HOME
DETAILS

കാഞ്ഞിരമുക്ക് ജി.എല്‍.പി.എസിനെ രക്ഷിക്കാന്‍ നാടൊരുമിക്കുന്നു

  
backup
June 16, 2017 | 8:52 PM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf

 

എടപ്പാള്‍: അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കാഞ്ഞിരമുക്ക് ജി.എല്‍.പി.സ്‌കൂളിന്റെ ദുരവസ്ഥക്ക് പരിഹാരംകാണാന്‍ നാടൊരുമിക്കുന്നു.അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ വികസനസമിതിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 42 ശതമാനം വിദ്യാര്‍ഥികള്‍ പ്രവേശനത്തിനെത്തി. കഴിഞ്ഞതവണ എട്ടുകുട്ടികളെത്തിയ ഒന്നാംക്ലാസില്‍ ഇത്തവണ 31 പേരെ എത്തിച്ചാണ് കൂട്ടായ്മ വിജയക്കുതിപ്പാരംഭിച്ചത്. ഒരു നൂറ്റാണ്ടേണ്ടാളം പഴക്കമുള്ള വിദ്യാലയം ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

ശൗചാലയം, പഠനസൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം അഭാവംമൂലം വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തെ ഉപേക്ഷിക്കുന്ന അവസ്ഥയായിരുന്നു. ഒരുഘട്ടത്തില്‍ അഞ്ചു ക്ലാസുകളിലായി 53 കുട്ടികള്‍ മാത്രമായി. വിദ്യാലയത്തെ രക്ഷിക്കാനായി ശൗചാലയം, സ്മാര്‍ട്ട് ക്ലാസ് മുറി എന്നിവയുടെ നിര്‍മാണം, കളിയുപകരണങ്ങള്‍ വാങ്ങല്‍ എന്നിങ്ങനെ രണ്ടണ്ടുലക്ഷം രൂപക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. നിലവിലുള്ള കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കും. യു.എ.ഇ. കാഞ്ഞിരമുക്കന്‍സ് പ്രവാസി കൂട്ടായ്മ ശൗചാലയനിര്‍മാണം ഏറ്റെടുത്തിട്ടുണ്ടണ്ട്. മാറഞ്ചേരി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടണ്ട്. അബുദാബി തണ്ണീര്‍പന്തല്‍ പ്രവാസി കൂട്ടായ്മ, കാഞ്ഞിരമുക്കന്‍സ് കൂട്ടായ്മ എന്നിവരുടെ സഹകരണമാണ് വിദ്യാലയത്തിന്റെ പുരോഗതിക്ക് ഇപ്പോള്‍ മുതല്‍ക്കൂട്ടായിട്ടുള്ളത്. ശൗചാലയ നിര്‍മാണത്തിനുള്ള കാഞ്ഞിരമുക്കന്‍സ് കൂട്ടായ്മയുടെ സഹായം എക്‌സിക്യൂട്ടീവംഗം വി.വി.വിനോദ് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.കെ. നജ്മുദ്ദീന് കൈമാറിക്കൊണ്ടണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തംഗം രതീഷ് കാക്കൊള്ളി അധ്യക്ഷനായി. പ്രഥമാധ്യാപിക വിജയലക്ഷ്മി, സിനീഷ്, ഗംഗാധരന്‍, നാസര്‍, പി.ഹിളര്‍, ഇ. ബാബുരാജ്, സുഭാഷ്, സന്തോഷ്, ശശി കരുണക്കോട്ട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  13 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  13 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  13 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  13 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  13 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  13 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  13 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  13 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  13 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  13 days ago