HOME
DETAILS

പട്ടാളക്കാരനും കുടുംബത്തിനും വീടിന് കെ.എല്‍.യു നല്‍കുന്നില്ലെന്ന്

  
Web Desk
November 27 2018 | 08:11 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d

പാലക്കാട്: ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ആര്‍മിയില്‍ നിന്നും വിരമിച്ച പട്ടാളക്കാരനും കുടുംബത്തിനും വീടുവെക്കാന്‍ അഞ്ചു സെന്റിന് കെ.എല്‍.യു നല്‍കാന്‍ തയാറാവുന്നില്ലെന്ന് ആക്ഷേപം. ജിലാ കലക്ടറും ആര്‍ ഡി ഒയും ആവശ്യപ്പെട്ടിട്ടും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ ഇവരുടെ അപേക്ഷ ഓരോ കാരണം പറഞ്ഞു പിടിച്ചുവെച്ചിരിക്കുകയാണ് അപേക്ഷ നിരസിച്ചാല്‍ ബന്ധപ്പെട്ട കൃഷി ഭവന്‍ മുഖാന്തിരം കക്ഷിയെ വിവരം അറിയിക്കണമെന്ന നിയമംപോലും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ചിറ്റൂര്‍ ബംഗ്ലാപറമ്പില്‍ വാടകക്ക് താമസിക്കുന്ന കെ ശരവണകുമാറിനാണ് കെ.എല്‍.യു നല്‍കാതെ വട്ടം കറക്കുന്നത്. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ വണ്ണാമടയിലെ കര്‍ഷക കുടുംബമായ പട്ടാളക്കാരന്‍ അതൊക്കെ വിറ്റുപെറുക്കിയാണ് ചിറ്റൂര്‍ കോളജിനടുത്തായി വീടുവെക്കാന്‍ അഞ്ചു് സെന്റ് സ്ഥലം വാങ്ങിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും അധികൃതര്‍ കനിയുന്നില്ല. ഈയിടെ വീട് വെക്കാന്‍ കെ.എല്‍.യു നല്‍കുന്നതിന് സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും, നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു ശരവണകുമാറിന് കെ.എല്‍.യു നല്‍കാത്തതിനാല്‍ വീട് പണിയാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. 78 വയസുള്ള ശരവണ കുമാറിന്റെ അച്ഛന്‍ വി.കൃഷ്ണസ്വാമി ആര്‍മിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായതിനാല്‍ ജില്ലാ സൈനിക ബോര്‍ഡിന്റെ കത്തും നല്‍കിയിട്ടുണ്ട്. എന്നിട്ടും ഇവര്‍ക്ക് കെ.എല്‍.യു നല്‍കാന്‍ തയാറായിട്ടില്ല. എന്നാല്‍ ഇവര്‍ക്കൊപ്പം അപേക്ഷിച്ച 29 പേരില്‍ 28 പേര്‍ക്കും കെ.എല്‍.യു നല്‍കാന്‍ തീരുമാനിക്കുകയും അവരെല്ലാം വീട് പണി പൂര്‍ത്തീകരിക്കുകയും ചെയ്തു കഴിഞ്ഞതായും പറയുന്നുണ്ട്.
2018 ഏപ്രില്‍ ഇരുപതിന് ആര്‍.ഡി ഓഫിസില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥ പട്ടാളക്കാരനായ ഉദ്യോഗസ്ഥ കുടുംബമായതിനാല്‍ മാനുഷിക പരിഗണന നല്‍കി ഇവര്‍ക്ക് കെ.എല്‍.യു നല്‍കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് ഇവര്‍ക്ക് കെ.എല്‍.യു നല്‍കാന്‍ പറ്റില്ലെന്ന പിടിവാശിയിലാണ് ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പതിനഞ്ച് ദിവസത്തിനകം അപേക്ഷയില്‍ തീര്‍പു കല്‍പിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നു കലക്ടര്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ കെ.എല്‍.യു നിരസിച്ചു കൊണ്ടുള്ള കത്ത് ചിറ്റൂര്‍-തത്തമംഗലം കൃഷി ഭവനിലേക്ക് അയച്ചു കൊടുക്കാന്‍ തയാറായിട്ടില്ല. പേക്ഷ നിരസിക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. തിനെതിരെ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ കുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ

National
  •  15 minutes ago
No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  22 minutes ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  28 minutes ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  an hour ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  an hour ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  an hour ago
No Image

വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ

Kerala
  •  an hour ago
No Image

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

Kerala
  •  2 hours ago
No Image

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  2 hours ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  3 hours ago