HOME
DETAILS

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

  
Shaheer
June 13 2025 | 16:06 PM

Abu Dhabi Car Runs Red Light Collides with Bus at Intersection

അബൂദബി:  ജംഗ്ഷനില്‍ നടന്ന ഗുരുതരമായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്. അശ്രദ്ധമായ ഡ്രൈവിംഗിന്റെ ഗുരുതരമായ അപകടസാധ്യതകള്‍ എടുത്തുകാണിച്ച പൊലിസ് റെഡ് സിഗ്‌നലുകള്‍ മറികടക്കുന്നവര്‍ക്കെതിരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അബൂദബി മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി സഹകരിച്ച് 'യുവര്‍ കമന്റ്' സംരംഭത്തിന്റെ ഭാഗമായി പങ്കിട്ട വീഡിയോയില്‍, ഒരു ചെറിയ കാര്‍ ഒരു കവലയില്‍ ഇടത്തേക്ക് തിരിയാന്‍ ശ്രമിക്കുമ്പോള്‍, ക്രോസ്‌റോഡില്‍ നിന്ന് വേഗത്തില്‍ വന്ന ഒരു ബസുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് വശത്തേക്ക് മറിഞ്ഞു. അപകടത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിയതാണ് സംഭവത്തിന് കാരണമെന്ന് അബൂദബി പൊലിസ് പറഞ്ഞു. ഡ്രൈവിംഗിനിടെ കോളുകള്‍ക്കായും ബ്രൗസിംഗിനായും സോഷ്യല്‍ മീഡിയ പരിശോധിക്കുന്നതിനായും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരവധി അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു.

'റോഡിലെ ശ്രദ്ധ തെറ്റുന്നത് റെഡ് സിഗ്നല്‍ മറികടക്കാന്‍ ഇടയാക്കിയേക്കും, ഇത് ഗുരുതരമായതും മാരകവുമായ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ഏറ്റവും അപകടകരമായ നിയമലംഘനങ്ങളില്‍ ഒന്നാണിത്,' അബൂദബി പൊലിസ് പ്രസ്താവനയില്‍ പറഞ്ഞു.

വാഹന കണ്ടുകെട്ടല്‍ സംബന്ധിച്ച 2020 ലെ അബൂദബി നിയമം നമ്പര്‍ (5) പ്രകാരം, റെഡ് സിഗ്‌നല്‍ ലംഘിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 1,000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുകളും 30 ദിവസത്തെ വാഹന കണ്ടുകെട്ടലും നേരിടേണ്ടിവരും.

പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കുന്നതിന് നിയമലംഘകര്‍ 50,000 ദിര്‍ഹം നല്‍കണം. നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. മൂന്ന് മാസത്തിനുള്ളില്‍ പിഴ അടയ്ക്കാതിരുന്നാല്‍ വാഹനം ലേലത്തില്‍ വില്‍ക്കും.

A car in Abu Dhabi ran a red light, driving forward into an intersection, and crashed into a bus. The impact flipped the bus onto its side and left the car severely damaged. Abu Dhabi Police attributed the incident to driver distraction, emphasizing that inattentiveness, often due to mobile phone use, can lead to fatal misjudgments, especially at intersections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപയോ​ഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി ആബൂദബി പൊലിസ്

uae
  •  14 days ago
No Image

ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്‌യുവിയായ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ 

auto-mobile
  •  14 days ago
No Image

പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ

Cricket
  •  14 days ago
No Image

ഒരു അതിർത്തി, രണ്ട് ശത്രുക്കൾ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇരട്ട വെല്ലുവിളി നേരിട്ടെന്ന് കരസേനാ ഉപമേധാവി 

National
  •  14 days ago
No Image

ധോണിയുടെ റെക്കോർഡ് വീണ്ടും തരിപ്പണമായി; ഇംഗ്ലണ്ടിനെതിരെ മിന്നൽ നേട്ടവുമായി പന്ത്

Cricket
  •  14 days ago
No Image

ജയിലിൽ നിന്നും വിവാഹ വേദിയിലേക്ക്: ​ഗുണ്ടാ നേതാവിന് വിവാഹത്തിനായി അഞ്ച് മണിക്കൂർ പരോൾ

National
  •  14 days ago
No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  15 days ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  15 days ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  15 days ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  15 days ago

No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  15 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  15 days ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  15 days ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  15 days ago