളി, 88,571 വഖ്ഫ് സ്വത്തുക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ

National
  •  3 days ago
No Image

സർക്കാർ അറിഞ്ഞില്ല; അനുമതിയില്ലാതെ കൈമാറ്റം സാധ്യമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

വാണിജ്യ എൽ.പി.ജി:183.50 രൂപ കുറച്ചു

National
  •  3 days ago