ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി
ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. അബൂദബിയില്‍ നിന്നുള്ള എത്തിഹാദ് എയര്‍വേസ് വിമാനം നെടുമ്പാശ്ശേരിയില്‍ എത്തി. വിമാന കമ്പനികളില്‍ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രം യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം എയർ ഇന്ത്യ എക്സ്പ്രസും നാളെ മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മസ്‌കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് നാളെ മുതല്‍ പുനരാരംഭിക്കുന്നത്. മാര്‍ച്ച് 03ന് രാവിലെ 10.25ന് മസ്‌കറ്റില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക. തുടര്‍ന്ന് കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗളൂരു എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യാത്രക്കാര്‍ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഒഫീഷ്യല്‍ വെബ്‌സൈറ്റോ, വാട്‌സ്ആപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
as tensions rise in west asia, flight services are resuming, with an etihad airways flight from abu dhabi landing at nedumbassery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."