HOME
DETAILS

ഔഫിനെ സി.പി.എം രക്തസാക്ഷിയാക്കി; പ്രതിഷേധവുമായി കാന്തപുരം വിഭാഗം

  
backup
December 26 2020 | 11:12 AM

off-was-martyred-by-the-cpm-kanthapuram-section-protests11

 

കോഴിക്കോട്: കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് കൊല്ലപ്പെട്ട എസ്.എസ്.എഫ് പ്രവര്‍ത്തകനായ ഔഫ്് അബ്ദുറഹ്മാനെ സി.പി.എം പാര്‍ട്ടി രക്തസാക്ഷിയാക്കി രാഷട്രീയ മുതലെടുപ്പ് നടത്തിയെന്ന് ആരോപണവുമായി കാന്തപുരം വിഭാഗം. കാഞ്ഞങ്ങാട് പട്ടാക്കല്‍ വാര്‍ഡില്‍ ഇടതുപക്ഷത്തിനു വേണ്ടി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഔഫ് കാന്തപുരം വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഫൗസിയ ശാഫി എന്ന ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പില്‍ ഔഫ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഔഫ് കൊല്ലപ്പെട്ടപ്പോള്‍ സി.പി.എം രാഷട്രീയ മുതലെടുപ്പിനായി കൊലപാതകത്തെ ഉപയോഗപ്പെടുത്തിയെന്നതാണ് കാന്തപുരം വിഭാഗത്തിലെ ചിലരുടെ പരാതി. മയ്യിത്തിനെ ചുവപ്പ് പതാക പുതപ്പിച്ചതും ഡി.വൈ.എഫ്.ഐയുടെ പേര് പതിച്ച ആംബുലന്‍സില്‍ കൊണ്ടുവന്നു രക്തസാക്ഷിയെപോലെ മുദ്രാവാക്യം വിളിച്ച് അന്ത്യോപചാരം അര്‍പിച്ചതും ഒരു മത സംഘടനക്ക് അംഗീകരിക്കാനാവില്ലെന്നും സജീവ പാര്‍ട്ടി പ്രവര്‍ത്തകനല്ലാത്തെ ഔഫിന്റെ മരണം സി.പി.എം രാഷട്രീയ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിയെന്നുമാണ് പ്രധാനമായ വിമര്‍ശനം.

എസ്.വൈ.എസ് (കാന്തപുരം വിഭാഗം) നേതാവായ മുഹമ്മദലി കിനാലൂര്‍ തന്നെ ഈ വിഷയത്തില്‍ സി.പി.എമിനെതിരേ ശക്തമായ വിമര്‍ശനവുമായി ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വന്നിട്ടുണ്ട്. കൊല്ലപ്പെട്ടത് സുന്നി പ്രവര്‍ത്തകന്‍ മാത്രമാണെന്നും ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് നിഷേധിക്കപ്പെട്ടുവെന്നും നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക് നടുവില്‍ ചുവപ്പ് കൊടി നെഞ്ചിലേറ്റി വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫെന്നും മുഹമ്മദലി കുറിപ്പില്‍ പറഞ്ഞു. അവന്‍ സുന്നി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു, ചോരച്ചാലുകള്‍ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, അവനെ മരണാനന്തരം സി.പി.എം ആക്കിയ ബുദ്ധി ഏത് പാര്‍ട്ടി നേതാവിന്റേതാണ് എന്നറിയില്ല, മയ്യിത്തുകള്‍ക്ക് മെമ്പര്‍ഷിപ് നല്‍കുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന 'ബഹുമതി' ഡി.വൈ.എഫ്.ഐക്കും സി പി എമ്മിനുമിരിക്കട്ടെ. കൊല്ലപ്പെട്ട ഔഫിനോട് നിങ്ങള്‍ കാണിച്ച നെറികേടിനെ ശക്തമായി അപലപിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

[playlist type="video" ids="916432"]

കൊലപാതകത്തെ തുടര്‍ന്ന് എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടന്ന പ്രതിഷേധത്തിലും സി.പി.എമിനെതിരേ പ്രതിഷേധമുണര്‍ന്നിട്ടുണ്ട്. സുന്നി പ്രവര്‍ത്തകനായ ഔഫിനെ പാര്‍ട്ടി രക്തസാക്ഷിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരും പറയുന്നത്.

അതേ സമയം മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഔഫിന്റെ വീട്ടിലെത്തിയത് അല്‍പമെങ്കിലും ആശ്വാസമായി. കൊലപാതക ആരോപണം നേരിടുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് തന്നെ കൊല്ലപ്പെട്ട വ്യക്തിയുടെ വീട്ടില്‍ എത്തുകയും സാന്ത്വനിപ്പിക്കുകയും ചെയ്തത് പുതിയ ചരിത്രമായിമാറുകയും ചെയ്തു. ഈ കൊലപാതകത്തില്‍ മുസ്‌ലിം ലീഗ് ഖേദം പ്രകടിപ്പിക്കുകയാണെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും ലീഗ് സ്വീകരിക്കുകയില്ലെന്നും കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേരുന്നെന്നും തങ്ങള്‍ അറിയിക്കുകയും ചെയ്തു. കേസില്‍ ഒന്നാം പ്രതിയായി പൊലീസ് അറസറ്റു ചെയ്ത ഇര്‍ഷാദിനെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി യൂത്ത്‌ലീഗ് കമ്മറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

 

പറയാതിരുന്നാൽ അനീതിയാകും, ആ മയ്യിത്തിനോടും ഔഫിനെ സ്നേഹിക്കുന്നവരോടുമുള്ള അനീതി. മരിച്ചവർക്കും അവകാശമുണ്ട്. അത് വകവെച്ചു...

Posted by Muhammadali Kinalur on Thursday, 24 December 2020


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  4 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  4 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  4 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  4 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  4 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  4 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  4 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  4 days ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  4 days ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  4 days ago