HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കൊട്ടമ്പം കോളനി

  
backup
August 04, 2016 | 7:37 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-4

അമ്പലവയല്‍: അമ്പലവയല്‍ പഞ്ചായത്തില്‍പ്പെടുന്ന കുമ്പളേരി കൊട്ടമ്പം കോളനി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ വീര്‍പ്പുമുട്ടുന്നു. മുപ്പത് സെന്റ് സ്ഥലത്ത് പൂര്‍ണ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന ഒന്‍പത് വീടുകളിലായി പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെ തിങ്ങിപാര്‍ക്കുന്നത്. മുന്‍പ് ഈ കോളനിയില്‍ വീട് പണിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
വാര്‍ഡ് മെമ്പറുടെ പേരില്‍ പ്രതിപക്ഷം അഴിമതി ആരോപണമുന്നയിച്ചത് ഇതേ കോളനിയിലെ വീടുകളായിരുന്നു. ഇവയില്‍ രണ്ട് വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതിന് പുറമെയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടുന്നില്ലെന്ന പരാതി.
കുടിവെള്ള പദ്ധതിയിലൂടെ ലഭിക്കുന്ന വെള്ളം 1000 ലിറ്റര്‍ കൊള്ളുന്ന ഒരു ടാങ്കിലാണ് സംഭരിക്കുന്നത്. ഈ വെള്ളമാണ് 12 കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. ദിവസം അര മണിക്കൂറില്‍ താഴെയാണ് ജല വിതരണം നടക്കുന്നതെന്ന് കോളനി വാസികള്‍ പറയുന്നു. ഈ കുടുംബങ്ങള്‍ക്കെല്ലാം ഈ സമയം കൊണ്ട് വെള്ളം ശേഖരിക്കാന്‍ കഴിയാറില്ല. വെള്ളം കിട്ടാത്തവര്‍ക്ക് അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ നിന്നും വെള്ളമെടുക്കുകയേ മാര്‍ഗമുള്ളുവെന്നും ഇവര്‍ പറയുന്നു.
കൂലിവേലക്ക് പോകുന്ന ദിവസങ്ങളില്‍ പലര്‍ക്കും വെള്ളം ലഭിക്കാറില്ല. പുതിയ വീടുകളുടെ പണി തുടങ്ങിയിട്ടുണ്ടെങ്കിലും വെള്ളം ഇല്ലാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസം നേരിടാറുണ്ടെന്നും അതിനാല്‍ ടാങ്കറില്‍ വെള്ളമെത്തിച്ചാണ് പണികള്‍ നടക്കുന്നതെന്ന് കരാറുകാരനും പറഞ്ഞു.
കോളനി നിവാസികള്‍ക്ക് മൊത്തം ഉപയോഗിക്കാന്‍ ഒന്‍പത് ശൗചാലയമാണുള്ളത്. നിര്‍മാണസമയത്ത് ചെറിയ ടാങ്ക് നിര്‍മിച്ചത്‌കൊണ്ട് അവയിപ്പോള്‍ നിറയുകയും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണുള്ളത്.
ഇതിനെല്ലാം പരിഹാരം കാണാതെ തങ്ങളുടെ ബലഹീനത മുതലെടുക്കുകയാണ് അധികാരികളെന്നും കോളനിവാസികള്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  4 days ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  4 days ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  4 days ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  4 days ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  4 days ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  4 days ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  4 days ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  4 days ago
No Image

കോടാലിയിൽ വീണ്ടും നടുക്കം: പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി; ഇതുവരെ പിടികൂടിയത് നാലെണ്ണത്തിനെ

Kerala
  •  4 days ago
No Image

'പൻസാരെയുടെ വിധി നിനക്കും ഉണ്ടാകും, നാവരിയും'; പുസ്തക പ്രസാധകനെ ഭീഷണിപ്പെടുത്തി ശിവസേന എം.എൽ.എ

crime
  •  4 days ago