HOME
DETAILS

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

  
June 13 2025 | 17:06 PM

Qatars Ex-Finance Minister Sentenced to 20 Years for Laundering 56B

ദോഹ: 5.6 ബില്യണ്‍ ഡോളറിലധികം കള്ളപ്പണം വെളുപ്പിച്ചതിന് ഖത്തറിലെ ക്രിമിനല്‍ കോടതി ഖത്തറിന്റെ മുന്‍ ധനമന്ത്രിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അലി ഷെരീഫ് ഇമാദിയ്ക്കാണ് കോടതി 20 വര്‍ഷത്തെ തടവിശിക്ഷ വിധിച്ചത്.

കോടതി അലി ഷെരീഫ് അല്‍ ഇമാദിയോട് 61 ബില്യണ്‍ ഖത്തര്‍ റിയാല്‍ പിഴ അടയ്ക്കാനും ഉത്തരവിട്ടു. അദ്ദേഹം വെളുപ്പിച്ച പണത്തിന്റെ ഇരട്ടി തുകയാണിത്. കൂടാതെ 21 ബില്യണ്‍ റിയാലിലധികം അധിക പിഴയും ചുമത്തിയതായി റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.

കോടതി പുറപ്പെടുവിച്ച ശിക്ഷയ്ക്കെതിരെ മറ്റ് 14 പേര്‍ക്കൊപ്പം വിചാരണ നേരിട്ട ഇമാദിക്ക് അപ്പീല്‍ നല്‍കാം. ശിക്ഷാവിധിയെക്കുറിച്ച് പ്രതികരിക്കാന്‍ ഇമാദിയുടെ അഭിഭാഷകര്‍ തയ്യാറായില്ല. അറസ്റ്റിലായതിനുശേഷം അദ്ദേഹം പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.

അഴിമതിയുടെ സ്വഭാവം വിശദമാക്കാത്ത രേഖ പ്രകാരം, കൈക്കൂലി, സ്ഥാനത്തിന്റെയും അധികാരത്തിന്റെയും ദുരുപയോഗം, പൊതു ഫണ്ടിന് നാശനഷ്ടം വരുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇമാദിയെ ശിക്ഷിച്ചത്. 2021 മെയ് മാസത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ധനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനി, ഇമാദിക്കെതിരായ അന്വേഷണം ധനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവിയുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രിയായിരുന്ന കാലത്ത് ബിസിനസ് സമൂഹത്തില്‍ അദ്ദേഹം വഹിച്ച മറ്റ് പദവികളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Qatar's former finance minister, Ali Sherif al-Emadi, has been sentenced to 20 years in prison for laundering over $5.6 billion. The court also imposed a fine exceeding 61 billion Qatari riyals ($16.7 billion). Emadi faced charges of bribery, abuse of power, and damage to public funds. The investigation was related to his role as finance minister and not his other business positions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺ​ഗ്രസ് നേതാക്കൾ

Kerala
  •  6 hours ago
No Image

ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ് 

auto-mobile
  •  6 hours ago
No Image

ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ‌

Saudi-arabia
  •  6 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ

uae
  •  7 hours ago
No Image

ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ

International
  •  7 hours ago
No Image

കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)

Kerala
  •  7 hours ago
No Image

രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്

Kerala
  •  7 hours ago
No Image

ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert

uae
  •  8 hours ago
No Image

'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്

Kerala
  •  8 hours ago
No Image

എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

Kerala
  •  8 hours ago