HOME
DETAILS

വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സ

  
backup
September 25, 2019 | 7:26 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a4%e0%b5%8d

 

ബാഴ്‌സലോണ: ലാലിഗയില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. ചൊവ്വാഴ്ച രാത്രി സ്വന്തം തട്ടകത്ത് നടന്ന മത്സരത്തില്‍ വിയ്യാറയലിനെ 2-1ന് പരാജയപ്പെടുത്തിയായിരുന്നു ബാഴ്‌സയുടെ വിജയാരവം. സീസണില്‍ ആദ്യമായി മെസ്സിയെ കളത്തില്‍ കണ്ടെങ്കിലും ഗോള്‍ നേടിയില്ല. എന്നാല്‍ മത്സരത്തിനിടെ താരം വീണ്ടും പരുക്കേറ്റ് പുറത്തായതും ടീമിനെ കൂടുതല്‍ ആശങ്കയിലാക്കി. അന്റോണിയോ ഗ്രീസ്മാന്‍ (6), ആര്‍തര്‍ മെലോ (15) എന്നിവരാണ് ബാഴ്‌സയ്ക്കായി വല കുലുക്കിയത്. സാന്റി കസോര്‍ല (44) യുടെ വകയായിരുന്നു വിയ്യാറലിന്റെ ഏകഗോള്‍.
ജയത്തോടെ ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറ് കളികളില്‍നിന്ന് 10 പോയിന്റാണ് ടീമിനുള്ളത്. അഞ്ച് കളികളില്‍നിന്ന് 11 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് തൊട്ടുമുകളില്‍.
കഴിഞ്ഞ മത്സരത്തില്‍ ഗ്രനേഡയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ബാഴ്‌സലോണയ്ക്ക് സ്വന്തം ആരാധകരുടേയും ടീം മാനേജ്‌മെന്റിന്റേയും മുന്നില്‍ ജയത്തോടെ മുഖം രക്ഷിക്കല്‍ അനിവാര്യമായിരുന്നു. ഇതിന് വേണ്ടി ബാഴ്‌സ മികച്ച കളി പുറത്തെടുത്തെങ്കിലും ലാലിഗയിലെ മറ്റൊരു മികച്ച ടീം വിയ്യാറയലിന്റെ പ്രകടനത്തിന് മുന്നില്‍ ബാഴ്‌സ ടീമിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു.
പരുക്കുമൂലം പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത മെസ്സിയെ ആദ്യ ഇലവനില്‍ ഇറക്കിയതോടെ ടീമും ആരാധകരും വിജയപ്രതീക്ഷയോടെയാണ് മത്സരത്തെ സമീപിച്ചത്. മെസ്സി ഇറങ്ങിയതിന്റെ ആത്മവിശ്വാസത്തില്‍ കളിച്ച ബാഴ്‌സ ആദ്യ 15 മിനുട്ടുകള്‍കൊണ്ട് അത് വ്യക്തമാക്കിയതുമാണ്. ഈ മിനുട്ടിനുള്ളില്‍ രണ്ട് ഗോളാണ് ടീം സ്വന്തമാക്കിയത്. കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ മെസ്സിയുടെ കോര്‍ണര്‍ കിക്കിന് തലവച്ചാണ് ഗ്രീസ്മാന്‍ ബാഴ്‌സയുടെ അക്കൗണ്ട് തുടങ്ങിയത്. തുടര്‍ന്ന് 15ാം മിനുട്ടില്‍ ആര്‍തര്‍ മെലോ കൂടി ലക്ഷ്യം കണ്ടതോടെ ബാഴ്‌സ വന്‍ ജയത്തിലേക്ക് മുന്നേറുമെന്ന് തോന്നിച്ചു. പിന്നീട് ഗോള്‍ വഴങ്ങാതിരിക്കാന്‍ പ്രതിരോധക്കോട്ട കെട്ടിയ വലന്‍സിയക്ക് മുന്നില്‍ സുവാരസും ഗ്രീസ്മാനും നിരാശരാകുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആരാധകരെ കണ്ണീരിലാഴ്ത്തി മെസ്സിക്ക് വീണ്ടും പരുക്കെത്തിയത്. 31ാം മിനുട്ടിലായിരുന്നു മെസ്സിയുടെ മുന്നില്‍ ഈ വില്ലന്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഫിസിയോ എത്തി താരത്തോട് കളി തുടരാന്‍ ആവശ്യപ്പെട്ടു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ 44ാം മിനുട്ടിലാണ് വിയ്യാറല്‍ തിരിച്ചടിച്ചത്. ബോക്‌സിന്റെ പുറത്ത് നിന്ന് മികച്ചൊരു റോക്കറ്റ് ഷോട്ടിലൂടെയാണ് സാന്റി കസോര്‍ല വിയ്യാറയലിനായി ഗോള്‍ നേടിയത്.തുടയെല്ലിനേറ്റ പരുക്ക് കഠിനമായതോടെ 46ാം മിനുട്ടില്‍ താരത്തെ പിന്‍വലിച്ചു. പിന്നീട് ഗോള്‍ പിറക്കാതിരുന്നതോടെ മത്സരം ബാഴ്‌സയ്ക്കനുകൂലമാവുകയായിരുന്നു.
മറ്റന്നാള്‍ ഗത്താഫെയ്‌ക്കെതിരായ ലാലിഗ മത്സരത്തില്‍ മെസ്സി കളിക്കില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  a minute ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  19 minutes ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  27 minutes ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  36 minutes ago
No Image

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ

National
  •  43 minutes ago
No Image

മസ്കത്തിൽ പെൺകുട്ടിയെ കാറിടിച്ച് നിർത്താതെ പോയ പ്രവാസി അറസ്റ്റിൽ

oman
  •  an hour ago
No Image

ക്ഷേത്രോത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റ് ഉപയോഗിച്ചും ആക്രമണം

crime
  •  an hour ago
No Image

നെടുമങ്ങാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  an hour ago
No Image

കുറ്റ്യാടി കഞ്ചാവ് വേട്ട: ഒളിവിലായിരുന്ന വീട്ടുടമ മാഹിയിൽ പിടിയിൽ; പിടികൂടിയത് 34 കിലോയിലധികം കഞ്ചാവ്

crime
  •  2 hours ago
No Image

റമദാനോടനുബന്ധിച്ച് റൗദാ ശരീഫ് സന്ദർശനത്തിന് പുതിയ സമയക്രമം പ്രഖ്യാപിച്ച് അധികൃതർ

Saudi-arabia
  •  2 hours ago