
അക്ഷരങ്ങളുടെ പൂരപ്പറമ്പില്‍
#ബഷീര്‍ മാടാല
പുസ്തകങ്ങളെ ഇത്രയധികം പ്രണയിക്കുന്ന ജനക്കൂട്ടത്തെ ഇവിടെയല്ലാതെ ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയില്ല. മരുഭൂമിയുടെ നടുമുറ്റത്ത് ഉത്സവപ്പറമ്പിലെന്ന പോലെ അവര്‍ അലസമായി ചുറ്റിനടന്നു. കുപ്പിവളയ്ക്കും ചാന്തിനും കൂട്ടംകൂടി നില്‍ക്കുന്നതു പോലെ പുസ്തകസ്റ്റാളുകള്‍ക്കുമുന്‍പില്‍ സ്ത്രീകളും കുട്ടികളും കൂട്ടമായി നിന്ന്, വിലകൊടുത്ത്, ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത്, ഉന്തുവണ്ടിയിലാക്കി അവര്‍ നടന്നുനീങ്ങി. ഇതിനിടയിലൊക്കെ തിടമ്പുകയറ്റിയ ആനയും അമ്പാരിയുമൊന്നുമില്ലാത്ത പ്രശസ്തരായ, തലയെടുപ്പുള്ള, നിരവധി എഴുത്തുകാര്‍, ചിന്തകര്‍ മുന്‍പിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു. നാടകവേദിക്കും ഗാനമേളകള്‍ക്കും ആളുകള്‍ കൂടുന്നതുപോലെ വിവിധ പേരിട്ടുവിളിക്കുന്ന ഹാളുകളില്‍ എഴുത്തുകാരും കലാകാരന്മാരും സിനിമാക്കാരുമൊക്കെ പറയുന്നതുകേള്‍ക്കാനും അവരോടു നേരിട്ടു സംവദിക്കാനും അക്ഷമരായി നിരവധിപേര്‍ കാത്തിരുന്നു.
കഴിഞ്ഞ 37 വര്‍ഷമായി നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍നിന്നുള്ള കാഴ്ചകള്‍ ലോകത്താകമാനമുള്ള അക്ഷരസ്‌നേഹികള്‍ക്കുള്ള ഉപഹാരമാണ്. 37 വര്‍ഷം മുന്‍പ് ഷാര്‍ജാ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏതാനും അറബി പുസ്തകങ്ങളും ഇസ്‌ലാമിക സാഹിത്യ കൃതികളുമായി തുടങ്ങിയ സംരംഭം ഇന്നു ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവമായി മാറിക്കഴിഞ്ഞു. ഇത്തവണ 77 രാജ്യങ്ങളില്‍നിന്നായി 1,874 പ്രസാധകരാണു കോടിക്കണക്കിനു പുസ്തകങ്ങളുമായി ഷാര്‍ജയിലെത്തിയിരുന്നത്. അടുത്ത വര്‍ഷം, 2019 ലോകത്തെ 'പുസ്തക തലസ്ഥാനം' ഷാര്‍ജയായിരിക്കുമെന്ന് അക്ഷരങ്ങളുടെ സുല്‍ത്താന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
കടുത്ത ചൂടില്‍നിന്നു തണുപ്പിലേക്കു മാറുന്ന നവംബര്‍ മാസത്തിലെ 11 ദിവസങ്ങളിലാണു പുസ്തകമേള നടക്കുക. വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള എഴുത്തുകാരും മറ്റു പ്രമുഖരും എത്തുന്നതിനാല്‍ ഏറ്റവും മികച്ച കലാവസ്ഥ നോക്കിയാണ് നവംബറില്‍ പുസ്തകമേള നിശ്ചയിച്ചത്. ഇതിനെ ഇപ്പോള്‍ ഒരു വാര്‍ഷിക വൈജ്ഞാനിക തീര്‍ഥാടനമായിട്ടാണു പുസ്തകപ്രേമികള്‍ കരുതുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഷാര്‍ജയിലേക്കെത്തുന്ന കപ്പലുകളിലും വിമാനങ്ങളിലും കൂടുതല്‍ എത്തുന്നതു പുസ്തകങ്ങളായിരിക്കും. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു പുസ്തകങ്ങള്‍. ഇവയ്ക്ക് കസ്റ്റംസ് പരിശോധനകളോ സെന്‍സറിങ്ങോ ഇല്ല. അത് ഷാര്‍ജാ ഭരണാധികാരികളുടെ ഉത്തരവാണ്. ഷാര്‍ജാ പുസ്തകോത്സവം നടക്കുന്ന നഗരിയിലെ സ്റ്റാന്‍ഡില്‍ പുസ്തകം എത്തിച്ചുകൊടുക്കുന്നതുവരെയുള്ള എല്ലാ നടപടികളും സൗജന്യമാണ്. കാരണം അവ ഷാര്‍ജയുടെ സാംസ്‌കാരികോത്സവത്തിന്റെ ആത്മാവുകളാണ്.
'അക്ഷരങ്ങളുടെ കഥ' എന്ന ശീര്‍ഷകത്തില്‍ ഈ വര്‍ഷം നടന്ന പുസ്തകമേളയിലെത്തിയ ജനബാഹുല്യം കണ്ടു സംഘാടകര്‍ അത്ഭുതപ്പെട്ടുപോയി. 11 ദിവസങ്ങളിലായി 20 ലക്ഷത്തിലധികം പേരാണു മേളയിലെ പുസ്തകനിധി കാണാനായി എത്തിയത്. രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികളും യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഷാര്‍ജയിലെത്തി. അറബ്, ഇംഗ്ലീഷ് ഭാഷകളില്‍നിന്ന് ഇത്തവണ പതിവിലും കൂടുതല്‍ പുസ്തകങ്ങളെത്തി. മലയാളത്തിന്റെ ഇടപെടലുകളും മികച്ചതായിരുന്നു. മലയാള ഭാഷയുടെ മഹാപ്രളയം തന്നെ ഈ പുസ്തകമേളയില്‍ ദൃശ്യമായി. 170ലധികം മലയാള പുസ്തകങ്ങളാണ് ഈ മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. പ്രവാസികളായ മലയാളി എഴുത്തുകാര്‍ക്കു പുറമെ, കേരളത്തില്‍നിന്നുള്ള നിരവധി എഴുത്തുകാര്‍ക്കും വന്‍ അവസരമാണു മേള ഒരുക്കിയത്.
മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ഷാര്‍ജ പുസ്തകമേള. ഷാര്‍ജയുടെ സാംസ്‌കാരിക ഉന്നതിക്കു കാരണമായ ലോകനിലവാരത്തിലുള്ള പരിപാടിയാണിത്. അക്ഷരങ്ങളാണു മനുഷ്യവംശത്തെ കൂട്ടിയിണക്കുന്നതെന്നാണു പുസ്തകമേള ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാര്‍ജാ ഭരണാധികാരി പറഞ്ഞത്. അറിവിനെയും അക്ഷരങ്ങളെയും ഇത്രമേല്‍ സ്‌നേഹിച്ച ഒരു ഭരണധികാരി ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പുസ്തകമേള നടക്കുന്നത്. പുസ്തകങ്ങളുടെ വിപണനകേന്ദ്രമോ മേളയോ എന്നതിനപ്പുറം നിരവധി ഭാഷകളുടെ സംഗമകേന്ദ്രവും വിവിധ സംസ്‌കാരങ്ങളുടെയും അറിവിന്റെയും കൂടിച്ചേരലുകളുമാണിവിടെ കാണാനാവുക.
ഷാര്‍ജയുടെ ഈ പുസ്തക പ്രണയത്തിനു പിന്നില്‍ മഹാനായ ഈ ഭരണാധികാരിയുടെ കൈയൊപ്പ് പതിഞ്ഞിട്ട് ഇപ്പോള്‍ 37 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 1982 മുതല്‍ ചെറിയ തോതില്‍ തുടങ്ങിയ മേളയാണ്. ഓരോ വര്‍ഷത്തെ ഉദ്ഘാടനവും നിര്‍വഹിക്കുന്നത് അക്ഷരങ്ങളുടെ സുല്‍ത്താന്‍ തന്നെ. മികച്ചൊരു എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹം ഇതിനകം അന്‍പതിലധികം പുസ്തകങ്ങള്‍ രചിച്ചുകഴിഞ്ഞു. ശാസ്ത്രത്തിലും അക്കാദമികരംഗങ്ങളിലും നിപുണന്‍. ഇതിനകം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട് സര്‍വകലാശാല ശൈഖ് സുല്‍ത്താന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. കേരളത്തോടും കേരളീയരോടും വളരെ അടുത്ത ബന്ധം വച്ചുപുലര്‍ത്തുന്നതുകൊണ്ടുതന്നെയാണു മലയാളത്തിന് ഷാര്‍ജാ പുസ്തകമേളയില്‍ പ്രത്യേക അംഗീകാരം ലഭിക്കുന്നതും.
ചരിത്രപരമായിത്തന്നെ ഷാര്‍ജയോടും യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളോടും ഏറെ അടുത്തുനിന്ന നാടാണു നമ്മുടേത്. പല വാക്കുകള്‍ക്കും മലയാളത്തിന്റെയും അറബിഭാഷയുടെയും ഛായകള്‍ ദൃശ്യമാണ്. ആ ബന്ധം ഓരോ മേളയിലും ദൃശ്യമാണെന്നു സാക്ഷ്യപ്പെടുത്തുകയാണ് മലയാളിയായ മോഹന്‍കുമാര്‍. ഈ മേളയുടെ വിജയത്തിനു പിന്നിലെ ഊര്‍ജം ഇദ്ദേഹമാണ്. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ എക്‌സ്റ്റേണല്‍ ഇടപെടലുകളാണു വര്‍ഷങ്ങളായി മേളയെ വന്‍വിജയത്തിലേക്കു നയിക്കുന്നത്.
പ്രവാസികളുടെ സാംസ്‌കാരിക പൂരമായി വിശേഷിപ്പിക്കപ്പെടുന്ന ഷാര്‍ജയിലെ പുസ്തകോത്സവം ഇന്നു മുഴുവന്‍ മലയാളികളുടെയും സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞു. മലയാള സാഹിത്യത്തിന്റെ പുറംലോകത്തേക്കുള്ള സഞ്ചാരത്തിലെ ഇടത്താവളമാണിന്ന് ഷാര്‍ജ. ഓരോ വര്‍ഷവും പുസ്തകങ്ങളുടെ തര്‍ജമയ്ക്കു വേണ്ടി മാത്രം കോടിക്കണക്കിനു രൂപയാണ് രാജാവ് ബുക്ക് അതോറിറ്റിക്കു നല്‍കിവരുന്നത്. ഈ വര്‍ഷവും ഇതിനു കുറവു വരുത്തിയിട്ടില്ല. വരുംവര്‍ഷങ്ങളില്‍ മലയാളത്തില്‍നിന്നു മറ്റു ഭാഷകളിലേക്കും, മറ്റു ഭാഷകളില്‍നിന്നു മലയാളത്തിലേക്കും മൊഴിമാറ്റം നടത്തിയ ഏറ്റവും നല്ല പുസ്തകങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണു സാഹിത്യപ്രേമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 5 hours ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 5 hours ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 6 hours ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 6 hours ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 6 hours ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 7 hours ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 7 hours ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 8 hours ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 8 hours ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 8 hours ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 9 hours ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 9 hours ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 9 hours ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 9 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 10 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 10 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 10 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 11 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 9 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 10 hours ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 10 hours ago