HOME
DETAILS

കോട്ടയത്തിനും കുട്ടനാടിനും കാവലാകാന്‍ മീനച്ചിലാറില്‍ അണക്കെട്ടു വേണം

  
backup
August 14, 2019 | 9:05 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf

 

 

 

പി.എം ശെരീഫ്


ഈരാറ്റുപേട്ട: ഉരുള്‍പ്പൊട്ടലും പെരുമഴയും വന്നാല്‍ പ്രളയദുരിതംപേറിയും വേനലില്‍ വരണ്ടും ഒഴുകുന്ന മീനച്ചിലാറിന്റെ സംരക്ഷണത്തിന് ഈരാറ്റുപേട്ടയില്‍ അണക്കെട്ടു നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെയും കുട്ടനാട്ടിലെയും ജനങ്ങള്‍ അനുഭവിച്ച വെള്ളപ്പൊക്കദുരിതം വലിയ തോതില്‍ ലഘൂകരിക്കാന്‍ അണക്കെട്ടു നിര്‍മിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
മീനച്ചിലാറിലെ അനിയന്ത്രിതമായ നീരൊഴുക്കു മൂലം പടിഞ്ഞാറന്‍ മേഖലയിലുള്‍പ്പെടെ കോടികളുടെ കൃഷിനാശവും നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകരുന്നതും നിത്യസംഭവമാണ്.
കോട്ടയം ജില്ലയിലെയും കുട്ടനാട്ടിലെയും ശുദ്ധജലക്ഷാമം പരിഹരിക്കുവാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് 35 വര്‍ഷം മുമ്പ് മീനച്ചിലാറ്റില്‍ അണക്കെട്ടു നിര്‍മിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരുന്നു.
മീനച്ചില്‍ റിവര്‍ വാലി പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും ധനമന്ത്രി കെ.എം മാണിയും ജലസേചന മന്ത്രി എം.പി.ഗംഗാധരനും ചേര്‍ന്ന് ഈരാറ്റുപേട്ടയ്ക്കു സമീപം അടുക്കത്ത് തറക്കല്ലിട്ടിരുന്നു. ഇതിനായി അടുക്കത്ത് ഓഫിസും ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്‌സും നിര്‍മിക്കുകയും ചെയ്തിരുന്നു. വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറില്‍ ജലസമൃദ്ധി നിലനിര്‍ത്തുവാനും കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും കുട്ടനാട്ടും വര്‍ഷക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
പിന്നീടു വന്ന നയനാര്‍ സര്‍ക്കാര്‍ ഈ പദ്ധതി ഒഴിവാക്കി പകരമായി മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക്ഡാമുകള്‍ നിര്‍മിക്കുകയായിരുന്നു.
എന്നാല്‍ ഈ ചെക്ക്ഡാമുകള്‍ മീനച്ചിലാറിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തി. വേനല്‍ക്കാലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും കൊണ്ട് നദി മലിനമായി ശുദ്ധജല ക്ഷാമം രൂക്ഷമായി.
പല ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കു വംശനാശം സംഭവിക്കുകയും നദിയിലെ മണല്‍പരപ്പുകള്‍ ഇല്ലാതാകുകയും ചെയ്തു. അതോടെ ജലം സംഭരിക്കുവാനുള്ള ശേഷി മീനച്ചിലാറിന് നഷ്ടപ്പെട്ടു. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് പല നദീതട പദ്ധതികള്‍ക്കും തുടക്കം കുറിച്ചിരുന്നു. മീനച്ചില്‍ റിവര്‍ വാലി പദ്ധതിയൊഴിച്ച് ബാക്കിയെല്ലാം കമ്മിഷന്‍ ചെയ്യുകയും ചെയ്തിരുന്നു. പാലായില്‍ മീനച്ചില്‍ റിവര്‍ വാലി പദ്ധതിയുടെ ഓഫിസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  in 3 minutes
No Image

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ

Kerala
  •  20 minutes ago
No Image

സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്

Cricket
  •  32 minutes ago
No Image

യുഎഇയിൽ താപനില കുറയും; ഈ ആഴ്ച മഴയ്ക്ക് സാധ്യത

uae
  •  28 minutes ago
No Image

റയൽ ഇതിഹാസം മറ്റൊരു ടീമിനൊപ്പം മിന്നി തിളങ്ങുന്നു; സ്വന്തമാക്കിയത് സ്വപ്ന നേട്ടം

Football
  •  an hour ago
No Image

പള്ളിയിൽ പോയി തിരിച്ചെത്തിയ വീട്ടമ്മ കണ്ടത് തകർന്ന അലമാര; തലസ്ഥാനത്ത് 30 പവന്റെ സ്വർണം കവർച്ച

crime
  •  an hour ago
No Image

വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്തിയില്ല; ബൈക്ക് യാത്രികരെ പൊലിസ് വലിച്ച് താഴെയിട്ടു; പിന്നാലെ അപകടം

Kerala
  •  an hour ago
No Image

കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങി അപകടം; രക്ഷപ്പെടുത്താനായത് യന്ത്രം മുറിച്ചുമാറ്റിയതോടെ

Kerala
  •  2 hours ago
No Image

വൃദ്ധനായ യാത്രക്കാരന് സ്പൂണിൽ ഭക്ഷണം നൽകി സഊദി എയർലൈൻസ് ജീവനക്കാരൻ: മനുഷ്യത്വം കൊണ്ട് ഹൃദയം കീഴടക്കിയെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

Saudi-arabia
  •  2 hours ago
No Image

മഴ ഭീഷണിയിൽ ലോകകപ്പ് ഫൈനൽ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

Cricket
  •  2 hours ago