HOME
DETAILS

സമ്മേളനത്തിനിടെ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട ബി.ജെ.പി നേതാക്കളും യെദ്യൂരപ്പ മന്ത്രിസഭയില്‍; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

  
backup
August 20, 2019 | 1:27 PM

bjp-leaders-was-caught-watching-video-in-assembly-house-enters-karnataka-cabinet



ബംഗളുരു: കര്‍ണാടകയില്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി മന്ത്രിമാരില്‍ നേരത്തെ നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട് വിവാദത്തില്‍പ്പെട്ടവരും. 2012 ഫെബ്രുവരിയില്‍ സമ്മേളനം നടക്കുന്നതിനിടെ നിയമസഭയില്‍ ഇരുന്ന് അശ്ലീല വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സി.സി പാട്ടീലും ആണ് യദ്യൂരപ്പയുടെ മന്ത്രിസഭയില്‍ ഇടം നേടിയത്. 2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സി.സി പാട്ടീല്‍. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്. സി.സി പാട്ടില്‍ നിലവില്‍ എം.എല്‍.എ ആണെങ്കിലും എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലക്ഷ്മണ്‍ സാവദി എം.എല്‍.എ അല്ല.

 

നിയമസഭയിലിരുന്ന് ഇരുവരും വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇരുവരും രാജിവച്ചത്. വിദ്യാഭ്യാസ ആവശ്യത്തിനാണ് വീഡിയോ കണ്ടതെന്ന ലക്ഷ്മണ്‍ സാവദിയുടെ പ്രതികരണം കൂടുതല്‍ വിവാദമാവുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ചില നിശാപാര്‍ട്ടികളിലെ ദൃശ്യങ്ങളായിരുന്നു കണ്ടതെന്നും നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്താണെന്ന് അറിയുകയുമായിരുന്നു തന്റെ ലക്ഷ്യമെന്നുമായിരുന്നു ലക്ഷ്മണ്‍ സാവദിയുടെ വിശദീകരണം.

അതേസമയം, നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടവരെ വീണ്ടും മന്ത്രിയാക്കിയ ബി.ജെ.പിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. മന്ത്രിമാര്‍ക്ക് പരിഹാസ്യേനെ അഭിവാദ്യമര്‍പ്പിച്ചും ബി.ജെ.പിയെ വിമര്‍ശിച്ചും നിരവധി പേരാണ് ട്വിറ്ററിലും ഫേസ്ബുക്കിലും കുറിപ്പുകളിട്ടത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തോളം കഴിഞ്ഞാണ് കര്‍ണാടകയിലെ ബി.എസ് യെദ്യൂരപ്പ 17 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭയ്ക്ക് രൂപംകൊടുത്തത്. ബി.ജെ.പി ദേശീയ നേതൃത്വം കൈമാറിയ ലിസ്റ്റിലുള്ളവരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. രാജ് ഭവനില്‍ ഇന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിസ്ഥാനം മോഹിച്ച 12 ഓളം പേര്‍ വിട്ടുനിന്നിരുന്നു. അവസരം നല്‍കാത്തതിലുള്ള അതൃപ്തി ചിലര്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

bjp leaders was caught watching porn in assembly house enters karnataka cabinet



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  3 days ago
No Image

വിയ്യൂർ ജയിലിൽ 'നിർണായക' ദൃശ്യങ്ങൾ അപ്രത്യക്ഷം; അന്വേഷണത്തിന് ഉത്തരവിട്ട് എൻഐഎ കോടതി

Kerala
  •  3 days ago
No Image

കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോള്‍ ആത്മാഭിമാനം കൂടി, വിള്ളല്‍ പരിശോധിച്ചത് നേരിട്ട് ബോധ്യപ്പെടാന്‍: വിശദീകരണവുമായി മന്ത്രി രാജന്‍

Kerala
  •  3 days ago
No Image

ലോണ്‍ ആപ്പുകള്‍ മരണക്കെണിയാകുന്നു: കേരളത്തില്‍ 3 വര്‍ഷത്തിനിടെ 15,000 പരാതികള്‍; നിങ്ങള്‍ സുരക്ഷിതരാണോ?

Kerala
  •  3 days ago
No Image

എതിര്‍പ്പും ഭീഷണിയുമായി ബജ്‌റംഗ് ദള്‍; ഒടുവില്‍ ജീവനക്കാര്‍ക്ക് 'പുതിയ വസ്ത്രധാരണ നയം' പുറത്തിറക്കി ലെന്‍സ്‌കാര്‍ട്ട് ഒപ്പം ക്ഷമാപണവും

National
  •  3 days ago
No Image

കടല്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ ഫിഷറീസ് വകുപ്പിന് സംവിധാനങ്ങളില്ല; ആറ് കോടിയുടെ 'കാരുണ്യ' മറൈന്‍ ആംബുലന്‍സ് നോക്കുകുത്തി

Kerala
  •  3 days ago
No Image

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 15 മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ഗസ്സയില്‍ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; നടക്കുന്നത് പുനര്‍നിര്‍മാണല്ല,  സൈനിക കേന്ദ്രങ്ങള്‍ വികസിപ്പിക്കല്‍; കയ്യേറ്റം വെളിപെടുത്തി സാറ്റലൈറ്റ് ചിത്രങ്ങള്‍ 

International
  •  3 days ago
No Image

ലോണ്‍ ആപ്പ് ഭീഷണി; കാണാതായ വിഷ്ണുവിന്റെ കണ്ടെത്തി, കണ്ടെത്തിയത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  3 days ago
No Image

ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ക്രൂരമായ ആക്രമണം; പണവും മൊബൈൽ ഫോണുകളും കവർന്നതായി പരാതി

National
  •  3 days ago