HOME
DETAILS

അരാംകോ സാധാരണ നിലയില്‍: ഉത്പാദനം 75 ശതമാനത്തിലെത്തി

  
backup
September 26, 2019 | 6:33 AM

aramco-oilfield-return-to-normal

ജിദ്ദ: ഡ്രോണ്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട സഊദി അരാംകോ തകരാറുകള്‍ പരിഹരിച്ച് തിരിച്ചുവരവിന്റെ പാതയില്‍. തടസപ്പെട്ട എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തയാഴ്ചയോടെ ഉത്പാദനം പഴയപടിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സഊദി അരാംകോയുടെ ഖുറൈസ്, അബ്ഖൈഖ് എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കുനേരെ സെപ്തംബര്‍ 14നാണ് ഡ്രോണ്‍ ആക്രമണങ്ങളുണ്ടായത്. യുദ്ധസമാനമായ സാഹചര്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ആക്രമണത്തെ തുടര്‍ന്ന് 5.7 ദശലക്ഷം ബാരലിന്റെ എണ്ണ ഉത്പാദനമാണ് കുറഞ്ഞത്. എന്നാല്‍ ഈ മാസം അവസാനത്തോടെതന്നെ എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലാക്കുമെന്ന് സഊദി ഊര്‍ജമന്ത്രി വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഖുറൈസില്‍ നിന്ന് 1.3 ദശലക്ഷം ബാരലും അബ്ഖൈഖില്‍ നിന്ന് മൂന്ന് ദശലക്ഷം ബാരലും ഉത്പാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി 1.4 ദശലക്ഷം ബാരലിന്റെ കുറവുമാത്രമാണുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ എണ്ണ ഉത്പാദനത്തിലുള്ള കുറവ് പരിഹരിക്കാന്‍ തങ്ങളുടെ കരുതല്‍ ശേഖരമാണ് സഊദി ഉപയോഗിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അബ്ഖൈഖിലും ഖുറൈസിലും റെക്കോഡ് വേഗത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ആക്രമണത്തിനിരയായെങ്കിലും അരാംകോ പൂര്‍വാധികം ശക്തമാണെന്ന് കമ്പനി മേധാവി അമീന്‍ അല്‍നാസിര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'അരാംകോയുടെ കീര്‍ത്തിയും രാജ്യത്തിന്റെ വിശ്വാസ്യതയും എന്തിനേക്കാളും അമൂല്യമാണ്, നാം മുമ്പത്തേക്കാള്‍ ശക്തരാണിപ്പോഴും' അരാംകോ മേധാവി വ്യക്തമാക്കി.

യുദ്ധസമാനമായ ആക്രമണമാണ് അരാംകോയ്ക്ക് നേരെ നടന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ആള്‍നാശമുണ്ടാക്കാന്‍ ശത്രുക്കള്‍ക്ക് സാധിച്ചിരുന്നില്ല. സുരക്ഷാമികവാണ് ഇത് വ്യക്തമാക്കിയത്. ഏഴ് മണിക്കൂറിനകമാണ് വന്‍ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനായത്. അരാംകോ ആക്രമണത്തില്‍ ആഗോളതലത്തില്‍ ഇറാനെതിരെ ശക്തമായ കൂട്ടായ്മയാണ് ഇതിനകം രൂപപ്പെട്ടത്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് സഊദിയും കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ്; വിദഗ്ദ സമിതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും 

Kerala
  •  34 minutes ago
No Image

എ.ഐ: യു.എ.ഇ ഇന്ത്യയിൽ എട്ട് എക്സാഫ്ലോപ്സ് വമ്പൻ സൂപർ കംപ്യൂട്ടർ സ്ഥാപിക്കും

uae
  •  an hour ago
No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  7 hours ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  8 hours ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  8 hours ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  9 hours ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  9 hours ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  9 hours ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  10 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  10 hours ago