HOME
DETAILS

അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ദേശീയപാതയില്‍ വേഗതാനിയന്ത്രണ സംവിധാനമില്ല

  
Web Desk
November 28 2018 | 05:11 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a5%e0%b4%af-7

കാസര്‍കോട്: വാഹനങ്ങള്‍ അമിതവേഗതയില്‍ ഓടുന്നതു നിയന്ത്രിക്കാന്‍ പാതയില്‍ വേഗതാനിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ ദേശീയപാതാ അധികൃതര്‍ക്കും നിയമപാലകര്‍ക്കും ഇരട്ട നയം. ജില്ലയിലെ ദേശീയപാതയിലും കെ.എസ്.ടി.പി പാതയിലും അടിക്കടിയുണ്ടായ വാഹനാപകടങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇരു പാതകളിലും കുരുതികഴിക്കപ്പെട്ടതു നൂറിലധികം ജീവനുകളാണ്. ദേശീയപാതയില്‍ ഏറെ അപകടം വരുത്തിവയ്ക്കുന്ന പ്രദേശങ്ങളില്‍ വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിക്കാതിരിക്കാന്‍ പലവിധ മുട്ടുന്യായങ്ങള്‍ നിരത്തുന്ന ദേശീയപാത അധികൃതര്‍ തൊട്ടടുത്ത ജില്ലകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരു കിലോമീറ്ററിനകത്ത് നാലും അഞ്ചും ഇടങ്ങളില്‍ സ്ഥാപിച്ചത് കാണാതെപോകുകയാണ്. സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശമായ തലപ്പാടിയില്‍നിന്ന് മംഗളൂരുവിലേക്കു പോകുന്ന വാഹനങ്ങള്‍ നിരവധി വേഗതാനിയന്ത്രണ സംവിധാനങ്ങള്‍ കടന്നാണു പോക്കും വരവും. തലപ്പാടി ടോള്‍ ബൂത്ത് കഴിഞ്ഞ് അരകിലോമീറ്റര്‍ പിന്നിടുന്നതിനുമുന്‍പായി കെ.സി റോഡില്‍ രണ്ടിടത്തും, തെക്കോട്ട് എത്തുന്നതിനിടയില്‍ നാലിടത്തും തെക്കോട്ടുനിന്ന് നേത്രാവതി പാലത്തില്‍ എത്തുന്നതിനുമുന്‍പായി രണ്ടിടത്തും പാലം കടന്നാല്‍ മംഗളൂരു പമ്പ്‌വെല്‍ സര്‍ക്കിളില്‍ എത്തുന്നതിനുമുന്‍പായി രണ്ടിടത്തും നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടമേഖലയില്‍ കൂടുതല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ തൊട്ടടുത്ത അയല്‍സംസ്ഥാന ജില്ലയില്‍ ദേശീയപാതാ അധികൃതരും പൊലിസും ഒന്നിച്ചു കൈക്കോര്‍ത്താണു വേഗതാനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയത്. തലപ്പാടിയില്‍നിന്ന് പമ്പ് വെല്‍ സര്‍ക്കിളില്‍ എത്താനുള്ള ദൂരം വെറും 14 കി.മീറ്ററാണ്. ഇതിനിടയില്‍ പത്ത് സ്ഥലങ്ങളിലാണു വേഗതാനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തലപ്പാടി മുതല്‍ മംഗളൂരു വരെയുള്ള നാലുവരിപ്പാതയിലാണ് ഒട്ടനവധി പ്രദേശങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉയര്‍ന്ന ടോള്‍ തുക നല്‍കിയാണ് ഈ പാതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
ജില്ലയിലെ കെ.എസ്.ടി.പി പാതയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ നാല്‍പതോളം പേരാണു മരിച്ചത്. കെ.എസ്.ടി.പി പാതയില്‍ കാസര്‍കോട്ടുനിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള ദൂരം 28 കി.മീറ്ററാണ്. ദേശീയപാതയിലും നിരവധി അപകടങ്ങളിലായി ഒട്ടനവധി പേര്‍ മരിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും കൂടുതല്‍ അപകടമരണങ്ങള്‍ നടന്ന മേഖലകളിലൊന്നാണ് കുണിയ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ക്കും വിവിധ അപകടങ്ങളിലായി ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ അധ്യയനവര്‍ഷം മാത്രം ഇതുവരെ മൂന്നുപേര്‍ അപകടങ്ങളില്‍ മരിച്ചു. ഏറ്റവുമൊടുവില്‍ കഴിഞ്ഞയാഴ്ച സ്‌കൂളിലേക്കു വിദ്യാര്‍ഥികളുമായി വരികയായിരുന്ന ഓട്ടോക്കു പിന്നില്‍ അമിതവേഗതയില്‍ വന്ന ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പ്രദേശത്ത് മുന്‍പ് പൊലിസ് വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിച്ചിരുന്നെങ്കിലും ജനപ്രതിനിധികളുടെ മിന്നലോട്ടത്തിന് ഇതു തടസമാകുന്നുവെന്ന കാരണം പറഞ്ഞ് അധികൃതര്‍ ഇത് എടുത്തുമാറ്റുകയായിരുന്നു.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുപാതയിലെയും നിയന്ത്രണസംവിധാനങ്ങള്‍ എടുത്തുമാറ്റിയതെന്ന വാദം ബന്ധപ്പെട്ടവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക സാഹചര്യത്തില്‍ വേഗതാനിയന്ത്രണ സംവിധാനം ഉപയോഗിക്കുന്നതിനു നിരോധനമില്ലെന്നു ജനങ്ങള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  an hour ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  an hour ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  an hour ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  2 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  3 hours ago