HOME
DETAILS

കാഞ്ഞിരമുക്ക് ജി.എല്‍.പി.എസിനെ രക്ഷിക്കാന്‍ നാടൊരുമിക്കുന്നു

  
backup
June 16, 2017 | 8:52 PM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf

 

എടപ്പാള്‍: അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കാഞ്ഞിരമുക്ക് ജി.എല്‍.പി.സ്‌കൂളിന്റെ ദുരവസ്ഥക്ക് പരിഹാരംകാണാന്‍ നാടൊരുമിക്കുന്നു.അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ വികസനസമിതിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 42 ശതമാനം വിദ്യാര്‍ഥികള്‍ പ്രവേശനത്തിനെത്തി. കഴിഞ്ഞതവണ എട്ടുകുട്ടികളെത്തിയ ഒന്നാംക്ലാസില്‍ ഇത്തവണ 31 പേരെ എത്തിച്ചാണ് കൂട്ടായ്മ വിജയക്കുതിപ്പാരംഭിച്ചത്. ഒരു നൂറ്റാണ്ടേണ്ടാളം പഴക്കമുള്ള വിദ്യാലയം ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

ശൗചാലയം, പഠനസൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം അഭാവംമൂലം വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തെ ഉപേക്ഷിക്കുന്ന അവസ്ഥയായിരുന്നു. ഒരുഘട്ടത്തില്‍ അഞ്ചു ക്ലാസുകളിലായി 53 കുട്ടികള്‍ മാത്രമായി. വിദ്യാലയത്തെ രക്ഷിക്കാനായി ശൗചാലയം, സ്മാര്‍ട്ട് ക്ലാസ് മുറി എന്നിവയുടെ നിര്‍മാണം, കളിയുപകരണങ്ങള്‍ വാങ്ങല്‍ എന്നിങ്ങനെ രണ്ടണ്ടുലക്ഷം രൂപക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. നിലവിലുള്ള കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കും. യു.എ.ഇ. കാഞ്ഞിരമുക്കന്‍സ് പ്രവാസി കൂട്ടായ്മ ശൗചാലയനിര്‍മാണം ഏറ്റെടുത്തിട്ടുണ്ടണ്ട്. മാറഞ്ചേരി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടണ്ട്. അബുദാബി തണ്ണീര്‍പന്തല്‍ പ്രവാസി കൂട്ടായ്മ, കാഞ്ഞിരമുക്കന്‍സ് കൂട്ടായ്മ എന്നിവരുടെ സഹകരണമാണ് വിദ്യാലയത്തിന്റെ പുരോഗതിക്ക് ഇപ്പോള്‍ മുതല്‍ക്കൂട്ടായിട്ടുള്ളത്. ശൗചാലയ നിര്‍മാണത്തിനുള്ള കാഞ്ഞിരമുക്കന്‍സ് കൂട്ടായ്മയുടെ സഹായം എക്‌സിക്യൂട്ടീവംഗം വി.വി.വിനോദ് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.കെ. നജ്മുദ്ദീന് കൈമാറിക്കൊണ്ടണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തംഗം രതീഷ് കാക്കൊള്ളി അധ്യക്ഷനായി. പ്രഥമാധ്യാപിക വിജയലക്ഷ്മി, സിനീഷ്, ഗംഗാധരന്‍, നാസര്‍, പി.ഹിളര്‍, ഇ. ബാബുരാജ്, സുഭാഷ്, സന്തോഷ്, ശശി കരുണക്കോട്ട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ഒടുവില്‍ ജാമ്യം

National
  •  12 hours ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  13 hours ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  13 hours ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  13 hours ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  13 hours ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  13 hours ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  13 hours ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  13 hours ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  13 hours ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  13 hours ago