HOME
DETAILS

പശ്ചിമേഷ്യയിലെ യു.എസ് സമാധാനപദ്ധതി ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പിനു ശേഷം

  
backup
August 19 2019 | 19:08 PM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%ae

 

 


വാഷിങ്ടണ്‍: സെപ്റ്റംബര്‍ 17ന് ഇസ്‌റാഈലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷമാണ് മേഖലയുടെ പുരോഗതിക്കായുള്ള സമാധാനപദ്ധതി യു.എസ് പ്രഖ്യാപിക്കുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്‌ഹൈസിലെ മുതിര്‍ന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാറദ് കുഷ്‌നറാണ് ഈ പദ്ധതിയുടെ ശില്‍പി. ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത്, ലബ്‌നാന്‍ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 5,000 കോടി ഡോളറിന്റെ പദ്ധതിയാണിത്.
ജൂണില്‍ യു.എസ് ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്ന ഉച്ചകോടിയിലാണ് മേഖലയിലെ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സമാധാനപദ്ധതി കുഷ്‌നര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഫലസ്തീനികള്‍ ഇത് ബഹിഷ്‌കരിക്കുകയായിരുന്നു. ഫലസ്തീന്‍ പ്രശ്‌നം തണുപ്പിക്കാനുള്ള യു.എസിന്റെയും സഖ്യരാജ്യങ്ങളുടെയും ശ്രമത്തിന്റെ ഭാഗമാണിതെന്നും ഫലസ്തീനും ജൂതന്മാര്‍ക്കും രണ്ടു രാജ്യമെന്ന രാഷ്ട്രീയപരിഹാരത്തെ ഇതില്‍ പരിഗണിച്ചില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള യു.എന്‍ ഏജന്‍സിക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ ട്രംപ് ഭരണകൂടം 2017ല്‍ ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച് വിവാദ നടപടിയെടുത്തതും ഫലസ്തീനികളെ പ്രകോപിപ്പിച്ചു. ഇസ്‌റാഈലിനും ഫലസ്തീനുമിടയില്‍ സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ യു.എസിനെ വിശ്വാസമില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂതകുടുംബത്തില്‍ ജനിച്ച കുഷ്‌നറുടെ സമാധാനപദ്ധതിയെ ഹമാസും തള്ളിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗസ്സയിലേക്കുള്ള മാനുഷിക ദൗത്യവുമായി യുഎഇ കപ്പൽ; 7,200 ടൺ സഹായവുമായി 'ഗസ്സ നമ്പർ 10' ഈജിപ്തിലേക്ക്

uae
  •  9 minutes ago
No Image

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്, കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ സമ്മതിച്ചെന്ന് ബന്ധുക്കളുടെ ആരോപണം; പോസ്റ്റുമോർട്ടം ഇന്ന്

Kerala
  •  12 minutes ago
No Image

അൽ ഐനിൽ ഇന്നലെ പെയ്തിറങ്ങിയത് തീവ്ര മഴ: റോഡുകളിൽ വെള്ളം കയറി; വീഡിയോ

uae
  •  25 minutes ago
No Image

താമരശ്ശേരിയിലെ ഒന്‍പതുവയസുകാരിയുടെ മരണം; അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

Kerala
  •  32 minutes ago
No Image

'ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാൽ മതി'; സൗത്ത് ഏഷ്യൻ സർവകലാശാലയിലെ പീഡനക്കേസിൽ ഹോസ്റ്റൽ വാർഡന്റെ ക്രൂരമായ പ്രതികരണം; പരാതിക്ക് പിന്നാലെ നടപടി

crime
  •  38 minutes ago
No Image

തടസ്സങ്ങളില്ലാതെ വാഹനം പാർക്ക് ചെയ്യാം; സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 'സീറോ ബാരിയർ' എഐ സംവിധാനം അവതരിപ്പിച്ച് അബൂദബി

uae
  •  an hour ago
No Image

'പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയത് വര്‍ഗീയമായ ഇടപെടല്‍; മകള്‍ ഇനി ആ സ്‌കൂളിലേക്കില്ല' പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പിതാവ്

Kerala
  •  2 hours ago
No Image

ലോകത്തെ ഏറ്റവും മോശം പെൻഷൻ സംവിധാനം ഇന്ത്യയിൽ; ഒന്നാം സ്ഥാനത്ത് ഈ എഷ്യൻ രാജ്യം

National
  •  2 hours ago
No Image

അഞ്ചു വർഷത്തേക്ക് കൂടി കരാർ പുതുക്കി എമിറേറ്റ്സും എ.സി മിലാനും

uae
  •  2 hours ago
No Image

ട്രംപ് ഭരണക്കൂടം മാധ്യമസ്വാതന്ത്ര്യം തടയുന്നു; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോയി

Kerala
  •  2 hours ago