കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി വ്യക്തമാക്കി. വിസ കച്ചവടം നടത്തുന്നവർക്കെതിരെ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവോ, പത്തായിരം ദിനാർ വരെ പിഴയോ ചുമത്തുമെന്നും കഴിഞ്ഞ ദിവസം പ്രാദേശിക ചാനലുമായി സംസാരിക്കുമ്പോൾ അൽ അദാനി പറഞ്ഞു.
ഒരു മാസത്തെ കാലയളവാണ് നിലവിൽ വിസിറ്റിംഗ് വിസക്ക് അനുവദിക്കുന്നത്. കൂടാതെ വിദേശികൾക്ക് അഞ്ച് വർഷം വരെ കുവൈത്തിൽ സ്ഥിര താമസാവകാശം നേടാനും നിയമം അനുവദിക്കുന്നുണ്ട്. കാബിനറ്റ് തീരുമാനമനുസരിച്ച് റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസി അനുവദിക്കും. വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസ് വിസയും നൽകും.
വിസ ഫീസ് ഘടന പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുകയും, സമിതിയുടെ നിർദ്ദേശമനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അലി അൽ അദാനി വ്യക്തമാക്കി. അതേസമയം സന്ദർശന വിസയുടെ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
നിയമലംഘനങ്ങൾ 'സഹ്ൽ' ആപ്ലിക്കേഷൻ വഴി അറിയിപ്പ് നൽകും. തുടർന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ, പുതിയ റസിഡൻസ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
Kuwait's Ministry of Interior has announced plans to extend the duration of family visit visas from one month to three months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."