HOME
DETAILS

റമദാനിലും അല്‍ അഖ്‌സയില്‍ നിയന്ത്രണങ്ങള്‍: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

  
March 12, 2026 | 4:29 AM

Joint statement by foreign ministers of Arab Muslim Countries

റിയാദ്: റമദാന്‍ മാസത്തിലും വിശുദ്ധ അല്‍ അഖ്‌സ മസ്ജിദില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഇസ്‌റാഈലിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ നടപടിയെ അപലപിച്ച് അറബ്, മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. റമദാന്‍ മാസത്തില്‍ ഇസ്ലാമിക വിശ്വാസികള്‍ക്കായി അല്‍അഖ്‌സ പള്ളിയുടെ (അല്‍ഹറം അല്‍ശരീഫ്) കവാടങ്ങള്‍ ഇസ്‌റാഈല്‍ അധിനിവേശ അധികാരികള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെ യു.എ.ഇ, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, സഊദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ആണ് സംയുക്ത പ്രസ്താവനയില്‍ അപലപിച്ചത്.
ജറുസലേമിലെ പഴയ നഗരത്തിലേക്കും അവിടുത്തെ ആരാധനാലയങ്ങളിലേക്കുമുള്ള പ്രവേശനത്തിന്മേലുള്ള സുരക്ഷാ നിയന്ത്രണങ്ങളും, മറ്റ് ആരാധനാലയങ്ങളിലേക്കുള്ള വിവേചനപരവും ഏകപക്ഷീയവുമായ വിലക്കുകളും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാനുഷിക നിയമം, ചരിത്രപരവും നിയമപരവുമായ തല്‍സ്ഥിതി, ആരാധനാലയങ്ങളിലേക്കുള്ള സ്വതന്ത്ര പ്രവേശനം എന്ന തത്വം എന്നിവയുടെ ലംഘനം കൂടിയാണിത്.
നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമായ ഈ നടപടിയെയും, അല്‍അഖ്‌സ പള്ളിയിലും വിശ്വാസികള്‍ക്ക് നേരെയും ഇസ്‌റാഈല്‍ തുടരുന്ന പ്രകോപനപരമായ പ്രവൃത്തികളെയും പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും അപലപിക്കുന്നതായും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. അധിനിവേശ ജറുസലേമിലോ അവിടുത്തെ ഇസ്‌ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളിലോ ഇസ്‌റാഈലിന് യാതൊരു പരമാധികാരവുമില്ലെന്നും പ്രശ്താവന വ്യക്തമാക്കി.
അഖ്‌സ പള്ളിയുടെ മുഴുവന്‍ പ്രദേശവും മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ആരാധനാലയമാണെന്ന് വിദേശകാര്യ മന്ത്രിമാര്‍ ആവര്‍ത്തിച്ചു. ജോര്‍ദാന്‍ ഔഖാഫ്- ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജറുസലേം എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് അല്‍അഖ്‌സ മോസ്‌ക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് അല്‍അഖ്‌സ പള്ളിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കാനും പ്രവേശനം ക്രമീകരിക്കാനുമുള്ള പൂര്‍ണ്ണ നിയമപരമായ അധികാരമുള്ളതെന്നും അവര്‍ വ്യക്തമാക്കി.
അഖ്‌സ പള്ളിയുടെ കവാടങ്ങള്‍ അടച്ചിടുന്നത് ഉടനടി അവസാനിപ്പിക്കാനും, ജറുസലേമിലെ പഴയ നഗരത്തിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങള്‍ നീക്കാനും, പള്ളിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് മുസ്‌ലിം വിശ്വാസികളെ തടയുന്നത് നിര്‍ത്താനും മന്ത്രിമാര്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു.
ജറുസലേമിലെ ഇസ്‌ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്കെതിരെയുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും ലംഘനങ്ങളും അവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനെ നിര്‍ബന്ധിതരാക്കുന്ന ശക്തമായ നിലപാട് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.

English Summary:  The Foreign Ministers of the United Arab Emirates, the Republic of Türkiye, the Arab Republic of Egypt, the Hashemite Kingdom of Jordan, the Republic of Indonesia, the Islamic Republic of Pakistan, the Kingdom of Saudi Arabia, and the State of Qatar condemn Israeli occupation authorities continued closure of the gates of Al-Aqsa Mosque / Al-Haram Al-Sharif to Muslim worshippers particularly during the holy month of Ramadan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം; ജയില്‍ കൗണ്ടറുകളില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു

Kerala
  •  2 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ ആക്രമിക്കപ്പെട്ടത് 13 കപ്പലുകൾ

International
  •  2 hours ago
No Image

മലപ്പുറത്ത് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍

Kerala
  •  3 hours ago
No Image

എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ; പ്രത്യേക പൊലിസ് സ്റ്റേഷനുകൾ കേരളമടക്കം ഏഴിടത്ത് മാത്രം

Kerala
  •  3 hours ago
No Image

10 വയസ്സുകാരിയെ പീഡിപ്പിച്ച 77കാരന് 120 വര്‍ഷം കഠിനതടവ്; കൊല്ലം സ്‌പെഷല്‍ കോടതിയുടെ വിധി

Kerala
  •  3 hours ago
No Image

എസ്.ഐ.ആർ: കേരളത്തിലുൾപ്പെടെ പുറത്തായവരിൽ കൂടുതലും സ്ത്രീകൾ

National
  •  3 hours ago
No Image

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾക്ക് കടിഞ്ഞാൺ; എക്‌സിനും മെറ്റയ്ക്കും കേന്ദ്രത്തിന്റെ കൂട്ട നോട്ടിസുകൾ

National
  •  3 hours ago
No Image

അസമിൽ മെഡി. കോളജിന്റെ പേരിൽനിന്ന് ഫക്രുദ്ദീൻ അലി അഹമ്മദിനെ ഒഴിവാക്കി

National
  •  3 hours ago
No Image

അമ്പലപ്പുഴയില്‍ പോര് മുറുകുന്നു: ജി. സുധാകരന്‍ ഇന്ന് നിലപാട് വ്യക്തമാക്കും; പാര്‍ട്ടിയില്‍ കടുത്ത ആശങ്ക

Kerala
  •  3 hours ago
No Image

റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ യാത്ര ചെയ്തത് ഏഴു ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  3 hours ago