ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA
ദുബൈ: ഫ്രീലാൻസ് വിസകൾ നൽകുന്നത് നിർത്തിവെച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ നിഷേധിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി.
നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച് ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ഫ്രീലാൻസ് വിസകൾ നൽകുന്നത് തുടരുന്നുണ്ടെന്ന് അദ്ദേഹം ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജമാണെന്നും, വിവരങ്ങൾക്കായി വിശ്വസ്ത സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഫ്രീലാൻസ് വിസ അനുവദിക്കുന്നത് യുഎഇ നിർത്തിവെച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് GDRFA-യുടെ വിശദീകരണം.
അതേസമയം, ഏതാനും ചിലർ സ്വകാര്യ നേട്ടങ്ങൾക്കായി ഫ്രീലാൻസ് വിസ സംവിധാനം ദുരുപയോഗം ചെയ്യാൻ ശ്രമിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന്, വിസ അനുവദിക്കുന്നത് ഇപ്പോൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. നിയമപരവും അംഗീകൃതവുമായ മാർഗ്ഗങ്ങളിലൂടെ മാത്രമേ അപേക്ഷകൾ പരിഗണിക്കുകയുള്ളൂ.
നിയമലംഘനം തടയാൻ നിരീക്ഷണ സംഘങ്ങൾ
തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനും, നിയമവിരുദ്ധമായ വിസ കച്ചവടം അവസാനിപ്പിക്കുന്നതിനും, ആളുകളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി പ്രത്യേക പരിശോധനാ, സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഫ്രീലാൻസ് വിസ നിയമങ്ങൾ
ഫ്രീലാൻസ് വിസ ലഭിച്ച ഒരാൾക്ക് അവരുടെ സ്പെഷ്യലൈസേഷൻ മേഖലയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കും. എന്നാൽ, ഈ വിസ കൈവശമുള്ളവർക്ക് അതേ മേഖലയിലോ മറ്റ് ജോലികൾക്കോ മറ്റൊരാളെ സ്പോൺസർ ചെയ്യാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
The General Directorate of Residency and Foreigners Affairs (GDRFA) in Dubai has denied reports that freelance visas have been suspended. Lieutenant General Mohammed Ahmed Al Marri, head of GDRFA, clarified that existing visa holders can still renew their permits as usual, while new applications are currently not being accepted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."