HOME
DETAILS

അരാംകോ സാധാരണ നിലയില്‍: ഉത്പാദനം 75 ശതമാനത്തിലെത്തി

  
backup
September 26, 2019 | 6:33 AM

aramco-oilfield-return-to-normal

ജിദ്ദ: ഡ്രോണ്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട സഊദി അരാംകോ തകരാറുകള്‍ പരിഹരിച്ച് തിരിച്ചുവരവിന്റെ പാതയില്‍. തടസപ്പെട്ട എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തയാഴ്ചയോടെ ഉത്പാദനം പഴയപടിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സഊദി അരാംകോയുടെ ഖുറൈസ്, അബ്ഖൈഖ് എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കുനേരെ സെപ്തംബര്‍ 14നാണ് ഡ്രോണ്‍ ആക്രമണങ്ങളുണ്ടായത്. യുദ്ധസമാനമായ സാഹചര്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ആക്രമണത്തെ തുടര്‍ന്ന് 5.7 ദശലക്ഷം ബാരലിന്റെ എണ്ണ ഉത്പാദനമാണ് കുറഞ്ഞത്. എന്നാല്‍ ഈ മാസം അവസാനത്തോടെതന്നെ എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലാക്കുമെന്ന് സഊദി ഊര്‍ജമന്ത്രി വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഖുറൈസില്‍ നിന്ന് 1.3 ദശലക്ഷം ബാരലും അബ്ഖൈഖില്‍ നിന്ന് മൂന്ന് ദശലക്ഷം ബാരലും ഉത്പാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി 1.4 ദശലക്ഷം ബാരലിന്റെ കുറവുമാത്രമാണുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ എണ്ണ ഉത്പാദനത്തിലുള്ള കുറവ് പരിഹരിക്കാന്‍ തങ്ങളുടെ കരുതല്‍ ശേഖരമാണ് സഊദി ഉപയോഗിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അബ്ഖൈഖിലും ഖുറൈസിലും റെക്കോഡ് വേഗത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ആക്രമണത്തിനിരയായെങ്കിലും അരാംകോ പൂര്‍വാധികം ശക്തമാണെന്ന് കമ്പനി മേധാവി അമീന്‍ അല്‍നാസിര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'അരാംകോയുടെ കീര്‍ത്തിയും രാജ്യത്തിന്റെ വിശ്വാസ്യതയും എന്തിനേക്കാളും അമൂല്യമാണ്, നാം മുമ്പത്തേക്കാള്‍ ശക്തരാണിപ്പോഴും' അരാംകോ മേധാവി വ്യക്തമാക്കി.

യുദ്ധസമാനമായ ആക്രമണമാണ് അരാംകോയ്ക്ക് നേരെ നടന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ആള്‍നാശമുണ്ടാക്കാന്‍ ശത്രുക്കള്‍ക്ക് സാധിച്ചിരുന്നില്ല. സുരക്ഷാമികവാണ് ഇത് വ്യക്തമാക്കിയത്. ഏഴ് മണിക്കൂറിനകമാണ് വന്‍ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനായത്. അരാംകോ ആക്രമണത്തില്‍ ആഗോളതലത്തില്‍ ഇറാനെതിരെ ശക്തമായ കൂട്ടായ്മയാണ് ഇതിനകം രൂപപ്പെട്ടത്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് സഊദിയും കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും

Kerala
  •  7 days ago
No Image

രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala
  •  7 days ago
No Image

കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

crime
  •  7 days ago
No Image

കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'

Kerala
  •  7 days ago
No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  7 days ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  7 days ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  7 days ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  7 days ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  7 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  7 days ago

No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  8 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  8 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  8 days ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  8 days ago