HOME
DETAILS

ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം: പ്രതി കൊലക്കേസിലും ഉള്‍പ്പെട്ടു; മൊഴിയില്‍ വൈരുധ്യം

  
backup
May 28, 2017 | 8:20 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%99%e0%b5%8d-2

 

മലപ്പുറം: ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരേയാണ് ക്ഷേത്രത്തില്‍ ആക്രമണം നടത്തിയതെന്നു സംഭവത്തില്‍ പിടിയിലായ പ്രതി മോഹനകുമാര്‍ (37) പൊലിസിനു മൊഴി നല്‍കി. നാലുമാസം മുന്‍പു വാണിയമ്പലത്തുള്ള ബാണാപുരം ദേവീ ക്ഷേത്രത്തില്‍ കയറി കരിങ്കല്ലുപയോഗിച്ചു ശ്രീകോവില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി ഫയലുകള്‍ കത്തിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, നേരത്തേ തന്റെ പേരടക്കം പൊലിസിനോടു മറച്ചുവച്ച ഇയാളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്.
പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ശിവക്ഷേത്രത്തില്‍ അതിക്രമിച്ചു പ്രവേശിച്ചു നാശനഷ്ടങ്ങള്‍ വരുത്തിയ പ്രതി ആദ്യം പറഞ്ഞ കാര്യങ്ങള്‍ കളവായിരുന്നെന്നും കൂടുതല്‍ ചോദ്യം ചെയ്യലോടെ കാര്യങ്ങള്‍ വ്യക്തമായതായും ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ അറിയിച്ചു. തെങ്ങുവിള വീട്ടില്‍ പുല്ലയി കിളിമാനൂര്‍ സ്വദേശിയാണ് പ്രതി എസ്.എസ് മോഹനമകുമാര്‍. എന്നാല്‍, പിടിയിലായ ഉടനെ തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണെന്നും പേര് രാജാറാം മോഹന്‍ദാസ് എന്നാണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്. നേരത്തേയും നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ മോഹനകുമാര്‍.
പൊലിസുകാരനെ അക്രമിച്ച കേസില്‍ ആറു മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 2006ല്‍ കിളിമാനൂരില്‍ കമലാക്ഷി എന്ന സ്ത്രീയെ കൊലപ്പെടുത്തി അമ്പലക്കുളത്തില്‍ തള്ളിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസ് തെളിയിക്കപ്പെടാതെ കിടക്കുകയാണെന്നും പൊലിസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ മമ്പാട് പൊങ്ങല്ലൂരിലാണ് നിലവില്‍ ഇയാള്‍ താമസിക്കുന്നത്. നാട്ടുകാരും പൊലിസും ജാഗ്രതയോടെനിന്നതാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സാധിച്ചത്. സംഭവത്തെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പൊലിസ് അറിയിച്ചു. എന്നാല്‍, പ്രതിയുടെ സാമൂഹ്യപശ്ചാത്തലത്തെക്കുറിച്ച് ഇതിനകംതന്നെ സംശയങ്ങളുയര്‍ന്നിട്ടുണ്ട്. ഇയാള്‍ സംഘ്പരിവാര്‍ അനുഭാവിയാണെന്നും സംശയമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  7 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  7 days ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  7 days ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  7 days ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  7 days ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  7 days ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  7 days ago
No Image

രാഷ്ട്രീയ ചർച്ചകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 days ago
No Image

ബുംറയെ പോലും ഞെട്ടിച്ച ബാറ്റിംഗ്! കൈവിട്ട ക്യാച്ച് മുംബൈയ്ക്ക് വിനയായി; റെക്കോർഡ് നേട്ടവുമായി പ്രഭ്‌സിമ്രാൻ

Cricket
  •  7 days ago
No Image

എസ്എസ്എല്‍സി ഫലം നാളെ വൈകീട്ട് 3 മണിക്ക്; ഫലമറിയാനുള്ള ലിങ്കുകള്‍ അറിഞ്ഞിരിക്കാം 

Kerala
  •  7 days ago