HOME
DETAILS

ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം: പ്രതി കൊലക്കേസിലും ഉള്‍പ്പെട്ടു; മൊഴിയില്‍ വൈരുധ്യം

  
Web Desk
May 28 2017 | 20:05 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%99%e0%b5%8d-2

 

മലപ്പുറം: ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരേയാണ് ക്ഷേത്രത്തില്‍ ആക്രമണം നടത്തിയതെന്നു സംഭവത്തില്‍ പിടിയിലായ പ്രതി മോഹനകുമാര്‍ (37) പൊലിസിനു മൊഴി നല്‍കി. നാലുമാസം മുന്‍പു വാണിയമ്പലത്തുള്ള ബാണാപുരം ദേവീ ക്ഷേത്രത്തില്‍ കയറി കരിങ്കല്ലുപയോഗിച്ചു ശ്രീകോവില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി ഫയലുകള്‍ കത്തിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, നേരത്തേ തന്റെ പേരടക്കം പൊലിസിനോടു മറച്ചുവച്ച ഇയാളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്.
പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ശിവക്ഷേത്രത്തില്‍ അതിക്രമിച്ചു പ്രവേശിച്ചു നാശനഷ്ടങ്ങള്‍ വരുത്തിയ പ്രതി ആദ്യം പറഞ്ഞ കാര്യങ്ങള്‍ കളവായിരുന്നെന്നും കൂടുതല്‍ ചോദ്യം ചെയ്യലോടെ കാര്യങ്ങള്‍ വ്യക്തമായതായും ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ അറിയിച്ചു. തെങ്ങുവിള വീട്ടില്‍ പുല്ലയി കിളിമാനൂര്‍ സ്വദേശിയാണ് പ്രതി എസ്.എസ് മോഹനമകുമാര്‍. എന്നാല്‍, പിടിയിലായ ഉടനെ തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണെന്നും പേര് രാജാറാം മോഹന്‍ദാസ് എന്നാണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്. നേരത്തേയും നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ മോഹനകുമാര്‍.
പൊലിസുകാരനെ അക്രമിച്ച കേസില്‍ ആറു മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 2006ല്‍ കിളിമാനൂരില്‍ കമലാക്ഷി എന്ന സ്ത്രീയെ കൊലപ്പെടുത്തി അമ്പലക്കുളത്തില്‍ തള്ളിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസ് തെളിയിക്കപ്പെടാതെ കിടക്കുകയാണെന്നും പൊലിസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ മമ്പാട് പൊങ്ങല്ലൂരിലാണ് നിലവില്‍ ഇയാള്‍ താമസിക്കുന്നത്. നാട്ടുകാരും പൊലിസും ജാഗ്രതയോടെനിന്നതാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സാധിച്ചത്. സംഭവത്തെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പൊലിസ് അറിയിച്ചു. എന്നാല്‍, പ്രതിയുടെ സാമൂഹ്യപശ്ചാത്തലത്തെക്കുറിച്ച് ഇതിനകംതന്നെ സംശയങ്ങളുയര്‍ന്നിട്ടുണ്ട്. ഇയാള്‍ സംഘ്പരിവാര്‍ അനുഭാവിയാണെന്നും സംശയമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 days ago