HOME
DETAILS

കാഞ്ഞിരമുക്ക് ജി.എല്‍.പി.എസിനെ രക്ഷിക്കാന്‍ നാടൊരുമിക്കുന്നു

  
backup
June 16, 2017 | 8:52 PM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf

 

എടപ്പാള്‍: അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കാഞ്ഞിരമുക്ക് ജി.എല്‍.പി.സ്‌കൂളിന്റെ ദുരവസ്ഥക്ക് പരിഹാരംകാണാന്‍ നാടൊരുമിക്കുന്നു.അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ വികസനസമിതിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 42 ശതമാനം വിദ്യാര്‍ഥികള്‍ പ്രവേശനത്തിനെത്തി. കഴിഞ്ഞതവണ എട്ടുകുട്ടികളെത്തിയ ഒന്നാംക്ലാസില്‍ ഇത്തവണ 31 പേരെ എത്തിച്ചാണ് കൂട്ടായ്മ വിജയക്കുതിപ്പാരംഭിച്ചത്. ഒരു നൂറ്റാണ്ടേണ്ടാളം പഴക്കമുള്ള വിദ്യാലയം ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

ശൗചാലയം, പഠനസൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം അഭാവംമൂലം വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തെ ഉപേക്ഷിക്കുന്ന അവസ്ഥയായിരുന്നു. ഒരുഘട്ടത്തില്‍ അഞ്ചു ക്ലാസുകളിലായി 53 കുട്ടികള്‍ മാത്രമായി. വിദ്യാലയത്തെ രക്ഷിക്കാനായി ശൗചാലയം, സ്മാര്‍ട്ട് ക്ലാസ് മുറി എന്നിവയുടെ നിര്‍മാണം, കളിയുപകരണങ്ങള്‍ വാങ്ങല്‍ എന്നിങ്ങനെ രണ്ടണ്ടുലക്ഷം രൂപക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. നിലവിലുള്ള കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കും. യു.എ.ഇ. കാഞ്ഞിരമുക്കന്‍സ് പ്രവാസി കൂട്ടായ്മ ശൗചാലയനിര്‍മാണം ഏറ്റെടുത്തിട്ടുണ്ടണ്ട്. മാറഞ്ചേരി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടണ്ട്. അബുദാബി തണ്ണീര്‍പന്തല്‍ പ്രവാസി കൂട്ടായ്മ, കാഞ്ഞിരമുക്കന്‍സ് കൂട്ടായ്മ എന്നിവരുടെ സഹകരണമാണ് വിദ്യാലയത്തിന്റെ പുരോഗതിക്ക് ഇപ്പോള്‍ മുതല്‍ക്കൂട്ടായിട്ടുള്ളത്. ശൗചാലയ നിര്‍മാണത്തിനുള്ള കാഞ്ഞിരമുക്കന്‍സ് കൂട്ടായ്മയുടെ സഹായം എക്‌സിക്യൂട്ടീവംഗം വി.വി.വിനോദ് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.കെ. നജ്മുദ്ദീന് കൈമാറിക്കൊണ്ടണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തംഗം രതീഷ് കാക്കൊള്ളി അധ്യക്ഷനായി. പ്രഥമാധ്യാപിക വിജയലക്ഷ്മി, സിനീഷ്, ഗംഗാധരന്‍, നാസര്‍, പി.ഹിളര്‍, ഇ. ബാബുരാജ്, സുഭാഷ്, സന്തോഷ്, ശശി കരുണക്കോട്ട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

uae
  •  5 days ago
No Image

അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  5 days ago
No Image

രോഹിത് ശർമ്മയുടെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമം? ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ കലിപ്പായി ഹിറ്റ്മാൻ!

Cricket
  •  5 days ago
No Image

ട്രാഫിക് നിയമലംഘനം; ഷാർജയിൽ കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്ക് കനത്ത പിഴ ചുമത്തി

uae
  •  5 days ago
No Image

ക്യാപ്റ്റൻ സഞ്ജു സാംസൺ? ടീം ഇന്ത്യയിൽ വൻ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ; സഞ്ജുവിന് വഴിതുറന്നത് ലോകകപ്പിലെ വിസ്മയ പ്രകടനം

Cricket
  •  5 days ago
No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  5 days ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  5 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  5 days ago